Saturday, March 14, 2015

കഴുതജന്മങ്ങള്‍ക്ക് നമോവാകം

സിംഹാസനങ്ങള്‍!
അവരോധിക്കപ്പെടാന്‍ മാത്രമുള്ലതല്ല,
തച്ചുടയ്കപ്പെടാന്‍ കൂടിയുള്ളതെന്ന് 
കാലത്തിന്റെ ഭാഷ്യം..
അത് വലിച്ചെറിയപ്പെടാനുള്ളതെന്നും
നിയമനിര്‍മ്മാണസഭ.
ചുംബനങ്ങള്‍
മൃദുലകപോലങ്ങളില്‍ മാത്രമല്ല,
ചുട്ടുപഴുത്ത പൊന്നിന്‍ കട്ടയിലും ആകുമെന്ന്, 
ആലിംഗനങ്ങള്‍-
പ്രണയിനിക്കു മാത്രമുള്ളതല്ല,
മുള്ളുമുരിക്കിലും ആകാമെന്ന്
സമ്മോഹന ദൃശ്യങ്ങള്‍
സംവദിക്കുന്നുണ്ട്.
എപ്പോഴുമില്ലെങ്കിലും
ചിലപ്പോഴെങ്കിലും 
ചിലര്‍ക്ക്
ചിലതൊക്കെ 
കരഞ്ഞു തീര്‍ക്കേണ്ടിവരും.
അപ്പോള്‍ പിന്നെ
തല്‍ക്കാലം 
മുഖം തിരിഞ്ഞിരിക്കാം നമുക്ക്..
ഈ കഴുതകളെയല്ലേ
വരും കാലങ്ങളിലും
നമ്മള്‍ സസന്തോഷം
ചുമലിലേറ്റുക!
സ്വന്തം ശവക്കുഴി
സ്വയം കുഴിക്കാം
പരാതിയില്ലാതെ..
പിന്നെയും പിന്നെയും
കഴുതകളായി
പുനര്‍ജ്ജനിക്കേണ്ടതുണ്ടല്ലോ...


4 comments:

  1. സിംഹാസനമല്ലോ ഏവര്‍ക്കും ലക്ഷ്യം!
    നല്ല കവിത
    ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി സര്‍, സന്തോഷം, സ്നേഹം..

      Delete