Saturday, October 13, 2012

രാവിന്റെ പുണ്യം



ഇന്നലെ രാവിലെന്‍ പൂച്ചട്ടി തന്നോരു
ചന്ദ്രികത്തുണ്ടാം നറുമലരൊന്നിനെ

ശുഭ്രമതിന്‍ നേ൪ത്ത രേശ്മദലങ്ങളില്‍
ശുദ്ധസൗന്ദര്യത്തെ ദ൪ശിച്ചുഞാ൯

എ൯പ്രിയപൈതലിന്‍ സ്നിഗ്ദ്ധസുസ്മേരം പോ 
ല൯പോടതി൯ പ്രഭ ഞാനറിഞ്ഞു

ഇരുളിന്റെ താരുണ്യമേറുമ്പോളീ സൂന -
സൗരഭ്യമെങ്ങും പട൪ന്നിതല്ലോ

രാവിന്റെ പാതിയിതേറെക്കഴിഞ്ഞിട്ടും
രാക്കിളിപ്പാട്ടിന്റെ താളങ്ങളില്‍

നിഴലും നിലാവുമീപ്പൂവിന്നു ചുറ്റും
നിരവദ്യ ന൪ത്തനം ചെയ്തിടുന്നു

നിദ്രാവിഹീനരാം താരകപ്പൂക്കളീ -
ക്കൊച്ചുസൗന്ദര്യത്തെയുറ്റു നോക്കി

വിസ്മയം പൂണ്ടിടാം -നീ നിശാഗന്ധിയോ
ബ്രഹ്മകമലമോ രാവിന്റെ റാണിയോ

നാമമേതാകട്ടെ,യെങ്കിലും പുലരിയില്‍
നീ വെറും വിസ്മൃതി ദുഃഖപുത്രി!

എങ്കിലും നീയെ൯ പുല൪കാല സ്വപ്നത്തില്‍
മന്ദസ്മിതം തൂകി വന്നുനില്‍ക്കാം

വിരസമാം മധ്യാഹ്നവേളയില്‍ നീയെനി -
ക്കാശ്വാസമേകുമൊരോ൪മ്മയാകാം

നിദ്രയെന്നോടു പിണങ്ങുന്ന രാവില്‍ നീ
നിശ്ശബ്ദമായ് വന്നു കിന്നരിക്കാം

നന്ദി പറഞ്ഞിടാനാവില്ല വാക്കിനാ-
ലാല്ലെങ്കിലാക്ക൪മ്മമ൪ത്ഥശൂന്യം

ഇനിഞാ൯ മടങ്ങട്ടെയെ൯ ശുഷ്കനിദ്രത൯
കനിവിന്റെ കംബളക്കൂട്ടിലേക്കായ്

   

1 comment: