Tuesday, October 27, 2015

മാഞ്ഞുപോയതോ.. താരാട്ടിന്നീണം

പാട്ടുമൂളുന്ന കാറ്റേ , 
എന്തിനാണു നീയെന്റെ 
ഏകാന്തതയുടെ തുരുത്തിലേയ്ക്ക് 
ഒരു പനിനീര്‍പ്പൂ സുഗന്ധവും പേറി 
കടന്നുവന്നത്?  
എന്റെ ഹൃദയത്തെ 
മൃദുലമായ് നീ തലോടിയതെന്തിന്?  
എന്റെ സ്വപ്നങ്ങളുടെ ചില്ലകളില്‍ 
നീയെന്തിനാണു പൂമൊട്ടുകള്‍ നല്‍കിയത്? 
എനിക്കു ചുറ്റും വട്ടമിട്ടു പറന്നിരുന്ന നീ 
താരാട്ടുമൂളി എന്നെ ഉറക്കിയതെന്തിന്? 
തുലാവര്‍ഷമേഘങ്ങളൊഴിഞ്ഞ്
അന്തിവാനില്‍ 
പനിമതി പൂത്തു നില്‍ക്കുന്നുണ്ട്.
ഒളികണ്ണാല്‍ നോക്കിച്ചിരിച്ച്
നെയ്യാമ്പലും. 
നിന്റെ താരാട്ടു മാത്രം 
എവിടെയോ പോയ്മറഞ്ഞിരിക്കുന്നു.
ഇനി ആ താരാട്ടില്ലാതെ 
ഞാനെങ്ങനെ ഉറങ്ങും !
.

2 comments: