tag:blogger.com,1999:blog-37804206255653064352024-03-14T11:00:14.935+05:30MuteMini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.comBlogger658125tag:blogger.com,1999:blog-3780420625565306435.post-19268665663262549842024-03-06T14:43:00.002+05:302024-03-06T14:43:29.175+05:30<p>മഹാരാഷ്ട്രയിലെ ശക്തിപീഠങ്ങൾ - ദേവഭൂമി</p><p>==============================</p><p><br /></p><p>മഹാലക്ഷ്മി ക്ഷേത്രം, കോൽഹാപ്പൂർ </p><p>--------------------------------------------------------------------</p><p>ആദിപരാശക്തിയെ, സതിയുടെ ശരീരപിണ്ഡങ്ങളുടെ രൂപത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഭഗവതീക്ഷേത്രങ്ങളാണ് ശക്തിപീഠങ്ങൾ. </p><p>ദക്ഷയാഗത്തിൽ പങ്കെടുത്ത് അപമാനിതയായതിനാൽ മനംനൊന്തു ദേഹത്യാഗം ചെയ്ത സതിയുടെയും പ്രാണൻവെടിഞ്ഞ തന്റെ പ്രേയസിയുടെ ദേഹം കണ്ടു ഖിന്നനായ മഹാദേവൻ സതീദേവിയുടെ മൃതശരീരവുമായി അലഞ്ഞ കഥയുമൊക്കെ എല്ലാവര്ക്കും പരിചിതമാണല്ലോ. മഹാദേവന്റെ ആതങ്കമാറ്റാനായി മഹാവിഷ്ണു തന്റെ സുദർശനചക്രത്താൽ ആ മൃതദേഹത്തെ പലതായി ഖണ്ഡിച്ചു. ദേവിയുടെ വിവിധശരീരഭാഗങ്ങളും ആഭരണങ്ങളും പതിച്ചയിടങ്ങളാണ് ശക്തിപീഠങ്ങൾ എന്നറിയപ്പെടുന്നത്. പരമശിവന്റെ അവതാരമായ കാലഭൈരവനൊപ്പമാണ് ഈ ശക്തിപീഠങ്ങളിൽ ആദിശക്തിദേവിയെ ആരാധിക്കുന്നത്. ഈ ശക്തിപീഠങ്ങൾ ഇന്ഡ്യൻ ഉപഭൂഖണ്ഡത്തിന്റെ വിവിധഭാഗങ്ങളിലായി നിലകൊള്ളുന്നു. അവയ്ക്ക് കൃത്യമായൊരു എണ്ണം പറയാൻ കഴിയില്ല എന്നുതന്നെ പറയേണ്ടിവരും </p><p> </p><p>മഹാരഷ്ട്രയിൽ മൂന്നു പ്രധാന ശക്തിപീഠങ്ങളാണുള്ളത്. അവയിൽ ഒന്നാണ് കൊൽഹാപ്പൂരിലെ മഹാലക്ഷ്മിക്ഷേത്രം. സതീദേവിയുടെ മൂന്ന് കണ്ണുകൾ വീണ സ്ഥലമാണിത്. ആദിപരാശക്തിയുടെ രണ്ടാമത്തെ രണ്ടാമത്തെ ഭാവമായ മഹാലക്ഷ്മിയാണ് ഇവിടെ ആരാധിക്കപ്പെടുന്നത്.(മഹാകാളി, മഹാസരസ്വതി എന്നിവയാണ് മറ്റു രണ്ട് രൂപങ്ങൾ.) സതീദേവിയുടെ മൂന്ന് കണ്ണുകൾ വീണ സ്ഥലമാണിത്. ശക്തിപീഠമായതുകൊണ്ടുതന്നെ ശിവപാർവ്വതിമാർ ഇവിടെ വസിക്കുന്നു എന്ന വിശ്വാസത്തിൽ അംബാബായിക്ഷേത്രം എന്നും ഈ ക്ഷേത്രത്തെ വിളിച്ചു പോരുന്നു . മോക്ഷപ്രാപ്തി ലഭിക്കുന്ന ആറിടങ്ങളിൽ ഒന്നാണിത് . മഹാവിഷ്ണുവും ലക്ഷിദേവിയും മഹാപ്രളയകാലത്തുപോലും ഇവിടെ സന്നിഹിതരായിരുന്നു എന്നാണു വിശ്വാസം. ഈ പ്രദേശം ജഗദംബ തന്റെ കരങ്ങളിലേന്തുന്നു എന്നതിനാൽ എല്ലാ നാശങ്ങളിൽ നിന്നും സംരക്ഷിക്കപ്പെട്ടുപോരുന്നുവെന്നും വിശ്വസിച്ചുവരുന്നു.. മഹാവിഷ്ണുവും തന്റെ പ്രിയപത്നിയുടെ സന്നിധാനമായ ഇവിടെയാണത്രെ വൈകുണ്ഠത്തെക്കാളും ക്ഷീരസാഗരത്തെക്കാളും പ്രിയമായി കരുതുന്നത് . പഞ്ചഗംഗാനദീതീരത്തു സ്ഥിതിചെയ്യുന്നതിനാൽ ദക്ഷിണകാശി എന്നും ഇവിടം അറിയപ്പെടുന്നു.</p><p><br /></p><p>ആറായിരത്തോളം വർഷം പഴക്കമുള്ള പുണ്യശിലയിലാണത്രേ ഇവിടുത്തെ വിഗ്രഹം. 40 കിലോയോളം തൂക്കമുണ്ടിതിന് . ഈ പൗരാണികത വ്യക്തമാക്കുന്നതാണ് വിഗ്രഹത്തിലെ അമൂല്യരത്നങ്ങൾ. ശിലാതല്പത്തിലാണ് വിഗ്രഹം പ്രതിഷ്ഠിച്ചിരിക്കുന്നത് . ചതുർബാഹിയായ വിഗ്രഹത്തിന്റെ ഓരോ കരങ്ങളിലായി ഫലം ,കൗമോദകി എന്ന ഗദ, പരിച , പാനപാത്രം എന്നിവ ഗ്രഹിച്ചിരിക്കുന്നു . കിരീടത്തിൽ യോനീമുദ്രയിലെ ശിവലിംഗവും നാഗഫണവും ഉണ്ട് . പിന്നിൽ വാഹനമായ സിംഹവും നിലകൊള്ളുന്നു . സ്കന്ദപുരാണത്തിലെ ലക്ഷ്മീ സഹസ്രനാമത്തിൽ, ലക്ഷ്മി ദേവിയെ "ഓം കരവീര നിവാസിനിയേ നമഹ" എന്നർത്ഥം "കരവീരയിൽ വസിക്കുന്ന ദേവിയുടെ മഹത്വം" എന്നും "ഓം ശേഷ വാസുകി സംസേവ്യ നമഹ" എന്നർത്ഥം "ആദി ശേഷനും സേവിക്കപ്പെടുന്ന ദേവിയുടെ മഹത്വം" എന്നും സ്തുതിക്കുന്നു. ലക്ഷ്മീ സഹസ്രനാമത്തിലെ ലക്ഷ്മിയുടെ 119-ാമത്തെയും 698-ാമത്തെയും നാമങ്ങളാണ് അവ. ദേവീമാഹാത്മ്യത്തിൽ പ്രതിപാദിച്ചിരിക്കുന്നതും ഇതാണ്. കോലാപൂർ നഗരത്തെ സൂചിപ്പിക്കാൻ കരവീരയുടെ പേര് ഇപ്പോഴും പ്രാദേശികമായി ഉപയോഗിക്കുന്നുണ്ട്. </p><p><br /></p><p>വടക്കോട്ടോ കിഴക്കോട്ടോ ദർശനമായുള്ള മറ്റു ക്ഷേത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി പശ്ചിമദിക്കിലേക്കാണ് വിഗ്രഹം ദർശനമായിരിക്കുന്നത് . പുരുഷന്മാരായ ഭക്തർക്കു ദേവീപാദങ്ങളിൽ കുങ്കുമപൂജ സ്വയം നടത്താം. പടിഞ്ഞാറുഭാഗത്തെ ക്ഷേത്രച്ചുവരിലുള്ള കൊച്ചു ജാലകത്തിലൂടെ വർഷത്തിൽ രണ്ടുപ്രാവശ്യം പ്രത്യേകദിനങ്ങളിൽ( വിഷുവങ്ങളായ മാർച്ച് 21 , സെപ്റ്റംബർ ) അസ്തമയസൂര്യകിരണങ്ങൾ വിഗ്രഹത്തിൽ പതിക്കും. ഈ ദിനങ്ങൾ കിരണോത്സവങ്ങൾ എന്നറിയപ്പെടുന്നു. </p><p>സൂര്യന്റെകിരണങ്ങൾ പോലും ഭക്തിപൂർവ്വം ലോകമാതാവായ മഹാലക്ഷ്മിയെ കാണാൻ വന്നു ദർശനം നടത്തുന്നുവെന്നും മനുഷ്യജീവിതംതന്നെ അമ്മയുടെ ദയാവാത്സല്യങ്ങ്ങളാൽ മോക്ഷം നേടുന്നുവെന്നും വിശ്വസിക്കപ്പെടുന്നു. </p><p><br /></p><p>വിഗ്രഹം അതിപുരാതനമെങ്കിലും ഇന്ന് കാണുന്ന ക്ഷേത്രം പണിതിരിക്കുന്നത് ഏഴാം നൂറ്റാണ്ടിലാണെന്നു കരുതപ്പെടുന്നു . ഏകദേശം ആയിരത്തിയറുന്നൂറു വർഷങ്ങൾക്കുമുമ്പ്, ചാലൂക്യരാജാവായിരുന്ന കർണ്ണാദേവ് ഒരു വനം വെട്ടിത്തെളിക്കുന്നതിനിടയിലാണ് ക്ഷേത്രം കണ്ടെത്തുന്നത്. അന്ന് നല്ല രീതിയിൽ പുനഃരുദ്ധാരണം നടന്നുവെങ്കിലും എട്ടാം നൂറ്റാണ്ടിൽ ഭൂകമ്പത്തിൽ മണ്ണിലാണ്ടുപോയ ക്ഷേത്രത്തെ ഒമ്പതാം നൂറ്റാണ്ടിൽ ഗന്ധവാദികരാജാവ് വീണ്ടെടുത്തു പുനഃരുദ്ധരിക്കുകയായിരുന്നു . പിന്നെയും പല നൂറ്റാണ്ടുകളിലായി നവീകരണപ്രവർത്തനങ്ങൾ നടന്നുപോന്നു. പതിമൂന്നാം നൂറ്റാണ്ടിൽ ശങ്കരാചാര്യർ ക്ഷേത്രദര്ശനം നടത്തുകയും ദീപമാലയും കാര്യാലയവും മറ്റും നിർമ്മിക്കുകയും ചെയ്തു. ഇന്നിവിടെ അഞ്ചു പ്രധാന ശ്രീകോവിലുകളും ഏഴു ദീപമാലകളും മുപ്പത്തഞ്ചിലധികം ചെറുക്ഷേത്രങ്ങളുമുണ്ട് .</p><p><br /></p><p>എല്ലാദിവസവും അഞ്ചുപൂജകളാണ് ക്ഷേത്രത്തിൽ നടത്തുന്നത്. പുലർച്ചെ അഞ്ചുമണിക്ക് പ്രത്യേകദീപത്തോടെ പള്ളിയുണർത്തൽ , എട്ടുമണിക്ക് ഷോഡശോപചാരപൂജ , വൈകുന്നേരം മൂന്ന് ആരതിപൂജകൾ എന്നിവയാണവ. വെള്ളിയാഴ്ചകളിലും പൗർണ്ണമി ദിനങ്ങളിലും വിഗ്രഹം എഴുന്നെള്ളിച്ച് പുറപ്പാടാഘോഷവും നടത്താറുണ്ട്. നവരാത്രി ആഘോഷങ്ങൾ വളരെ പ്രധാനമാണിവിടെ .</p><p><br /></p><p>മുംബൈയിൽ നിന്ന് 380 ലധികം കിലോമീറ്റർ ദൂരമുണ്ട് കോൽഹാപ്പൂരിലേയ്ക്ക് . റോഡ്, തീവണ്ടി, വിമാനമാർഗ്ഗങ്ങളിൽ ഇവിടെയെത്താൻ വളരെയെളുപ്പമാണ് .</p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEinpf2f6SFcCQFqZ9fBH1Ub1NKWp50TpBB5l1lhMZNI0fBI7fcNijz2CXHRc_Oh56PpMWTXydmFNgnxLyQe44HkTGDSdr1nU0dxmB2Dab1UJEyAf1vFLV8BQTuvQrFyB4yEVL_sFKImmUAbZySiUKW-uDfP1MCNrMspemuY3Uj2rI7AxF_bePBzsPpagcpQ" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="429" data-original-width="640" height="215" src="https://blogger.googleusercontent.com/img/a/AVvXsEinpf2f6SFcCQFqZ9fBH1Ub1NKWp50TpBB5l1lhMZNI0fBI7fcNijz2CXHRc_Oh56PpMWTXydmFNgnxLyQe44HkTGDSdr1nU0dxmB2Dab1UJEyAf1vFLV8BQTuvQrFyB4yEVL_sFKImmUAbZySiUKW-uDfP1MCNrMspemuY3Uj2rI7AxF_bePBzsPpagcpQ" width="320" /></a></div><br /><p></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-7807172357721584612023-12-28T23:15:00.001+05:302024-01-24T17:36:13.680+05:30<p> 2023 ----------- metro mirror - january edition </p><p>=============</p><p>സംഭവബഹുലമായ ഒരു സംവത്സരംകൂടി മാനവചരിത്രത്തിന്റെ ഏടുകളിൽ വിശ്രമിക്കാനായി പോകുന്നു. പുതുവത്സരം നമുക്കുമുന്നിൽ പുത്തൻപ്രതീക്ഷകളുടെ ഹേമkanthi വിതറി ഉദിക്കാൻ വെമ്പുന്നു. ഭൂമിക്കൊപ്പം നമ്മളും ഒരുവട്ടം സൂര്യനെ പ്രദക്ഷിണംവെച്ചു എന്നതിനപ്പുറം മാനവരാശി പുരോഗതിയുടെ കുതിപ്പിലേക്ക് ഒരുചുവടുകൂടി വെച്ചിരിക്കുന്നു. മഞ്ഞലകളെ വകഞ്ഞുമാറ്റിയെത്തി തഴുകിയോടുന്ന കുളിര്കാറ്റു പകർന്നേകുന്ന സുഖമോലും നനുത്ത തണുപ്പിൽ എത്രയെത്ര ഓർമ്മകളാണ് ഓടിക്കിതച്ചെത്തുന്നത്! നടന്നുമറഞ്ഞ വഴികൾ, കണ്ടുമുട്ടിയ മുഖങ്ങൾ, ആഹ്ളാദം പകർന്ന അനുഭവങ്ങൾ, അപ്രതീക്ഷിതവിജയങ്ങൾ, പരാജയങ്ങൾ, തകർന്നടിഞ്ഞ സ്വപ്നങ്ങൾ നൽകിയ വിഷാദഭരിതമായ പകലിരവുകൾ, പുലരികൾ, സന്ധ്യകൾ, വ്യത്യസ്തങ്ങളായ ഋതുസ്പന്ദനങ്ങൾ! നഷ്ടങ്ങളേക്കാൾ നേട്ടങ്ങളെ നെഞ്ചോടുചേർത്ത് യാഥാർത്ഥ്യബോധത്തോടെ പുതുവർഷപ്രതിജ്ഞകൾ എടുക്കാനും പുത്തൻകിനാവുകൾ കാണാനും അവയുടെ സാക്ഷാത്കരത്തിനായി ക്രിയാത്മകമായി വർത്തിക്കാനും ഏവർക്കും കഴിയട്ടെ എന്ന് ആശിക്കുകയാണ്, ആശംസിക്കുകയാണ്.</p><p><br /></p><p> കോവിഡിന്റെ കെട്ടുപൂട്ടലുകളിൽനിന്ന് ഏതാണ്ട് പൂർണ്ണമായും മുക്തമായ വർഷമായിരുന്നു 2023 . കാലത്തിന്റെ ശരവേഗപ്പാച്ചിലിൽ ഈയൊരു ദുരന്തകാലം വളരെവേഗം വിസ്മൃതിയിൽ മൂടപ്പെട്ടെന്നു വരാമെങ്കിലും അതുനൽകിയ പാഠങ്ങൾ വരുംകാലങ്ങളിലും നമുക്ക് വഴിവെളിച്ചം പകർന്നേക്കാം. എത്ര കഠിനമായ ആപത്കാലവും പതറാതെ നേരിടാനും തരണംചെയ്യാനുമുള്ള പ്രാപ്തി നമുക്കുണ്ടെന്ന തിരിച്ചറിവ് ഏറെ പ്രധാനം. കാലത്തിനൊപ്പം ഏതുവിധേനയുമുള്ള മാറ്റങ്ങൾ സാധ്യമെന്നതിനപ്പുറം മാറ്റങ്ങൾ അനിവാര്യവും എന്നതും നാം പഠിച്ചു. ജീവിതത്തിന്റെ അർത്ഥവും അർത്ഥശൂന്യതയും ലളിതമായി പഠിപ്പിക്കാനെത്തിയ ഈ മഹാവ്യാധി ഇനിയൊരിക്കലും നമ്മെത്തേടിയെത്താതിരിക്കട്ടെ. ഇങ്ങനെയൊക്കെയെങ്കിലും യുദ്ധങ്ങളോടുള്ള മനുഷ്യന്റെ പ്രതിപത്തി കുറഞ്ഞില്ലാ എന്ന പാഠവും 2023 നമുക്കു നൽകുന്നു. </p><p>ഹൃദയത്തിൽ ആഴമേറിയ ചോരപ്പാടുകൾ വീഴ്ത്തുന്ന വാർത്തകൾ നമ്മെ വല്ലാതെ അസ്വസ്ഥരാക്കുന്നുണ്ട്. മനുഷ്യത്വം എന്ന വാക്കുപോലും അർത്ഥശങ്കയുടെ മൂടുപടമണിയുകയാണ്. കേവലസങ്കുചിതചിന്താഗതികളുടെ ചങ്ങലക്കെട്ടിൽ പെട്ട്, നിഷ്കളങ്കമായൊരു സൗഹൃദംപോലും മനുഷ്യർക്കിടയിൽ അന്യമാകുന്ന ഒരു ഭീകരാവസ്ഥയിലൂടെ ലോകമാനവികത കടന്നുപോകുന്നു. പുതുവർഷത്തിലെങ്കിലും എല്ലാവിധകാലുഷ്യങ്ങളും സ്പർദ്ധകളും മണ്ണടിഞ്ഞ് സമാധാനത്തിന്റെ പ്രകാശം ലോകമെങ്ങും പരക്കട്ടെ.പ്രകൃതിയൊന്നു നന്നായി മുഖംകനപ്പിച്ചാൽ, ഒന്നുറഞ്ഞുതുള്ളിയാൽ, കാറ്റിൽപ്പറന്നുപോകാനുള്ളതെയുള്ളു മനുഷ്യൻ നിർമ്മിക്കുന്ന വിഭാഗീയതയുടെ കനത്ത മതിൽക്കെട്ടുകൾ എന്ന തിരിച്ചറിവും നമുക്കുണ്ടാകട്ടെ. ജീവിതത്തിൽ കൈവരുന്ന ഐശ്വര്യങ്ങളും നന്മകളും ആഹ്ലാദവും സ്വാർത്ഥതയുടെ ചെറുചെപ്പിൽ പൂഴ്ത്തിവയ്ക്കാതെ അന്യന്റെ ജീവിതത്തിലെ ഊഷരതയിൽ ഒരിറ്റു ദാഹജലമർപ്പിക്കാനുള്ള ഹൃദയവിശാലതയും നമുക്കേവർക്കും ഉണ്ടാകട്ടെ. </p><p>ലോകത്തോടൊപ്പം നമ്മുടെ രാജ്യവും സംസ്ഥാനവുമൊക്കെ മുമ്പോട്ടുകുതിക്കുമ്പോൾ ഒരു സാധാരണക്കാരനു കണ്ടമ്പരക്കാൻ എത്രയെത്ര സംഭവങ്ങളാണ് 2023 നമുക്ക് സമ്മാനിച്ചത്! എണ്ണിപ്പറഞ്ഞാൽ തീരാത്ത യാത്രകളുടെ വർഷമായിരുന്നല്ലോ ഇത്. എന്തിനെന്നോ ഏതിനെന്നോ അറിയാതെ നാം ഒപ്പംകൂടി നടന്നുമുന്നേറുന്ന യാത്രകൾ ചിലപ്പോഴെങ്കിലും നമ്മെക്കൊണ്ട് പറയിക്കുന്നുണ്ട് ' ദൈവമേ ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല. അതിനാൽ ഇവരോട് പൊറുക്കേണമേ ' എന്ന്. റോമൻപുരാണത്തിലെ ആരംഭദേവനായ ജാനസ്ദേവന്റെ പേരിലാണ് ജനുവരിമാസം അറിയപ്പെടുന്നത്. ജാനസ് ദേവന് വിപരീതദിശകളിലേക്ക് തിരിഞ്ഞിരിക്കുന്ന രണ്ടു മുഖങ്ങളും നാലുകണ്ണുകളുമാണ്. ഭൂതകാലത്തേയും ഭാവികാലത്തെയും നോക്കിക്കാണാനായാണ് ഓരോ മുഖങ്ങളിലുമുള്ള നയനദ്വയങ്ങൾ. നമുക്കും പുതുവർഷം പിറക്കുന്ന ജനുവരിമാസത്തിൽ കഴിഞ്ഞകാലത്തെയും വരാനിരിക്കുന്ന കാലത്തെയും നോക്കിക്കാണാൻ കഴിയണം. നമ്മുടെ ഭരണാധികാരികളും അധികാരവർഗ്ഗവും ഇങ്ങനെയൊരാശയത്തെ ഉൾക്കൊണ്ട്, ഇന്നലെകളിൽ തങ്ങൾ വരുത്തിക്കൂട്ടിയ പിഴവുകൾ തിരിച്ചറിഞ്ഞ്, അവസരങ്ങളെയും ഉത്തരവാദിത്തങ്ങളെയും ശുഭാപ്തിവിശ്വാസത്തോടെ നേരിടാനുള്ള ദൃഢപ്രതിജ്ഞയോടെ നല്ലൊരു നാളെയെ പൊതുജനത്തിന് സമ്മാനിച്ചിരുന്നെങ്കിൽ എന്ന് ആശിച്ചുപോകയാണ്. </p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-49491236733803993482023-12-27T05:10:00.000+05:302023-12-27T05:10:01.278+05:30<p> </p><p>തൊട്ടു - തൊട്ടില്ല .... </p><p>*****************</p><p>സ്പർശനം പലവിധേനയാണ് നമ്മെ സ്വാധീനിക്കുന്നത്. ഒരു ഇളംകാറ്റു തഴുകിത്തലോടിക്കടന്നുപോകുമ്പോൾ - ഹാ! എന്തൊരനുഭൂതിയാണ്! എന്നാൽ ഒരു മുള്ളുകൊണ്ടാലോ? നിർത്താതെ കരയുന്ന പൈതലിനെ അമ്മയൊന്നെടുത്താൽ മതി കരച്ചിൽനിർത്തി ശാന്തമാക്കാൻ. പ്രിയപ്പെട്ടവർ സ്നേഹപൂർവ്വം ശരീരത്തിൽ സ്പർശിച്ചാൽ ആശ്വാസവും ആഹ്ലാദവും തോന്നുമ്പോൾ ഒരന്യവ്യക്തിയുടെ സ്പർശനം അങ്ങേയറ്റം ജുഗുപ്സാവഹവുമായിരിക്കും. ആൾത്തിരക്കിലോ ധൃതിയിലുള്ള സഞ്ചാരങ്ങളിലോ നമ്മൾ അതത്ര കാര്യമാക്കാറില്ലെന്നുമാത്രം. ഹസ്തദാനംപോലും നമ്മുടെ രീതിയല്ല. പകരം തൊഴുകൈകളോടെയാണ് മറ്റൊരാളെ ആശംസിക്കുന്നതും സ്വാഗതം ചെയ്യുന്നതുമൊക്കെ. (കൊറോണക്കാലത്ത് മറ്റു രാജ്യങ്ങളും ഇത് അനുകരിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടകാര്യം തന്നെ.) </p><p><br /></p><p> അടുത്തകാലത്തു വാർത്താപ്രധാന്യംനേടിയ കാര്യമാണല്ലോ ശ്രീ സുരേഷ് ഗോപി മാധ്യമപ്രവർത്തകയെ തഴുകിസംസാരിച്ചത്. സുരേഷ് ഗോപി എങ്ങനെയുള്ള വ്യക്തിയാണെന്നോ അദ്ദേഹത്തിന്റെ മാന്യതയുടെ അളവോ മാനസികാവസ്ഥയോ ഒന്നും ഇതിലെ ശരിതെറ്റുകളെ നിർണ്ണയിക്കാൻ ഒരു ഘടകമാകുന്നില്ല. ശരീരം എന്നത് ഒരു വ്യക്തിയുടെ തികച്ചും സ്വകാര്യതയായിരിക്കെ, അനുവാദം കൂടാതെ അന്യരുടെ ശരീരത്തിൽ സ്പർശിക്കുന്നത് അങ്ങേയറ്റം തെറ്റുതന്നെ. ഒരന്യപുരുഷന്റെ സ്പര്ശനം ഒരു സാധാരണസ്ത്രീക്ക് തികച്ചും അരോചകമായിരിക്കും. അതൃപ്തി പ്രകടമാക്കിയിട്ടും വീണ്ടും അതിനായിത്തുനിഞ്ഞെന്നത് ആ തെറ്റിന്റെ വ്യാപ്തി കൂട്ടുകയും ചെയ്യുന്നു. പക്ഷേ ഇവിടെ മറ്റൊരുകാര്യം കൂടി എനിക്കു തോന്നിയത് പറയാതെ വയ്യ. തനിക്കിഷ്ടപ്പെടാത്ത കാര്യം ഒരാൾ ചെയ്യുമ്പോൾ ശക്തമായി താക്കീത് ചെയ്യാൻ ഒരു 'അരുത്' ആ പെൺകുട്ടിക്കു പറയാമായിരുന്നു. അതുചെയ്യാതെ പിന്നെയെപ്പൊഴോ ബോധോദയം വന്നതുപോലെ പരാതിയും കേസുമൊക്കെയായത് ഒരു പ്രഹസനമായിത്തോന്നി. </p><p><br /></p><p>മറ്റൊരുകാര്യം താൻ ചെയ്തത് തെറ്റാണെന്നു ബോധ്യംവന്നതുകൊണ്ടോ, തന്റെ ചെയ്തി മറ്റൊരാളെ വിഷമിപ്പിച്ചു എന്ന ബോധ്യത്തിലോ സുരേഷ് ഗോപി പരസ്യമായി നിരുപാധികം മാപ്പു പറഞ്ഞു എന്നതും അതിൽ പ്രസ്തുത മാധ്യമപ്രവർത്തക അതൃപ്തി പ്രകടിപ്പിച്ചതുമാണ്. മാപ്പുപറയാൻ എല്ലാവർക്കും സാധിക്കില്ല. മനസ്സിൽ നൈർമല്യവും എളിമയുമുള്ളവർക്കുമാത്രം സാധിക്കുന്ന ഒന്നാണത്. എല്ലാവരും തെറ്റുചെയ്തിട്ടല്ല മാപ്പുപറയാറുള്ളത്. ചെയ്തത് തെറ്റാണെന്നു ബോധ്യം വന്നു മാപ്പുപറയുന്നത് സത്യസന്ധതയാണെങ്കിൽ താൻ ചെയ്തത് തെറ്റല്ല എന്ന് തികച്ചും ബോധ്യമുണ്ടെങ്കിലും താൻ മൂലം മറ്റൊരാൾക്ക് ബുദ്ധിമുട്ടുണ്ടായാൽ മാപ്പുപറയുന്നത് മനസ്സിലെ മഹത്വംകൊണ്ടുതന്നെയാണ്. ചെയ്തത് തെറ്റാണെന്നോ അല്ലെന്നോ ഉള്ള സംശയത്തോടെയും മാപ്പുപറയുന്നത് ഒരു ബന്ധം നിലനിർത്താനുള്ള ആത്മാർത്ഥമായ ആഗ്രഹംകൊണ്ടുമായിരിക്കും. അറിഞ്ഞുകൊണ്ടു ചെയ്ത തെറ്റിനും പശ്ചാത്തപിച്ചു മാപ്പപേക്ഷ നടത്തുന്നത് ഒരു പ്രായശ്ചിത്തംതന്നെ. മാപ്പപേക്ഷയെ നിഷ്കരുണം നിരാകരിക്കുന്നത് മാന്യതയുള്ള പ്രതികരണമല്ലതന്നെ. പരസ്പരം കൊണ്ടും കൊടുത്തും കണ്ടും കാണാതെയുമൊക്കെയേ സാമൂഹ്യജീവിയായ മനുഷ്യന് ജീവിച്ചുപോകാന് കഴിയൂ. </p><p><br /></p><p>ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതുതന്നെ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിന്റെ ന്യൂനതകൾകൊണ്ടാണ്. നമ്മുടെ വിദ്യാലയങ്ങളിൽ ദിനംതോറും വിദ്യാർത്ഥികൾ എന്തൊക്കെയോ പഠിച്ചുകൂട്ടുന്നു. പലപ്പോഴും സമൂഹത്തിൽ ജീവിക്കേണ്ടതെങ്ങനെയെന്ന കാര്യത്തിൽ അടിസ്ഥാനപാഠങ്ങൾപോലും പഠിക്കുന്നുമില്ല. ചരിത്രത്തിലെ യുദ്ധങ്ങളോ ശാസ്ത്രപുസ്തകങ്ങളിലും പരീക്ഷണശാലകളിലും കണ്ടെത്തുന്ന ശാസ്ത്രതത്വങ്ങളോ തലയിൽക്കയറാത്ത ഗണിതസമവാക്യങ്ങളോ ഒന്നും നിത്യജീവിതത്തിൽ അവരെ തുണയ്ക്കുന്നില്ല. കേവലജ്ഞാനസമ്പാദനം മാത്രമല്ല വിദ്യാഭ്യാസം, പ്രത്യുത തനിക്കും സമൂഹത്തിനും ഗുണപ്രദമായ വിധത്തിൽ ജീവിക്കാൻ ഒരു വ്യക്തിയെ പ്രാപ്തനാക്കുംവിധം തിരിച്ചറിവുകൾ നൽകുകകൂടിയാണത്. സംസ്കാരമുള്ള ഒരു ജനസമൂഹത്തിൽ എങ്ങനെ ആരോഗ്യകരമായി പെരുമാറണമെന്നും അതല്ലാതെയുള്ള പെരുമാറ്റങ്ങളെ എങ്ങനെ നേരിടണമെന്നുമൊക്കെ വിദ്യാർഥികൾ അറിഞ്ഞിരിക്കേണ്ടതല്ലേ. മൂന്നോ നാലോ അംഗങ്ങളുള്ള ഒരു കുടുംബത്തിൽനിന്ന് എല്ലാം അവർക്കു പഠിക്കാനായെന്നു വരില്ല. പൗരബോധവും പൗരധർമ്മവുമൊക്കെ പഠിക്കാനുള്ള ഏറ്റവുംനല്ല വേദി വിദ്യാലയങ്ങൾതന്നെ. പാഠ്യപദ്ധതി അല്പം ദീർഘവീക്ഷണത്തോടെ രൂപപ്പെടുത്താൻ അധികൃതർ തയ്യാറാവണമെന്നുമാത്രം.</p><p><br /></p><p>അടുത്തകാലത്ത് വിദ്യാലയങ്ങളിൽ ആരംഭിച്ചു നടപ്പാക്കിവരുന്ന ലൈംഗികവിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികളെ നല്ലതും ചീത്തയുമായ സ്പര്ശനത്തെക്കുറിച്ചു പഠിപ്പിക്കാറുണ്ട്. ശരീരഭാഗങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ വേർതിരിവ് നിര്വചിക്കപ്പെട്ടിരിക്കുന്നത്. നീന്തൽവസ്ത്രമോ അടിവസ്ത്രങ്ങളോ മറയ്ക്കുന്ന ശരീരഭാഗങ്ങളിലെ സ്പര്ശനം പൊതുവെ ചീത്ത സ്പർശനമായി മനസ്സിലാക്കിക്കൊടുക്കുന്നു. എന്നാൽ ഈ വിവേചനത്തിൽ കുഞ്ഞുങ്ങളുടെ ചിന്തകൾക്കോ വികാരങ്ങൾക്കോ പ്രാധാന്യം ലഭിക്കുന്നില്ല. മോശം ഉദ്ദേശ്യത്തോടെ ആളുകൾക്ക് സ്വകാര്യ ഭാഗങ്ങളിൽ മാത്രമല്ല സ്പർശിക്കാൻ കഴിയുന്നത്. ഈ വേർതിരിവിനെ കുറച്ചുകൂടി യാഥാർത്ഥ്യബോധത്തോടെ സമീപിച്ച് സുരക്ഷിതമെന്നും സുരക്ഷിതമല്ലാത്തതെന്നും വിഭജിചചിരിക്കുന്നതായും കാണാം . ഇവിടെ ഒരാൾ എവിടെ സ്പർശിക്കുന്നു എന്നതിലുപരിയായി, കുട്ടിക്ക് ആ അവസരത്തിൽ അതെങ്ങനെ അനുഭവേദ്യമാകുന്നു എന്നതിനാണു പ്രാധാന്യം. സന്തോഷവും സ്വാസ്ഥ്യവും നൽകുന്ന സ്നേഹമസൃണമായ സ്പർശനങ്ങൾ സുരക്ഷിതമെന്നും അസ്വസ്ഥതയോ വേദനയോ ഭീതിയോ തോന്നിപ്പിക്കുന്നവ സുരക്ഷിതമല്ലാത്ത സ്പർശനങ്ങൾ എന്നും കുട്ടികൾക്ക് മനസ്സിലാക്കിക്കൊടുക്കാറുണ്ട്. അപ്പോഴും ചില അനുഭവസാക്ഷ്യങ്ങൾ ചിന്താക്കുഴപ്പമുണ്ടാക്കുകയും ചെയ്യുന്നുണ്ട്. ലൈംഗികാവയങ്ങൾ സ്പർശനസുഖമേകുന്നു എന്നതുകൊണ്ടുതന്നെ കുഞ്ഞുങ്ങൾ ചിലപ്പോൾ അത്തരം സ്പർശനങ്ങൾ സുരക്ഷിതമെന്നു തെറ്റിദ്ധരിക്കാനിടയുണ്ട്. (നവമാദ്ധ്യമങ്ങളിലെ പ്രശസ്തയായൊരെഴുത്തുകാരി തന്റെ കുഞ്ഞുമകൾക്ക് സ്വന്തം പിതാവില്നിന്നുതന്നെ ഇത്തരമൊരനുഭവം ഉണ്ടായത് തന്റെ പുസ്തകത്തിൽ പരാമര്ശിക്കുകയുണ്ടായി). എന്നാൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ചികിത്സതേടേണ്ടിവരുന്ന സന്ദർഭങ്ങളിലും മറ്റും വേദനാജനകമായ സ്പര്ശനങ്ങൾ സുരക്ഷിതമല്ല എന്നും ധരിച്ചേക്കാം. നിരന്തരമായ ആശയവിനിമയങ്ങളിലൂടെ മാത്രമേ കുഞ്ഞുങ്ങളെ ഇതൊക്കെ ബോധ്യപ്പെടുത്താൻ സാധിക്കുകയുള്ളു. പരിചയസമ്പന്നരായ മനഃശാസ്ത്രവിദഗ്ദ്ധരുടെ ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. </p><p>തനിക്കു സ്വീകാര്യമല്ലാത്ത ഏതൊരു സ്പര്ശനത്തെയും വളരെ ഉറക്കെയുള്ള ഒരു 'അരുത്' കൊണ്ട് ഒഴിവാക്കാൻ ഓരോ കുഞ്ഞിനേയും പരിശീലിപ്പിക്കണം. ശബ്ദമുയർത്തുമ്പോൾ തീർച്ചയായും അതു മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനിടയാവുകയും അവരുടെ സഹായം ലഭ്യമാവുകയും ചെയ്യും. മറ്റുള്ളവരുടെ അസാന്നിധ്യത്തിൽ തനിക്കു നേരിടേണ്ടിവരുന്ന ഇത്തരം ദുരനുഭവങ്ങളെക്കുറിച്ചു മാതാപിതാക്കളോടോ അദ്ധ്യാപകരോടോ പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും അവർക്കെപ്പോഴും ഉണ്ടാവുകയും വേണം. കുഞ്ഞുങ്ങളിൽ പെട്ടെന്നുണ്ടാകുന്ന വൈകാരികമാറ്റങ്ങളെ രക്ഷിതാക്കൾ ഗൗരവത്തോടെ പഠനവിധേയമാക്കുകയും കാരണം കണ്ടെത്തി കുഞ്ഞുങ്ങളുടെ മനസ്സിനു മുറിവേൽക്കാത്തവിധം സമാധാനപരമായി പരിഹരിക്കാൻ ശ്രമിക്കുകയും വേണം. ഒപ്പം അനുവാദമില്ലാതെ മറ്റൊരാളുടെ ശരീരത്തിൽ തൊടരുതെന്ന നല്ല പാഠവും അവർക്കു പറഞ്ഞുകൊടുക്കാം. വീട്ടിൽനിന്നുതുടങ്ങി വിദ്യാലയങ്ങളിൽ തുടർന്നുപോകേണ്ട സമഗ്രമായ ലൈംഗികവിദ്യാഭ്യാസത്തിന്റെ സദ്ഫലങ്ങൾ നമ്മുടെ കുഞ്ഞുങ്ങൾ അനുഭവിച്ചറിയട്ടെ. നമുക്കോരോരുത്തർക്കും ഇക്കാര്യത്തിൽ ഉത്തരവാദിത്വമുണ്ടെന്നും ഓർമ്മയിൽ സൂക്ഷിക്കാം. </p><p>.... metro mirror, october 2023 </p><p><br /></p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-74522894213091297372022-12-14T21:36:00.001+05:302022-12-14T21:38:47.057+05:30ഗുജറാത്തിലെ അഡാലജ് നി വാവ് (മുംബൈ മലയാളി - നവംബർ ലക്കം )മുംബൈ<p> ഗുജറാത്തിലെ അഡാലജ് നി വാവ് </p><p><br /></p><p>------------------------------------------------</p><p><br /></p><p>ഏതാനുംമാസങ്ങൾക്കുമുന്നേ നടത്തിയ ഗുജറാത്ത് സന്ദർശനത്തിനിടയിലാണ് ഏതാനും പഠിക്കിണറുകൾ സന്ദർശിക്കാൻ അവസരം ലഭിച്ചത്. നമ്മുടെ നാട്ടിൽ അത്ര പരിചിതമല്ലാത്ത ഒന്നാണ് പടിക്കിണറുകൾ. അപൂർവ്വമായി ചില ക്ഷേത്രക്കുളങ്ങൾ ഈ രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. (പെരളശ്ശേരിയിലെ സുബ്രഹ്മണിസ്വാമിക്ഷേത്രത്തിന്റെ കുളം ഇത്തരത്തിൽപ്പെട്ടതാണ്. ) നമ്മൾ കിണറിൽനിന്നു കയറും കപ്പിയും തൊട്ടിയും ഉപയോഗിച്ച് വെള്ളം കോരിയെടുക്കുമ്പോൾ പടിക്കിണറുകളിൽ താഴെയുള്ള ജലനിരപ്പിലേക്ക് നാലുഭാഗത്തുനിന്നും പടിക്കെട്ടുകൾ നിർമ്മിച്ചിരിക്കുകയാണ് . കുളത്തിൽനിന്നെന്നതുപോലെ ഇറങ്ങി വെള്ളമെടുക്കാം. ഹിന്ദുമതവിശ്വാസപ്രകാരം, കൃത്യമായ സ്ഥാനവും അളവുകളും വാസ്തുശാസ്ത്രനിയമങ്ങളുമൊക്കെ അവലംബമാക്കിയാണ് ഇവയുടെ നിർമ്മാണം ജലദൗർലഭ്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലൊക്കെ ധാരാളം പടിക്കിണറുകളുണ്ട്. ചിലതൊക്കെ നൂറ്റാണ്ടുകളുടെയും സഹസ്രാബ്ദങ്ങളുടെയും ചരിത്രംപറയുന്നവയാണ്. ഗുജറാത്തിൽത്തന്നെ നൂറ്റിയിരുപത്തിലധികം പടിക്കിണറുകളുണ്ട്. ഗുജറാത്തിലും രാജസ്ഥാനിലെ മാർവാഡിലും വാവ് എന്നാണ് ഇവ അറിയപ്പെടുന്നത്. രാജസ്ഥാനിലെ മറ്റുഭാഗങ്ങളിൽ ബാവ്ഡി, ബാവ് രി, എന്നൊക്കെയും മറ്റു സംസ്ഥാനങ്ങളിൽ ബവോലി, ബാവടി എന്നൊക്കെയും ഈ പടിക്കിണറുകൾ അറിയപ്പെടുന്നു. </p><p><br /></p><p><br /></p><p><br /></p><p>അഹമ്മദാബാദിൽനിന്ന് ഇരുപതുകിലോമീറ്ററിൽതാഴെ ദൂരമേയുള്ളൂ അഡാലജ് പടിക്കിണറിലേക്ക്. ഗാന്ധിനഗർ ജില്ലയിലെ അഡാലജ് എന്ന ഗ്രാമത്തിലാണ് ഈ ചരിത്രസ്മാരകം സ്ഥിതിചെയ്യുന്നത്. ( ഗാന്ധിനഗറിൽനിന്നാണെങ്കിൽ അഞ്ചുകിലോമീറ്റർ ദൂരം) </p><p><br /></p><p>പാതയും പരിസരങ്ങളുമൊന്നും അത്ര മികച്ചതായിരുന്നില്ല. ആദ്യം വാവിനടുത്തുള്ള ഒരു ദുർഗ്ഗാക്ഷേത്രത്തിൽ ദർശനം നടത്തി. തൊട്ടടുത്തുതന്നെയാണ് പടിക്കിണർ. 1498ലാണ് ദണ്ഡെയ്ദേശ് എന്ന കൊച്ചുരാജ്യത്തിലെ അന്നത്തെ രാജാവായിരുന്ന വഘേലരാജവംശത്തിലെ റാണാ വീർ സിങ് തന്റെ പ്രജകളുടെ ജലസമ്പാദനത്തിനുള്ള കഷ്ടപ്പാടുകളറിഞ്ഞ് ഈ കിണറിന്റെ നിർമ്മാണം ആരംഭിച്ചത്. പക്ഷേ താമസിയാതെതന്നെ അദ്ദേഹം അയൽരാജ്യത്തെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബേഗഡയുമായി ഉണ്ടായ ഒരു യുദ്ധത്തിൽ വീരചരമംപ്രാപിച്ചു. പിന്നീട് മുഹമ്മദ് ബേഗഡ ഈ കിണറിന്റെ നിർമ്മാണം തുടരുകയും 1499ൽ പൂർത്തീകരിക്കുകയുംചെയ്തു. അതിനിടയിൽ ഹൃദയസ്പൃക്കായൊരു ജീവത്യാഗത്തിന്റെ കഥയുമുണ്ട്. </p><p><br /></p><p><br /></p><p><br /></p><p>വീർസിംഗ് യുദ്ധത്തിൽ വീരമൃത്യുപൂകിയതറിഞ്ഞ അദ്ദേഹത്തിന്റെ പത്നി രുദാദേവി സതിയനുഷ്ഠിക്കാൻ തയ്യാറായി. എന്നാൽ മുഹമ്മദ് അവരെ അതിൽനിന്നു പിന്തിരിപ്പിക്കുകയും ആ സൗന്ദര്യധാമത്തെ സ്വന്തമാക്കാനുള്ള ആഗ്രഹം അറിയിക്കുകയും ചെയ്തു. ഹിന്ദുമതത്തിൽപ്പെട്ട രുദാദേവി ഒരു മുസൽമാന്റെ പത്നിയാകാൻ ഒരിക്കലും ആഗ്രഹിക്കുകയില്ല. എങ്കിലും അവർ അദ്ദേഹത്തിന്റെ വിവാഹാഭ്യർത്ഥന സ്വീകരിച്ചു. പക്ഷേ ഒരു നിബന്ധനയുണ്ടായിരുന്നു, വിവാഹത്തിനുമുമ്പ് പടിക്കിണർനിർമ്മാണം പൂർത്തിയാക്കണമത്രേ! മുഹമ്മദ് ഒരെതിർപ്പുമില്ലാതെ അത് അംഗീകരിച്ചു. വളരെവേഗം കിണറിന്റെ പണി പൂർത്തീകരിക്കുകയും ചെയ്തു. വേഗംതന്നെ അദ്ദേഹം റാണിയെ സമീപിച്ച് അവരുടെ വാഗ്ദാനത്തെപ്പറ്റി ഓർമ്മപ്പെടുത്തി. പക്ഷേ റാണിക്ക് ഒരിക്കലും ഇങ്ങനെയൊരു വിവാഹത്തിന് കഴിയുമായിരുന്നില്ല. അവർ ആഗ്രഹിച്ചത് തന്റെ ഭർത്താവിന്റെ ചിരകാലാഭിലാഷമായിരുന്ന പടിക്കിണറിന്റെ നിർമ്മാണം പൂർത്തിയാക്കുക എന്നതുമാത്രമായിരുന്നു. അതാകട്ടെ സംഭവ്യമാവുകയും ചെയ്തു. ഒട്ടുംതാമസിയാതെ റാണി കിണറിനടുത്തേക്ക്നടന്നു പ്രാർത്ഥനകളോടെ കിണറിനു വലംവെച്ച് കിണറ്റിൽച്ചാടി ജീവത്യാഗം ചെയ്തു. അങ്ങനെ കിണർ നിർമ്മിച്ച ആ വംശംതന്നെ അന്യംനിന്നുപോയി. കഥ ആരുടെയും കണ്ണുനനയിക്കുമെങ്കിലും എനിക്ക് റാണിയോട് അല്പം ഈർഷ്യതോന്നാതിരുന്നില്ല. മറ്റേതെങ്കിലും വിധത്തിൽ അവർ ആത്മഹത്യചെയ്തിരുന്നെങ്കിൽ ആ കിണർ എത്രയോ ജനങ്ങൾക്ക് ഉപയോഗപ്രദമാകുമായിരുന്നു! (എങ്കിലും പിന്നീട് കിണർ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചില ചിത്രങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്) </p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-6313867013525492722022-11-24T20:18:00.000+05:302022-11-24T20:18:03.738+05:30വിശ്വാസവും അന്ധവിശ്വാസവും - മെട്രോ മിറർ നവംബർ ലക്കം <p></p><div class="separator" style="clear: both; text-align: center;"><br /></div><div class="separator" style="clear: both; text-align: center;"><br /></div>വിശ്വാസവും അന്ധവിശ്വാസവും <br /><p></p><p>==========================</p><p>ഞെട്ടിക്കുന്ന വാർത്തകളുടെ കാലമാണിത്. യുക്തിരഹിതമായ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പേരിൽ എത്രയെത്ര ദുരന്തങ്ങളാണ് മാനവികത നേരിടുന്നത്! നരബലിപോലും നടക്കുന്നത് പ്രബുദ്ധരെന്നഭിമാനിക്കുന്ന ഒരു ജനത വസിക്കുന്ന കേരളക്കരയിലാണെന്നത് എത്ര ലജ്ജാകരമാണ്! ശാസ്ത്രലോകം ഇത്രയേറെ വളർച്ചപ്രാപിച്ചിട്ടും മനുഷ്യമനസ്സുമാത്രം വളർച്ചമുരടിച്ച് വികാസമേതുമില്ലാതെ അന്ധവിശ്വാസങ്ങളിൽ തളച്ചിടപ്പെടുന്നതെന്തുകൊണ്ടാവാം? ഒരു കുട്ടിയെ നല്ലൊരു വ്യക്തിയായി വളർത്തിക്കൊണ്ടുവരാൻ നമ്മുടെ കുടുബങ്ങൾക്കും വിദ്യാലയങ്ങൾക്കും സമൂഹത്തിനും കഴിയാതെപോകുന്നോ ? ഗൗരവമായി കണക്കിലെടുക്കേണ്ടൊരു വിഷയംതന്നെയാണിത്. </p><p><br /></p><p>വിശ്വാസങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും മനുഷ്യകുലത്തോളംതന്നെ പ്രായമുണ്ടാകാം. മറ്റു ജീവജാലങ്ങളിൽനിന്നുവ്യത്യസ്തമായി ചിന്തിക്കാനുള്ള കഴിവായിരിക്കാം മനുഷ്യനെ വിശ്വാസങ്ങളിലേക്കു നയിച്ചത്. ദൈവങ്ങളും മതങ്ങളും ജാതിയും രാഷ്ട്രീയവുമൊക്കെ വിശ്വാസമോ അന്ധവിശ്വാസമോ എന്നത് ആപേക്ഷികം മാത്രം. ഒരുവന്റെ വിശ്വാസം മറ്റൊരുവന് അന്ധവിശ്വാസമാകാം, തിരിച്ചും. യുക്തിപൂർവ്വമായ ശാസ്ത്രീയസമീപനം പല വിശ്വാസങ്ങളെയും കീഴ്മേൽ മറിക്കാൻ ഉപോല്ബലകമാം. അഥവാ, ശാസ്ത്രബോധത്തിന്റെ അപര്യാപ്തതയോ അജ്ഞതയോ ആവാം പല വിശ്വാസങ്ങളെയും നിലനിർത്തിപ്പോരുന്നത്. എത്ര കടുത്ത വിശ്വാസങ്ങളെയും കടപുഴക്കാൻ യുക്തിപൂർവ്വമായ ശാസ്ത്രതത്വങ്ങൾ നൽകുന്ന കാര്യകാരണങ്ങൾക്കാകും . അതത്ര എളുപ്പമായിരിക്കില്ല എന്നുമാത്രം. </p><p><br /></p><p>വിശ്വാസങ്ങളോ അന്ധവിശ്വാസങ്ങളോ നാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണ് ചുറ്റുപാടുകളിൽനിന്നു നമുക്കറിയാൻ കഴിയുന്നത്. എല്ലാക്കാലത്തും എല്ലാ ദേശങ്ങളിലും കൂടിയോ കുറഞ്ഞോ ഇത്തരം വിശ്വാസങ്ങൾ നിലനിന്നു പോന്നിരുനു എന്നത് യാഥാർത്ഥ്യം മാത്രം. നമ്മുടെ ജാതി, മത, ദൈവ സംബന്ധിയായ ഒട്ടനവധി വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മറ്റുനാടുകളിൽ പരിഹാസ്യമായ കാര്യങ്ങളായിരിക്കാം. മറ്റു നാടുകളിലെ വിശ്വാസങ്ങൾ നമുക്കും അങ്ങനെ തന്നെയെന്ന ഉദാഹരണങ്ങൾ നിരവധി. 13 എന്ന അക്കത്തിന്റെ ദുഷ്പേര് ഏവർക്കും അറിവുള്ളതാണല്ലോ. വിശ്വാസങ്ങൾ എന്തു തന്നെയായാലും അതു മറ്റുള്ളവരുടെ സ്വസ്ഥമായ ജീവിതത്തെ ഹനിക്കുന്നതാകുമ്പോൾ അതിന് ശിക്ഷർഹമായൊരു കുറ്റകൃതൃത്തിന്റെ സ്വഭാവമുണ്ടാകുന്നു. ഇലന്തൂരിലെ നരബലിയും സമാനമായ പല സംഭവങ്ങളും ഈ വിഭാഗത്തിൽപ്പെടുന്നു.</p><p><br /></p><p> കുട്ടിക്കാലത്ത് ഒരു സഹപാഠിയുടെ വിയോഗം ഇന്നും വേട്ടയാടുന്നാരു ദുഃഖസ്മരണയാണ്. അസുഖം ബാധിച്ച ആ കുട്ടിക്ക് മാതാപിതാക്കൾ വൈദ്യസഹായം തേടാൻ കൂട്ടാക്കിയതേയില്ല. അവരുടെ വിശ്വാസപ്രകാരം പ്രാർത്ഥനകൊണ്ടു രോഗം ഭേദപ്പെടുമത്രേ ! അധ്യാപകരും അയൽക്കാരും ഏറെ നിർബന്ധിച്ചിട്ടും അവർ ആശുപത്രിയിൽ പോയതേയില്ല. മാതാപിതാക്കളുടെ പിടിവാശി കാരണം ആ കുഞ്ഞിൻറെ ജീവൻ നഷ്ടമാവുകയായിരുന്നു. ഇന്നും അത്തരം അന്ധവിശ്വാസങ്ങൾ എത്രയോ ജീവനെടുക്കുന്നു. ജ്യോതിഷം എത്രയോ പെൺകുട്ടികളുടെ വിവാഹം മുടക്കുന്നു! രണ്ടു ദശാബ്ദത്തിനപ്പുറം കേട്ടുകേൾവി പോലുമില്ലാതിരുന്ന വാസ്തുശാസ്ത്രവും അക്ഷയതൃതീയയും നാടെങ്ങുമുള്ള പൊങ്കാലയും ഒക്കെ ഇന്ന് ഏറെ പ്രചാരത്തിൽ ആയിരിക്കുന്നു. ചിലപ്പോഴെങ്കിലും തോന്നാറുണ്ട് മാനവികതയുടെ വളർച്ച മുമ്പോട്ടോ പിന്നോട്ടോ എന്ന ആശങ്ക. ഒരുപക്ഷേ കുറച്ചു കാലം കഴിയുമ്പോൾ ചരിത്രത്തിൽ എന്നപോലെ ഒരു യൂട്ടേൺ ഉണ്ടാകുമെന്ന് നമുക്കും പ്രത്യാശിക്കാം.</p><p>[18:33, 09/11/2022]</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiv6gvEay_UPEhzzxG3479rynLDyo4wJOhmuGo6ROWd3IuX4xFoNFHka-hR7XKHiH90Xin5htLsEiYbbGrzf0a5Nf7rOvDVEeQMziVpo6QuR0FTF0HXzk7X-U2xmr_u0by8nWHccU5hgWQ5TSBlW0WF8dCQ74xRoq0EEwv1XkrvoHNAjhqsg32cDQRy2g" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="1280" data-original-width="866" height="240" src="https://blogger.googleusercontent.com/img/a/AVvXsEiv6gvEay_UPEhzzxG3479rynLDyo4wJOhmuGo6ROWd3IuX4xFoNFHka-hR7XKHiH90Xin5htLsEiYbbGrzf0a5Nf7rOvDVEeQMziVpo6QuR0FTF0HXzk7X-U2xmr_u0by8nWHccU5hgWQ5TSBlW0WF8dCQ74xRoq0EEwv1XkrvoHNAjhqsg32cDQRy2g" width="162" /></a></div><br /><br /><p></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com1tag:blogger.com,1999:blog-3780420625565306435.post-15194216696422082952022-10-09T07:55:00.003+05:302022-10-09T07:55:29.440+05:30 തുല്യജോലിക്ക് തുല്യവേതനം - metro mittor september edition <p> തുല്യജോലിക്ക് തുല്യവേതനം</p><p>വളരെ ന്യായമെന്നു തോന്നുന്നൊരു ആശയം. പലരും പലവട്ടം ഇതേക്കുറിച്ചു ചർച്ച ചെയ്തിട്ടുള്ളതുമാണ്. ഈ അടുത്തയിടെ, സിനിമാദേശീയപുരസ്കാരജേതാവായ അപർണ്ണ ബാലമുരളിയും ഇതേവിഷയത്തെക്കുറിച്ച് തന്റെയൊരു അഭിമുഖത്തിൽ പരാമർശിച്ചു സംസാരിക്കുകയുണ്ടായി. അവർ തുല്യവേതനത്തേക്കാൾ ന്യായവേതനത്തിനാണ് ഊന്നൽ കൊടുത്തതെന്നും ശ്രദ്ധേയമാണ്. പറയുന്നതുപോലെയോ ചിന്തിക്കുന്നതുപോലെയോ അത്ര നിസ്സാരമായി കാണാനാവുന്നതാണോ തുല്യവേതനം എന്ന ആശയം എന്ന് സംശയവും നിലനിൽക്കുന്നു എന്നതിന് തെളിവാണ് കോടതികളിൽ ഇക്കര്യമെത്തുമ്പോഴൊക്കെ ന്യായാധിപന്മാർ കൈക്കൊണ്ട സ്ഥിരതയില്ലാത്ത നിലപാടുകൾ. </p><p><br /></p><p>ഏതാണ്ട് അമ്പത് വർഷങ്ങൾക്കപ്പുറം ഭൂരിഭാഗവും പുരുഷകേന്ദ്രീകൃതമായിരുന്ന നമ്മുടെ രാജ്യത്തെ തൊഴിൽരംഗം വിപ്ലവകരമായ മാറ്റങ്ങളിലൂടെ അതിവേഗം കടന്നുപോയ്ക്കൊണ്ടിരിക്കുന്നു. പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും വിദ്യാഭ്യാസരംഗം തുറന്നുകിട്ടിയതോടെ ചെറുകിടജോലികൾ മുതൽ മൾട്ടിനാഷണൽ കമ്പനികളിലെ ഉയർന്ന പദവികളിൽ വരെ പുരുഷന്മാർക്കൊപ്പംതന്നെ ജോലിചെയ്യുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവാണ് അതിൽ പ്രധാനം. വീടിന്റെ അകത്തളങ്ങളിലും അടുക്കളച്ചുവരുകൾക്കിടയിലുമായി ജീവിതം തള്ളി നീക്കാൻ വിധിക്കപെട്ട സ്ത്രീകൾ ഉദ്യോഗസ്ഥകളായി പൊതുസമൂഹത്തിലിറങ്ങുമ്പോൾ അവർ നേരിടുന്ന പ്രശ്നങ്ങൾ നിരവധിയാണ്. കുടുംബത്തിൽ നിന്നുമുള്ള സമ്മർദ്ദങ്ങൾ, വ്യക്തിപരമായ ആരോഗ്യപ്രശ്ങ്ങൾ, തുടങ്ങി തൊഴിലിടങ്ങളിൽ നിന്നുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാപ്രശ്നങ്ങൾ വരെ അതിജീവിച്ചുകൊണ്ടാണ് ഓരോ സ്ത്രീയും ജോലിയിൽ തുടർന്നുകൊണ്ടിരിക്കുന്നത്. തൊഴിലിടങ്ങളിൽനിന്ന് പലവിധ ചൂഷണങ്ങളും സ്ത്രീത്തൊഴിലാളികൾ നേരിടേണ്ടിവരുന്നതിനാൽ അവരുടെ സുരക്ഷാ ഉറപ്പുവരുത്തേണ്ടത് ഗവണ്മെന്റിന്റെ ചുമതലയാണ്. ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് തുല്യവേതനം ഉറപ്പാക്കുക എന്നത്. തുല്യ ജോലിക്ക് തുല്യവേതനം എന്നത് കേവലമായൊരു പ്രമാണമോ സങ്കല്പനമോ അല്ല. ഇന്ത്യന് ഭരണഘടനയുടെ രാഷ്ട്രനയ നിര്ദേശകതത്വങ്ങളില് ഉള്ക്കൊള്ളുന്ന വ്യവസ്ഥയാണത്. (അനുഛേദം 39 (ഡി)). </p><p><br /></p><p>ഇന്റർനാഷണൽ ലേബർ ഓർഗനൈസേഷൻ 1951ൽ സംഘടിപ്പിച്ച സമ്മേളത്തിലെ പ്രധാനവിഷയം ആശയമായിരുന്നു തുല്യജോലിക്കു തുല്യവേതനം. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിലെ 23-മത്തെ അനുച്ഛേദം ഊന്നൽ നൽകുന്നതും ഈ ആശയത്തിന് തന്നെയാണ്. 1979 ഏപ്രില് 10ന് ഇന്ത്യ ആ പ്രമാണം അംഗീകരിച്ച് അംഗമായി മാറി. തൊഴിലിടങ്ങളിൽ ലിംഗഭേദമെന്യേ തുല്യവേതനം ഉറപ്പാക്കുന്നതിനും ജോലിയിലും അനുബന്ധകാര്യങ്ങളിലുമുള്ള വിവേചനം തടയാനുമായി ഇന്ത്യൻ പർലമെന്റ് പാസ്സാക്കിയ നിയമാണ് 'തുല്യവേതനനിയമം - 1976 '. ഈ നിയമപ്രകാരം ഒരേ തൊഴില് എടുക്കുന്നവര്ക്കു ലഭിക്കുന്ന വേതനഘടനയില് വിവേചനം പാടില്ല. സ്ത്രീ - പുരുഷ ലിംഗ, പദവി വ്യത്യാസമോ, സ്ഥിരം തൊഴില് - താല്ക്കാലിക തൊഴില് വ്യത്യാസമോ ഇതിന് കാരണമായിക്കൂടായെന്നും നിയമം അനുശാസിക്കുന്നു. വേതനതുല്യത ഉറപ്പാക്കുമ്പോള് തൊഴിലിന്റെ സ്വഭാവവും ഫലവും ഉത്തരവാദിത്വവ്യാപ്തിയും ആണ് മൂല്യവത്തായി പരിഗണിക്കപ്പെടേണ്ടത് എന്നും വ്യവസ്ഥ ചെയ്യപ്പെട്ടിരിക്കുന്നു. കെ എം എല് ബക്ഷി 'അഭി' യൂണിയന് ഓഫ് ഇന്ത്യ കേസിലാണ് 1962ല് തുല്യവേതനാവകാശ പ്രശ്നം ഇന്ത്യന് സുപ്രീംകോടതി ആദ്യമായി പരിഗണിക്കുന്നത്. എന്നാല് പ്രസ്തുത തത്വം നീതിന്യായ കോടതി വഴി നടപ്പാക്കാനാവില്ല എന്ന നിഗമനമാണ് അന്ന് ന്യായാധിപന്മാര് സ്വീകരിച്ചത്. പിന്നീടും ഈ വിഷയത്തില് പലപ്പോഴും കോടതികളും ന്യായാധിപരും കൃത്യമായൊരു നിലപാട് കൈക്കൊണ്ടില്ല എന്നതാണ് യാഥാർത്ഥ്യം. തുല്യജോലിക്ക് തുല്യവേതനതത്വം പരിഗണിക്കുമ്പോള് യോഗ്യതാ മാനദണ്ഡങ്ങള്, തെരഞ്ഞെടുപ്പ് രീതികള്, നിയമനസമ്പ്രദായം, ജോലിയുടെ സ്വഭാവം, പ്രവൃത്തിയുടെ ഫലം, ഏല്പ്പിക്കപ്പെടുന്ന ഉത്തരവാദിത്വം, മുന്പരിചയം, വിശ്വസനീയത, ആവശ്യകത മുതലായ ഒട്ടേറെ ഘടകങ്ങള് കൂടി പരിഗണിച്ചുവേണം തീര്പ്പാക്കേണ്ടതെന്നും ന്യായാധിപന്മാർ അഭിപ്രായപ്പെടുകയുണ്ടായി. </p><p><br /></p><p>നമുക്കറിയാം നമ്മുടെ രാജ്യത്ത് മിനുട്ടിനു ലക്ഷക്കണക്കിന് രൂപ പ്രതിഫലം പറ്റുന്ന വക്കീലന്മാരുണ്ട്. അതുകൊണ്ടു എല്ലാവക്കീലന്മാർക്കും അങ്ങനെ വേതനം ലഭിക്കണമെന്ന് ശഠിച്ചാൽ അത് പരിഹാസ്യമാവുകയേയുള്ളു. ഇവിടെ വേതനത്തിലെ അന്തരത്തിനു ലിംഗഭേദം ഘടകമാകുന്നതേയില്ല. വൈദഗ്ദ്ധ്യമനുസരിച്ച് വേതനത്തിലെ വ്യത്യാസം പല തൊഴില്മേഖലകളിലും പ്രകടമാണ്. ചിലപ്പോഴെങ്കിലും സ്ത്രീകൾക്ക് മേൽക്കോയ്മയുള്ളതായും കാണാം. നെൽകൃഷി വ്യാപകമായി നടന്നുവന്നിരുന്ന മുന്കാലങ്ങളിൽ കൊയ്ത്തുകാലത്ത് വേതനമായി 'പതം' കൊടുത്തിരുന്നതുതന്നെ ഉദാഹരണം. കൊയ്തുമെതിച്ച് നെല്ലളന്ന് അതിനാനുപാതികമായി നെല്ലുതന്നെ വേതനമായിക്കൊടുക്കുന്ന രീതിയാണത്. പലപ്പോഴും സ്ത്രീകളായിരിക്കും കൂടുതൽ പതം കരസ്ഥമാക്കുക. ഇന്നും മലയോരമേഖലയിൽ ഏലം, തേയില മുതലായ നാണ്യവിളകളിലെ വിളവെടുപ്പുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നത്. എന്നാൽ സർക്കാർ നേരിട്ട് വേതനം നൽകുന്ന പലജോലികളുടെയും വേതനവ്യവസ്ഥിതി അനീതിയുടെയും അസമത്വത്തിന്റെയും അശാസ്ത്രീയതയുടെയും കളിയരങ്ങാണെന്നും തോന്നിപ്പോകും. അംഗൻവാടി അദ്ധ്യാപകരുടെ വേതനംതന്നെ വലിയ ഉദാഹരണം. </p><p><br /></p><p>സിനിമാമേഖലയിൽ പ്രായം, വിദ്യാഭ്യാസയോഗ്യത , പ്രവൃത്തിപരിചയം എന്നിവയെക്കാൾ താരമൂല്യത്തിനാണ് ഏറെ പ്രാധാന്യമെന്നുതോന്നുന്നു. മമ്മൂട്ടിയോ മോഹൻലാലോ നായകനാകുന്ന സിനിമയിൽ തുല്യപ്രാധാന്യമുള്ള നായികയായി ഒരു പുതുമുഖതാരം വന്നാൽ തുല്യവേതനവാദം കേവലം ജലരേഖയാവുകയേയുള്ളു എന്നത് വ്യക്തം. ഒരു ദേശീയപുരസ്കാരം നേടിയെന്നതുകൊണ്ടുമാത്രം മെഗാതാരങ്ങളുടെ താരമൂല്യത്തെ മറികടക്കാനോ, ഒപ്പമെത്താൻപോലുമോ കഴിഞ്ഞെന്നു വരില്ല. </p><p> അതായത് തുല്യജോലിഭാരത്തിന് തുല്യനിരക്കില് വേതനം എന്നത് സ്വാഭാവികനീതി മൂല്യമാണ്. അത് അങ്കഗണിതമനുസരിച്ച് കണക്കാക്കാവുന്ന കേവലമൂല്യമല്ല. അതുകൊണ്ടുതന്നെ നിയതമായൊരു രൂപരേഖ സൃഷ്ടിച്ചെടുക്കാനുമാവില്ല. </p><p> </p><div><br /></div>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-2809557616923873962022-07-26T11:30:00.000+05:302022-07-26T11:30:42.272+05:30റെഡ് ഹെറിങ് - metro mirror july <p> റെഡ് ഹെറിങ് </p><p>--------------------</p><p>നമ്മുടെ സംസ്ഥാനമാകട്ടെ, രാജ്യമാകട്ടെ, പൊതുജനസംബന്ധവും രാഷ്ട്രീയപരവും സാങ്കേതികവും ഭരണപരവുമൊക്കെയായി നിരവധി ഗൗരവമുള്ള മാറ്റങ്ങളിലൂടെയും പ്രശ്നങ്ങളിലൂടയുമൊക്കെ നിരന്തരം കടന്നുപോയ്ക്കൊണ്ടിരിക്കുകയാണെന്നു മറ്റുള്ളവരെപ്പോലെ നമുക്കും അറിവുള്ളതാണ്. പക്ഷേ പലപ്പോഴും ദൃശ്യമാധ്യമങ്ങളുൾപ്പെടെയുള്ള വാർത്താമാധ്യമങ്ങളും സാമൂഹ്യമാധ്യമങ്ങളും ഇതിലൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നതായി പലപ്പോഴും അനുഭവപ്പെടാറില്ല. നാടു നേരിടുന്ന പ്രശ്നങ്ങളോ കൈവരിക്കുന്ന നേട്ടങ്ങളോ ഒരിക്കലും ആഘോഷിക്കപ്പെടുന്ന ഒരു വാർത്തയായി നമുക്ക് കാണാനും കഴിയാറില്ല. തികച്ചും അപ്രധാനമായ, വ്യക്തികളിൽ മാത്രം കേന്ദ്രീകൃതമായ സംഭവങ്ങളോ വ്യവഹാരങ്ങളോ ഒക്കെ പർവ്വതീകരിക്കപ്പെടുകയും അതിന്മേൽ തങ്ങളുടെ വിലയേറിയ സമയം പാഴാക്കിക്കളയുകയും ചെയ്യുന്ന ഈ മാധ്യമങ്ങളുടെ രീതി ഒട്ടുംതന്നെ അഭിലഷണീയമല്ല. പ്രത്യുത, സാധാരണക്കാരന്റെ ക്ഷമപരീക്ഷിക്കുന്ന, അങ്ങേയറ്റം ജുഗുപ്സാവഹമായൊരു വ്യായാമമായി മാറിയിരിക്കുകയാണ്. </p><p><br /></p><p>സ്വാർത്ഥലാഭത്തിനായി രാഷ്ട്രീയപ്പാർട്ടികൾ ഇവരെ തങ്ങളുടെ ചട്ടുകമാകുകയും ചെയ്യുന്നു എന്നത് പകൽപോലെ വ്യക്തം.നാട് വളരെ ഗൗരവമുള്ള പ്രശ്നങ്ങളെ നേരിടേണ്ടിവരുന്ന സന്ദർഭത്തിലായിരിക്കും തികച്ചും അപ്രസക്തമായ ഒരു വാക്കിന്റെയോ ചെയ്തിയുടെയോ പേരിൽ ഒരു കോളിളക്കം സൃഷ്ടിക്കുന്നതും അതിന്റെ ചൂടിൽ ചർച്ചചെയ്യപ്പെടേണ്ട ദേശീയപ്രാധാന്യമുള്ള കാര്യം അപ്രസക്തമാകുന്നതും. ഭരണപരാജയം മറച്ചുവെക്കാനും മന്ത്രിമാരുംമറ്റും സമാനമായ കാര്യങ്ങൾ ചെയ്തുപോരുന്നു. അതായത് കേന്ദ്രബിന്ദുവിൽനിന്നു നമ്മുടെ ശ്രദ്ധ മറ്റെവിടേക്കോ കൊണ്ടുപോകുന്നു. പച്ചമലയാളത്തിൽ പറഞ്ഞാൽ നമ്മുടെ സാമാന്യബുദ്ധിയെ വഴിതെറ്റിക്കുന്നു. സിനിമകളിലും നാടകങ്ങളിലും നോവലുകളിലുമൊക്കെ ഈ വിദ്യ ധാരാളമായി ഉപയോഗിച്ചിരുന്നത് നമ്മൾ കാണുന്നുണ്ടല്ലോ. നിർണ്ണായകമായ സംഭവങ്ങൾക്കു നിദാനമായി എന്നോണം ഒരു കഥാപാത്രം അവതരിക്കും. നമ്മുടെ എല്ലാ ശ്രദ്ധയും ഊഹങ്ങളും അയാളുടെ പിന്നാലെ പായും. പക്ഷേ ഒടുവിൽ ശരിയായ കാരണക്കാരൻ മറ്റൊരാളായിരിക്കും. </p><p><br /></p><p>നിയമരംഗത്ത് സമാനമായ ഒരുതരം ന്യായവൈകല്യംതന്നെയുണ്ട്. വാദങ്ങൾ നടക്കുമ്പോൾ ചില സന്നിഗ്ദ്ധഘട്ടങ്ങളിൽ അപ്രസക്തമായ വിഷയങ്ങൾ ഉന്നയിച്ചും ആശയക്കുഴപ്പങ്ങൾ ഉണ്ടാക്കിയും യഥാർത്ഥ വാദത്തിൽ നിന്ന് ശ്രദ്ധ തിരിച്ച് മറ്റേതെങ്കിലും വിഷയത്തിലേക്ക് മാറ്റുന്ന രീതിയാണിത്. റെഡ് ഹെറിംഗ് എന്നാണിതറിയപ്പെടുന്നത്. . എതിർകക്ഷിയുടെ വാദങ്ങൾക്ക് വ്യക്തമായ മറുപടി ഇല്ലാതെ വരികയോ തൻറെ വാദം തോറ്റു പോകുമെന്ന് ഭയപ്പെടുകയോ എതിർകക്ഷിയുടെ വാദങ്ങൾ ശരിക്കും മനസ്സിലാകാതെയാകുമ്പോഴോ ഒക്കെ ചിലർ റെഡ് ഹെറിങ് പ്രയോഗിക്കാറുണ്ട്. വാദവുമായി ബന്ധമില്ലാത്ത ചില കാര്യങ്ങൾ പെട്ടെന്ന് പറയുകയും ശ്രദ്ധമുഴുവൻ അതിലേക്ക് മാറ്റുകയും ചെയ്യുന്നു. വിജയിക്കാൻ എന്തൊക്കെ വളഞ്ഞവഴികളാണല്ലേ! </p><p><br /></p><p>എന്താണീ റെഡ് ഹെറിങ്? ഹെറിങ് എന്നത് കാഴ്ചയിലും ഗന്ധത്തിലും മത്തി(ചാള)ക്കു സമാനമായൊരു മത്സ്യമാണ്. ഉപ്പുചേർത്ത് പുകയിൽ ഉണക്കിക്കഴിയുമ്പോൾ അതിനൊരു ചുവപ്പ്നിറം കൈവരും. കൂടാതെ അതിരൂക്ഷമായ ഗന്ധവുമുണ്ടായിരിക്കും. ഈ ഉണക്കമത്സ്യമുപയോഗിച്ചു വേട്ടനായ്ക്കളെ പരിശീലിപ്പിക്കുന്ന പതിവുണ്ടായിരുന്നു. മത്സ്യത്തിന്റെ മണംകൊണ്ട് അവരുടെ ശ്രദ്ധതിരിക്കാനും വഴിതെറ്റിക്കാനുമൊക്ക ഈ ഉണക്കമത്സ്യം ഉപയോഗിക്കപ്പെട്ടിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് വഴിതെറ്റിക്കലിന് റെഡ് ഹെറിങ് എന്ന പ്രയോഗം ജനകീയമായത്. </p><p><br /></p><p>അഴിമതികളുടെ അറയ്ക്കുന്ന കഥകൾ, സാധാരണജനത്തിന്റെ നടുവൊടിക്കുന്ന വിലക്കയറ്റം, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും അപാകതകളും, ആരോഗ്യരംഗത്തെ പാകപ്പിഴകളും കെടുകാര്യസ്ഥതയും, വിദൂരഗ്രാമപ്രദേശങ്ങളിലെ രൂക്ഷമായ തൊഴിലില്ലായ്മയും ദാരിദ്ര്യവും, പട്ടിണിമൂലം ജീവൻപൊലിയുന്ന ലക്ഷക്കണക്കിന് ബാല്യങ്ങൾ, വിവിധകാരണങ്ങളാൽ ക്ഷയിച്ചുകൊണ്ടിരിക്കുന്ന വ്യവസായരംഗം, നിരന്തരം നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം, വിദ്യാർത്ഥികളേയും യുവജനങ്ങളേയും അടിമകളാകുന്ന മയക്കുമരുന്നുപയോഗം, നാടിനെന്നും ഭീഷണിയായിട്ടുള്ള ഭീകരപ്രവർത്തനങ്ങൾ - അങ്ങനെ എത്രയെത്ര നീറിപ്പുകയുന്ന പ്രശ്നങ്ങളിലൂടെയാണ് നാടും നമ്മളും കടന്നുപോകുന്നത്! ഇവയൊന്നും കാണാതെ കേവലം ഉണക്കമതികൾക്കുപിന്നാലെപോകുന്നത് എത്ര ലജ്ജാകരം!</p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-71195745038856992122022-05-09T10:03:00.000+05:302022-05-09T10:03:09.547+05:30കനൽ ഗ്രൂപ്പ് പാലഹാരക്കവിതകൾ <p> പരിപ്പുവട </p><p>========</p><p>വടകളിൽ രാജാധിരാജനാകും </p><p>വടയോ, പരിപ്പിൻവടയതത്രേ!</p><p>രുചിയിൽ ബഹുകേമൻ പരിപ്പുവട </p><p>കറുമുറെത്തിന്നാൽ മതിവരില്ല. </p><p>ഒരുകപ്പുകട്ടനും മഴയുമുണ്ടേൽ </p><p>വടയെത്ര തിന്നെന്ന ചോദ്യമില്ല. </p><p>കഥയൊക്കെയിങ്ങനെയാണെങ്കിലും </p><p>ഇവനൊരു 'ശനി'യാകും ചിലനേരത്ത് </p><p>വായുവിൻകോപമിവന്റെയൊപ്പം </p><p>വന്നുകേറും ചില കുമ്പകളിൽ </p><p> പിന്നെയെരിപിരി പാച്ചിലാകും </p><p> പൂരം നടക്കുന്നപോലെയാകും </p><p>*========*=======*=======*=======*=======*</p><p>വട്ടത്തിലോട്ടയിട്ടുണ്ടാക്കിവയ്ക്കുന്ന </p><p>വടയതിൻ പേരാണുഴുന്നുവട.</p><p>ഏത്തപ്പഴം മാവിൽ മുക്കിപ്പൊരിക്കുന്ന </p><p>സ്വാദിഷ്ഠമാകും പഴംപൊരിയും, </p><p>മാവിൽ പഴംകുഴച്ചുണ്ടയായ് എണ്ണയിൽ </p><p>ഇട്ടു വറത്തിടും ബോണ്ടയുണ്ടേ.</p><p>മൈദകുഴച്ചതിൽ ഉള്ളിയരിഞ്ഞിട്ടു </p><p>ഉള്ളിവടയതുണ്ടാക്കുമല്ലോ.</p><p>ചെറുപയർ നായകനാക്കിച്ചമയ്ക്കുന്ന </p><p>സ്വാദേറും സുഖിയനുമെത്ര കേമൻ! </p><p>ഇങ്ങനെയൊക്കെയാണെങ്കിലുമിവിടെയീ </p><p>മുംബയിൽ കിട്ടും വടാപ്പാവുപോൽ </p><p>സർവ്വജനത്തിനും നിത്യവും പഥ്യമാം </p><p>ഭക്ഷ്യപദാർത്ഥം വേറില്ലയീ ഭൂവിതിൽ </p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-10381945908097733112022-04-12T16:35:00.003+05:302022-04-12T16:35:38.470+05:30ലങ്കയിൽ ( മെട്രോ മിറർ ഏപ്രിൽ ലക്കം )<p> ലങ്കയിലൂടെ </p><p>.</p><p>"നിങ്ങളുടെ നാട് വളരെ മനോഹരമാണ്. നാട്ടുകാരും വളരെ നല്ലവർ. നിയമങ്ങളനുസരിക്കുന്ന, അച്ചടക്കമുള്ളവർ . ഈ നാട് ഞങ്ങൾക്ക് വളരെയിഷ്ടമായി "</p><p><br /></p><p>ഇക്കഴിഞ്ഞ ഫെബ്രുവരിമാസത്തിൽ നടത്തിയ ഒരാഴ്ചത്തെ ശ്രീലങ്കയിൽ യാത്രയിൽ പലപ്പോഴും അന്നാട്ടുകാരോട് പറഞ്ഞ വാക്കുകളാണ്. തികച്ചും ആത്മാർത്ഥതനിറഞ്ഞ വാക്കുകളായിരുന്നു അത്. തീർച്ചയായും അതവരെ സന്തോഷിപ്പിച്ചിരിക്കും. എന്നാൽ ഒരു ടുക് ടുക്(ഓട്ടോറിക്ഷാ)ഡ്രൈവർ ഞങ്ങളോട് വളരെ നിരാശയോടെ പറഞ്ഞതിങ്ങനെയായിരുന്നു </p><p>"നിങ്ങൾ കണ്ടറിഞ്ഞതല്ല യാഥാർത്ഥ്യം. ഇവിടെയൊന്നും ശരിയല്ല. ഭരണാധികാരികളും ഭരണവും ഒന്നും. ആകെ പുകഞ്ഞുകൊണ്ടിരിക്കുകയാണ്. എത്രനാളിങ്ങനെ പോകുമെന്നറിയില്ല."</p><p>പക്ഷേ അദ്ദേഹത്തോട് വിശദമായി സംസാരിക്കാൻ പരിമിതമായ സമയം ഞങ്ങളെ അനുവദിച്ചില്ല. ഒരുപക്ഷേ അർഹിക്കുന്ന ഗൗരവം ആ വാക്കുകൾക്ക് കൊടുത്തുമില്ല എന്നതാണ് വാസ്തവം. എന്നാൽ നാട്ടിലെത്തി അധികനാൾ കഴിയുംമുമ്പ് ശ്രീലങ്കയിൽനിന്നെത്തുന്ന വാർത്തകൾ ആ മനുഷ്യന്റെ വാക്കുകൾ സാധൂകരിക്കുന്നു എന്ന് മനസ്സിലാക്കിത്തന്നു . ഇന്ന് ശ്രീലങ്ക ആകെ അസ്വസ്ഥമാണ്. കലാപഭൂമിയാണ്. നാളെ എന്തുസംഭവിക്കും എന്നുപറയാനാവാത്ത അവസ്ഥ. </p><p>കാര്യങ്ങൾ ഇപ്രകാരമാണെകിലും ശ്രീലങ്ക തന്ന അനുഭവങ്ങൾ മധുരതരമായിരുന്നു. ഒരാഴ്ചകൊണ്ട് ശ്രീലങ്കയുടെ വളരെചെറിയൊരു ഭാഗം മാത്രമാണ് കണ്ടറിയാനായത്. കൊളംബോയില്നിന്ന് തുടങ്ങി , പിന്നാവാല, കാൻഡി, നുവാരാ എലിയ, ബൻതോട്ട, എന്നിവിടങ്ങളിലൂടെ റോഡുമാർഗ്ഗം യാത്രചെയ്ത് വീണ്ടും കൊളംബോയിലെത്തുന്ന ഒരു ചുറ്റിത്തിരിയൽ. ഹരിതഭംഗിയാർന്ന ഈ ഭൂഭാഗങ്ങൾ കണ്ടാൽ നമ്മുടെ കൊച്ചുകേരളത്തിന്റെ മറ്റൊരു പകർപ്പെന്നേ തോന്നൂ. മാവും പിലാവും പുളിയും കരിമ്പും തെങ്ങും കവുങ്ങും മരച്ചീനിയും വാഴയും നെല്ലിയും വളർന്നുനിൽക്കുന്ന തൊടികളും ഓലയോ ഓടോ മേഞ്ഞ ലാളിത്യമാർന്ന വീടുകളും പൂച്ചെടികളും അമ്പഴവും അഗസ്തിയും ആരംപുളിയും അതിരിടുന്ന വീട്ടുമുറ്റങ്ങളും കുട്ടിക്കാലത്തുകണ്ട ഗ്രാമക്കാഴ്ചകളെ ഓർമ്മയിലെത്തിച്ചു. ടുക്ക് ടുക്ക് എന്നറിയപ്പെടുന്ന ഓട്ടോറിക്ഷകളും, നിരത്തുകളിൽ ബസ്സുകളുമൊക്കെ നമ്മുടെ നാട്ടിലേതുതന്നെ. വസ്ത്രധാരണത്തിൽ സ്ത്രീകൾക്ക് അല്പം അന്തരമുണ്ടെങ്കിലും ആഹാരക്കാര്യത്തിൽ വളരെ സാമ്യമുണ്ട്. പ്രാതലിനു പുട്ടും ഇടിയപ്പവും അപ്പവും ദോശയുമൊക്കെ നമ്മളെപ്പോലെ അവർക്കും പ്രിയം. കൂടെ തേങ്ങയും തേങ്ങാപ്പാലും അധികമായിച്ചേർത്ത കറികളും. ചോറിനുള്ള കറികളും പലതരം ചമ്മന്തികളും തേങ്ങചേർത്തതുതന്നെ. </p><p><br /></p><p>നമ്മളെക്കാൾ സാമ്പത്തികമായി പിന്നിലാണെങ്കിലും പൊതുവേ, നന്നായി പരിപാലിച്ചിരിക്കുന്ന നിലവാരമുള്ള റോഡുകളും നിയമങ്ങൾ കൃത്യമായി പാലിച്ചു വാഹനമോടിക്കുന്ന ഡ്രൈവർമാരും തെല്ലമ്പരപ്പിക്കാതിരുന്നില്ല. അനാവശ്യമായുള്ള ഹോണടിശബ്ദംപോലും അവിടെ കേൾക്കാനില്ലായിരുന്നു. </p><p><br /></p><p>ശ്രിലങ്കക്കാരെക്കുറിച്ച് നമ്മൾ ധരിച്ചുവെച്ചിരിക്കുന്നത് അവർ മടിയന്മാരും അലസന്മാരുമൊക്കെയാണെന്നാണല്ലോ. പക്ഷേ കാഴ്ചകൾ ആ ധാരണയെ തിരുത്തിക്കുറിക്കുന്നവയായിരുന്നു. ചുറുചുറുക്കോടെ അവരവരുടെ ജോലികളിലേർപ്പെട്ടിരിക്കുന്നു സ്ത്രീകളും പുരുഷന്മാരും. പാതകൾക്കിരുവശവുമുള്ള കൃഷിഭൂമികളിലൊക്കെ നന്നായി കൃഷിയിറക്കിയിരുന്നു. (പുതുതായി പ്രചാരത്തിൽവന്ന ജൈവകൃഷിമൂലം ഉദ്പാദനം വളരെക്കുറഞ്ഞിട്ടുമുണ്ടെന്നു കർഷകൻ സമ്മതിച്ചിരുന്നു.) പരിസരങ്ങൾ കർശനമായി വൃത്തിയോടെ കാത്തുസൂക്ഷിക്കുന്നു. അലസമായി നിക്ഷേപിക്കപ്പെട്ടിരുന്ന മാലിന്യങ്ങളും ദുർഗന്ധവുമൊന്നും എവിടെയുമില്ല. പട്ടണങ്ങളിൽപോലും നിർമ്മലമായൊരു ഗ്രാമശുദ്ധിയും ലാളിത്യവും അനുഭവിച്ചറിയാൻ കഴിയും. ഇതേക്കുറിച്ചു പറഞ്ഞപ്പോൾ ശ്രീലങ്കയിൽ വളരെക്കാലമുണ്ടായിരുന്ന ഒരു സുഹൃത്തുപറഞ്ഞത് തമിഴ്വ്മശജർ അധികമുള്ള പ്രദേശങ്ങളിൽ സ്ഥിതി വളരെ വ്യത്യസ്തമാണെന്നാണ്. </p><p><br /></p><p>രാജ്യതലസ്ഥാനമായ കൊളോമ്പോയിൽ വിമാനമിറങ്ങി ആദ്യം പോയത് പിന്നാവാലയിലെ ഗജപരിപാലനകേന്ദ്രത്തിലേക്കാണ്. പ്രസിദ്ധമായ ആനകളുടെ അനാഥാലയം. സ്നേഹവും കരുണയും നൽകി ആനകൾക്ക് ഭൂമിയിൽ സ്വർഗ്ഗമൊരുക്കുന്ന അസുലഭസുന്ദരമായ കാഴ്ച! പിന്നീട് മലമ്പ്രദേശമായ കാൻഡിയിലേക്ക് . ഇടുക്കിജില്ലയുടെ പരിച്ഛേദമാണെന്നുതോന്നും കാൻഡി. മൂന്നാറിനെ ഓർമ്മപ്പെടുത്തുന്ന തേയിലത്തോട്ടങ്ങൾ പലയിടത്തും കാണാം. ഇവിടെയാണ് ശ്രീബുദ്ധന്റെ ദന്തം സൂക്ഷിച്ചിരിക്കുന്ന ക്ഷേത്രം (കുളിർമയുള്ള, ശാന്തസുന്ദരമായിരുന്ന ആ മനോഹരപട്ടണം ഇന്ന് ഒരു കലാപഭൂമിയാണെന്നു വാർത്തകളിലൂടെ അറിയുമ്പോൾ ആകെയൊരു ഞെട്ടലാണ്.) കോളനിക്കാലത്തെ ഓർമ്മപ്പെടുത്തുന്ന, നുവാര എലിയ ശ്രീലങ്കയിലെ ഊട്ടിയെന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ തേയിലത്തോട്ടങ്ങളും ഫാക്ടറികളുമൊക്കെ സഞ്ചാരികളുടെ പ്രിയപ്പെട്ട സന്ദർശനകേന്ദ്രങ്ങളാണ്. അവിടെയടുത്തുള്ള ഹനുമാൻ ക്ഷേത്രവും സീതാ അമ്മൻ കോവിലുമൊക്കെ വേണ്ടത്ര ശ്രദ്ധ കിട്ടാതെപോകുന്നില്ലേ എന്നൊരു സംശയംതോന്നി. ഒപ്പമുണ്ടായിരുന്ന ഗൈഡ് ചാമുണ്ഡ അതുശരിവയ്ക്കുകയും ചെയ്തു. ഹിന്ദുക്ഷേത്രങ്ങളോട് ശ്രീലങ്കൻ സർക്കാരിനു വലിയ പഥ്യമൊന്നുമില്ലത്രേ! ഭാരതത്തിൽനിന്നു സഹസ്രാബ്ദങ്ങൾക്കുമുമ്പുമുതൽ കുടിയേറിയ തമിഴ്വംശജരാണ് പ്രധാനമായും അവിടുത്തെ ഹിന്ദുക്കൾ. ജനസംഖ്യയുടെ വളരെകുറച്ചൊരുഭാഗമേയുള്ളൂ ഇക്കൂട്ടർ. രാമായണകഥയുമായി ബന്ധപ്പെട്ട പലസ്ഥലങ്ങളും മേൽപ്പറഞ്ഞ അവസ്ഥയിലാണ്. ബുദ്ധക്ഷേത്രങ്ങൾക്ക് നല്ല ശ്രദ്ധയും സംരക്ഷണവും നൽകിവരുന്നു. </p><p><br /></p><p>കൊടുംതണുപ്പും കോടമഞ്ഞുമൊക്കെയുള്ള ഈ അചലപ്രദേശത്തുനിന്നു പിന്നീട്പോയത് തിരമാലകളുടെ നിരന്തരപരിലാളനമേറ്റുകിടക്കുന്ന ബൻതോട്ട എന്ന കടലോരനഗരത്തിലേക്കായിരുന്നു. സ്വർണ്ണനിറത്തിലെ, അതിലോലമായ മണൽത്തരികൾ നിറഞ്ഞ അതിമനോഹരമായ അവിടുത്തെ കടൽത്തീരങ്ങൾ ഏറെ വിസ്മയിപ്പിച്ചു.സുവർണ്ണച്ഛായയുള്ള തീരത്തോ നീലചേർന്ന കരിമ്പച്ചനിറത്തിലെ സമുദ്രജലത്തിലോ മാലിന്യത്തിന്റെ ഒരംശംപോലും കാണാൻ കഴിയില്ല. നൂറുശതമാനം വൃത്തി ഉറപ്പുവരുത്താൻ അന്നാട്ടുകാർ സദാ ജാഗരൂകരാണ്. അവിടെയുള്ള ഒരു കായലിലൂടെ ഒരുമണിക്കൂർ നീണ്ട തോണിയാത്രയുണ്ടായിരുന്നു. തങ്ങളുടെ നാടിൻറെ പ്രകൃതിവൈവിധ്യങ്ങളെ അവർ എത്ര വിദഗ്ദ്ധമായാണ് വിനോദസഞ്ചാരത്തിനു പ്രയോജനപ്പെടുത്തുന്നത്! നമ്മുടെനാട്ടിൽ ഇതിനേക്കാൾ മികച്ച തീരങ്ങളും കായലുകളും മറ്റു പ്രകൃതിഘടകങ്ങളുമൊക്കെയുണ്ടല്ലോ, എന്നിട്ടും- എന്നൊരു നെടുവീർപ്പ് . </p><p>കൗതുകമുണർത്തുന്ന മറ്റൊരനുഭവമായിരുന്നു അവിടെയുള്ള 'Turtle Hatchery 'കൾ. കടലാമയുടെ മുട്ടകൾ ശേഖരിച്ചു വിരിയിച്ച കുഞ്ഞുങ്ങളെ സംരക്ഷിച്ച്, പിന്നീട് സമുദ്രത്തിലെത്തിക്കുന്നു. മുട്ടകൾമുതൽ പലപ്രായത്തിലുള്ള ആമകൾവരെ ഈ ഹാച്ചറികളിലുണ്ട്. ഏതെങ്കിലുംവിധത്തിൽ അംഗവൈകല്യം സംഭവിച്ച ആമകളെയും ശരിയായ പരിചരണം നൽകി സംരക്ഷിക്കുന്നു. വിനോദസഞ്ചാരികൾ ധാരാളമായെത്തുന്ന ഇത്തരം കേന്ദ്രങ്ങൾ തീർച്ചയായും സാമ്പത്തികലാഭം നേടിക്കൊടുക്കുന്നു എന്നത് സത്യംതന്നെ. പക്ഷേ ഈ പ്രവൃത്തികളുടെ പിന്നിലുള്ള മഹത്വപൂർണ്ണമായ സഹജീവിസ്നേഹത്തെ നമുക്ക് എങ്ങനെയാണ് അംഗീകരിക്കാതിരിക്കാനാവുക! ആദരിക്കാതിരിക്കാനാവുക !</p><p>ശ്രീലങ്കൻയാത്രയ്ക്കിടയിൽ അവിടെയെന്തെങ്കിലും ആഭ്യന്തരസംഘർഷങ്ങൾ ഉള്ളതായി അന്ന് ഒരാശങ്കയുമുണ്ടായിരുന്നില്ല. ചൈനയുടെയും ജപ്പാന്റെയുമൊക്കെ സഹായത്താൽ നിർമ്മിക്കപ്പെട്ട പോർട്ടുകളും റോഡുകളും പാലങ്ങളുമൊക്കെ കാണാൻ കഴിഞ്ഞെങ്കിലും അവയുടെ പിന്നിലെ ഭാരിച്ച കടബാധ്യതയെക്കുറിച്ചൊന്നും ജനം വ്യാകുലപ്പെടുന്നതായി തോന്നിയുമില്ല. ചൈനയുടെയും മറ്റും സാമ്പത്തികസഹായത്തോടെ നടത്തിയ പല പദ്ധതികളും പ്രവർത്തനരഹിതമാണെന്നും അറിഞ്ഞിരുന്നു. അതിനൊരുദാഹരണം അവിടുത്തെ മനോഹരമായ ലോട്ടസ് ടവർ തന്നെ. ഭീമമായൊരുതുക ചൈനയിൽനിന്ന് കടംകൊണ്ട നിർമ്മിച്ചതാണെങ്കിലും പണിപൂർത്തിയായിട്ടും അത് കമ്മീഷൻ ചെയ്തിരുന്നില്ല. അതിനാൽത്തന്നെ വരുമാനവും ലഭിച്ചിരുന്നില്ല. ഞങ്ങൾ മടങ്ങുന്നദിവസം കൊളംബോയിലൊരു സുപ്രധാനചടങ്ങുനടക്കുന്നകാര്യം ഒരു ടുക്ടുക് ഡ്രൈവർ പറഞ്ഞറിഞ്ഞിരുന്നു. ആയിരകണക്കിന് ബസ്സുകൾ പൊതുപയോഗത്തിനായി അന്ന് സമർപ്പിക്കയാണത്രേ! പണിനടന്നുകൊണ്ടിരിക്കുന്ന ചൈനപോർട്ട് കാണാനുള്ള യാത്രയിൽ നിരനിരയായിക്കിടക്കുന്ന ചുവന്നനിറത്തിലെ പുതുപുത്തൻ ബസ്സുകളും കണ്ടിരുന്നു. പെട്രോളിനും ഡീസലിനുമൊക്കെ നമ്മുടെ നാട്ടിലെക്കാൾ വളരെ കുറഞ്ഞവിലയുമായിരുന്നു അന്നവിടെ. പക്ഷേ ആ ദിവസങ്ങളിൽ പാൽപ്പൊടിക്ക് ദൗർലഭ്യം അനുഭവപ്പെട്ടിരുന്നു. ഹോട്ടൽമുറികളിൽ ഇലക്ട്രിക് കെറ്റിലിനോടൊപ്പം വയ്ക്കാറുള്ള ചായ, കാപ്പി, പാൽപ്പൊടി സാഷലുകളിൽ പലപ്പോഴും പാൽപ്പൊടിസാഷലുകൾ എണ്ണത്തിൽ കുറവോ, ഒട്ടും ഇല്ലാതിരിക്കുകയോ ചെയ്തിരുന്നു. ഹോട്ടലധികാരികളിൽനിന്നറിയാൻ കഴിഞ്ഞത് പാൽപ്പൊടി ഇറക്കുമതി നിലച്ചിരിക്കുന്നതിനാൽ സ്ഥിതി തുടരുമെന്നാണ്. പകരം ഗ്ലാസ്സിലോ കുപ്പിയിലോ പാൽ എത്തിക്കുകയാണ് ചെയ്തിരുന്നത്. </p><p>ഭാരതത്തിന്റെ കണ്ണുനീർത്തുള്ളിയെന്നറിയപ്പെടുന്ന ഈ കൊച്ചുദ്വീപുരാജ്യത്തിൽനിന്നു മടങ്ങുമ്പോൾ ആ നാടിനെക്കുറിച്ചു മോശമായൊന്നും മനസ്സിൽ സൂക്ഷിക്കാനുണ്ടായിരുന്നില്ല . മറിച്ച് അറിയാനും പഠിക്കാനും ഏറെയുണ്ടായിരുന്നുതാനും. ഇന്നവിടെ നിലനിൽക്കുന്ന സംഘർഷവും ഏറെ ചിന്തിപ്പിക്കുന്നു, ഒട്ടേറെക്കാര്യങ്ങൾ പഠിപ്പിച്ചുതരുന്നു. ദീർഘവീക്ഷണമില്ലാതെ കടമെടുത്തുമുടിയാൻ ഒരുരാജ്യത്തിനു വളരെയെളുപ്പം സാധിക്കുമെന്ന ലളിതമായ പാഠമാണ് അതിലേറെ പ്രധാനം. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinDzaRKBw63hrjYPTj_e0JYFs2t3uKeVGwyhrUXZ38K46o4Y6VSQIQ-Gcd7EeJT1wgNb4e2dTCPREL0MHrK9ziNWsA99eZ361ASyIJOrQDXTP1BVwlsjU1Ko8v7anDFKdaCRFQsSd6O_NgxvXR6AvXYFc1CW_VaKR0aXXhcpvHr6gML32ZZqEiMHHOcg/s2692/IMG_20220222_094256.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2181" data-original-width="2692" height="259" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinDzaRKBw63hrjYPTj_e0JYFs2t3uKeVGwyhrUXZ38K46o4Y6VSQIQ-Gcd7EeJT1wgNb4e2dTCPREL0MHrK9ziNWsA99eZ361ASyIJOrQDXTP1BVwlsjU1Ko8v7anDFKdaCRFQsSd6O_NgxvXR6AvXYFc1CW_VaKR0aXXhcpvHr6gML32ZZqEiMHHOcg/s320/IMG_20220222_094256.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiARmNWEsIDvxh4CCXxRkmLIvyBMPRw1qdtd3Zq-wrq_vno9WQrwBZ9AVYZkJYkfkdKr-8vpULRIwzrWfyqi-PNZwuXLWtpmGK3KmwBSE879ShYDXsQW7hpSlAYUKFYfEHrrVMbMp0eCmVsmjkH5o8fcWN1u_ydpIFLPMrLNk1z5SjzWL9yXeRAtPGxew/s3233/original_458686ea-e7ec-4f09-936d-43aedeaeca21_IMG_20220221_145507.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2989" data-original-width="3233" height="296" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiARmNWEsIDvxh4CCXxRkmLIvyBMPRw1qdtd3Zq-wrq_vno9WQrwBZ9AVYZkJYkfkdKr-8vpULRIwzrWfyqi-PNZwuXLWtpmGK3KmwBSE879ShYDXsQW7hpSlAYUKFYfEHrrVMbMp0eCmVsmjkH5o8fcWN1u_ydpIFLPMrLNk1z5SjzWL9yXeRAtPGxew/s320/original_458686ea-e7ec-4f09-936d-43aedeaeca21_IMG_20220221_145507.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgce8B8v1E-L1kJ12_CD3q4Y0MsWmcjdu9Ql74yUdS_kaW_FQUzqGsbvDQ-FFIyH76CMcnX9KkCl3x3FKS82FkOg79A8CIkzDxVh_GwmD5mibcP3NSUmrBzg2C7fccZO4XjJrJPfr0bkEjbuO6T5cxi1vcglp1Ku1tJnxdRgggOn22sM2gmOD2R7Bn0nQ/s4608/IMG_20220221_102652.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgce8B8v1E-L1kJ12_CD3q4Y0MsWmcjdu9Ql74yUdS_kaW_FQUzqGsbvDQ-FFIyH76CMcnX9KkCl3x3FKS82FkOg79A8CIkzDxVh_GwmD5mibcP3NSUmrBzg2C7fccZO4XjJrJPfr0bkEjbuO6T5cxi1vcglp1Ku1tJnxdRgggOn22sM2gmOD2R7Bn0nQ/s320/IMG_20220221_102652.jpg" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji_EoXw0GhXVy2NgmqfiiXiiDLveN5uhG1x91j_HxHQkGaBfbrD6O7ZPbtBhhiVtenYKHLbgCMUPyYDyVnNRbEWGOkFFQjEC0_StBO6uupSLXBebA-k5PzKceQ5tXeCGAMwtKFi6fVm-z-t40ZgX3xdbOpZYLNjMlnQqAPRI8eWvXNKYAScq3Fk6ruEQ/s4608/IMG_20220221_095431.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEji_EoXw0GhXVy2NgmqfiiXiiDLveN5uhG1x91j_HxHQkGaBfbrD6O7ZPbtBhhiVtenYKHLbgCMUPyYDyVnNRbEWGOkFFQjEC0_StBO6uupSLXBebA-k5PzKceQ5tXeCGAMwtKFi6fVm-z-t40ZgX3xdbOpZYLNjMlnQqAPRI8eWvXNKYAScq3Fk6ruEQ/s320/IMG_20220221_095431.jpg" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirtuRFflBwpDrRlwWIhFit-ZZl00bqC5xWmBON0gj4bTU3yQh76ksSmYmSgjdX9B8FbJN_0_lYUcIyUcJaPf7qimgjoZWQQ7f1x3Yv4E2KoNgpFw5ozpKTTHecR_ALM4snqQ8F0qQPAjjuoZ1TcPb236SB-PGbdGNoWdA0eHfTHc64szj5VRrbk6jqww/s4608/IMG_20220220_105942.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirtuRFflBwpDrRlwWIhFit-ZZl00bqC5xWmBON0gj4bTU3yQh76ksSmYmSgjdX9B8FbJN_0_lYUcIyUcJaPf7qimgjoZWQQ7f1x3Yv4E2KoNgpFw5ozpKTTHecR_ALM4snqQ8F0qQPAjjuoZ1TcPb236SB-PGbdGNoWdA0eHfTHc64szj5VRrbk6jqww/s320/IMG_20220220_105942.jpg" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1HliTPxSFSQEYALnh99J056uYBv2YEOBmcTL4s68HQJ54HEU8l9A6_N0p382wtsWHCYp57oMrayC3b3UqfScc0VjHizheWXBDRSIpcn1SyW__uPH5uI3N6wx-AT-N8xusbdd1vx0TOWLhDhmS4dZOAdVbM7H3iSfa_1-cf6SC2NZFKApMslPnWrVs_w/s4608/IMG_20220218_162203.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3456" data-original-width="4608" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh1HliTPxSFSQEYALnh99J056uYBv2YEOBmcTL4s68HQJ54HEU8l9A6_N0p382wtsWHCYp57oMrayC3b3UqfScc0VjHizheWXBDRSIpcn1SyW__uPH5uI3N6wx-AT-N8xusbdd1vx0TOWLhDhmS4dZOAdVbM7H3iSfa_1-cf6SC2NZFKApMslPnWrVs_w/s320/IMG_20220218_162203.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMduV1sK2ctwixnGFDunDKw0rCVTm4Uhjlekjg39gNA-Nz-rzePNq5k2bXomHHsYNFPIaqCoIH_5t4sfS9YwknE6_6XLyal8Gm0N9MbB1JBOQ-gF5CS_aF8QsInOYvcXeblK8COc8dNi6uiClZhcdmoTVkueWZY9dLN3nraSYW3FP6os0ooq0aZgU_yA/s4608/IMG_20220218_154324.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMduV1sK2ctwixnGFDunDKw0rCVTm4Uhjlekjg39gNA-Nz-rzePNq5k2bXomHHsYNFPIaqCoIH_5t4sfS9YwknE6_6XLyal8Gm0N9MbB1JBOQ-gF5CS_aF8QsInOYvcXeblK8COc8dNi6uiClZhcdmoTVkueWZY9dLN3nraSYW3FP6os0ooq0aZgU_yA/s320/IMG_20220218_154324.jpg" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiez1fhzVmp3FLC9EckicT340-qn28J4LMU6IgE7emlKw0N-nc_zQNgQld7bjWztqXHNB3fi1lKNp5kpV3fPFzhQBi28h0WhBITCIlBHHX_HHt3kZksaoNPY4RyKvhAPwDk08acSkjmX8vPA4-Jgt-2Pd72GX2jW5SAwIxGSrfx7tF67EUZ86fGTXPD8w/s4608/IMG_20220218_142424.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3456" data-original-width="4608" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiez1fhzVmp3FLC9EckicT340-qn28J4LMU6IgE7emlKw0N-nc_zQNgQld7bjWztqXHNB3fi1lKNp5kpV3fPFzhQBi28h0WhBITCIlBHHX_HHt3kZksaoNPY4RyKvhAPwDk08acSkjmX8vPA4-Jgt-2Pd72GX2jW5SAwIxGSrfx7tF67EUZ86fGTXPD8w/s320/IMG_20220218_142424.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzQ48qk9JnCPKysE85-dtt2QvqxMkQQhmvnc3GObAeZICcPNGXFSZU9emxi1iUFKgExtYQh_ssi2wrtKU1aN-GJd_d80U4wDu3JWcNvOPZJGiTKeEIf7wnahXOrPUWCYOPB7Xk_U6qCfcSaz27q6vpktmGZWBiudFU_e7KyeXLSvhKHHKhbC63-qWpUQ/s4608/IMG_20220217_155302.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjzQ48qk9JnCPKysE85-dtt2QvqxMkQQhmvnc3GObAeZICcPNGXFSZU9emxi1iUFKgExtYQh_ssi2wrtKU1aN-GJd_d80U4wDu3JWcNvOPZJGiTKeEIf7wnahXOrPUWCYOPB7Xk_U6qCfcSaz27q6vpktmGZWBiudFU_e7KyeXLSvhKHHKhbC63-qWpUQ/s320/IMG_20220217_155302.jpg" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3EaHSV5D2jbe6IFfgIX5Jk6k0V5Re8tLvWl-5SlhnV6RDQCS_oISnm48bOrEWzROvqDc2Djga48aebMb1Yb-QxgHgPcUxA-kPdG5zS4xZzmPKU8IdF272GvT3vId2m_ZhD-Fh4gpBUlo4qO3VVL_rvheTOo-nmCRoIo542ngLDbf50liT0AxP1ptwNQ/s4608/IMG_20220217_152448.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3456" data-original-width="4608" height="240" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3EaHSV5D2jbe6IFfgIX5Jk6k0V5Re8tLvWl-5SlhnV6RDQCS_oISnm48bOrEWzROvqDc2Djga48aebMb1Yb-QxgHgPcUxA-kPdG5zS4xZzmPKU8IdF272GvT3vId2m_ZhD-Fh4gpBUlo4qO3VVL_rvheTOo-nmCRoIo542ngLDbf50liT0AxP1ptwNQ/s320/IMG_20220217_152448.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguKWlTEO4U9a1fEDA_sU1sLNXsjQsG7Mo6GCnIFaVNEiJd4YxlNVaJFahYYduhkfw077bqET9ImVGpSCHqyVtUyPigxGngSw-E-oEr4X8pHlILsX6dLe0OCiZGHAvLrqQzXU7z1KvT4wjjUNQ1GcVCTz9PqFULuHbruloQxos8fQZziV5-JuiiXOfvFw/s4608/IMG_20220217_121844.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEguKWlTEO4U9a1fEDA_sU1sLNXsjQsG7Mo6GCnIFaVNEiJd4YxlNVaJFahYYduhkfw077bqET9ImVGpSCHqyVtUyPigxGngSw-E-oEr4X8pHlILsX6dLe0OCiZGHAvLrqQzXU7z1KvT4wjjUNQ1GcVCTz9PqFULuHbruloQxos8fQZziV5-JuiiXOfvFw/s320/IMG_20220217_121844.jpg" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJVJy_aFNNsk98CBqt2IHs18OgdZfLJ6WuWLcd57Aj7-hGem80tTdMhrdMtL4FkYjP-f6B2B8QFLDQZfOSnBfTLMDT65Q753UNQojTfAkq-i3Ox0nifagm6EpU_vWWxvVQO9-w6KJwPxGF18-OM7cDDy9lpZJdn_hB3et_m1CNgCIB-kJnjwgJSV8Wjg/s4608/IMG_20220216_195238.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJVJy_aFNNsk98CBqt2IHs18OgdZfLJ6WuWLcd57Aj7-hGem80tTdMhrdMtL4FkYjP-f6B2B8QFLDQZfOSnBfTLMDT65Q753UNQojTfAkq-i3Ox0nifagm6EpU_vWWxvVQO9-w6KJwPxGF18-OM7cDDy9lpZJdn_hB3et_m1CNgCIB-kJnjwgJSV8Wjg/s320/IMG_20220216_195238.jpg" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0LtoYT5JDSpn97ugQr1tP6kicwrSAV8c_SBVsuCmJTiM0wbGBRGQOnoCENPMMkb3fN0n6VoBQ0aG6UdSzbPIc4UfyE7YlVHUQ8Vh1QDd-BU5w3CGg8jaen6O8E13_GbQaYY0n2_Bvnnh0fQrxmkL2O4vXOcD7AtsWoMJbR5-OOOoSoMw7xmYaRMjYnw/s4608/IMG_20220216_172135.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0LtoYT5JDSpn97ugQr1tP6kicwrSAV8c_SBVsuCmJTiM0wbGBRGQOnoCENPMMkb3fN0n6VoBQ0aG6UdSzbPIc4UfyE7YlVHUQ8Vh1QDd-BU5w3CGg8jaen6O8E13_GbQaYY0n2_Bvnnh0fQrxmkL2O4vXOcD7AtsWoMJbR5-OOOoSoMw7xmYaRMjYnw/s320/IMG_20220216_172135.jpg" width="240" /></a></div><br /><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEi5U5b3ThM080fmGuqtMGSqxfRNQUpSHu_HkWmq6zzsOsBEOQjULArwPLjthLSXHR1l-UQ3TYZsWW7mzAb8rdnN0X4Lae1lgUNm34BuRUFoM92atigRmePk-UiZAHWArUBfZuXI31JdbtM6fUoLDbuuqXkS6z1ORL1MvsmWb8Pi_0B-pCmnCv3wMBaCVg" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="1450" data-original-width="1042" height="240" src="https://blogger.googleusercontent.com/img/a/AVvXsEi5U5b3ThM080fmGuqtMGSqxfRNQUpSHu_HkWmq6zzsOsBEOQjULArwPLjthLSXHR1l-UQ3TYZsWW7mzAb8rdnN0X4Lae1lgUNm34BuRUFoM92atigRmePk-UiZAHWArUBfZuXI31JdbtM6fUoLDbuuqXkS6z1ORL1MvsmWb8Pi_0B-pCmnCv3wMBaCVg" width="172" /></a><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEi1N28ph-G5ROoM4iB50nxln9MmSAlcNCvQUJ0xQh1DjannW4q2B4GVe_ktxz5t99IK2dzU0D-2nwCbbhpD8lPmeM8k1Dfg5G3MFA2ErIx8W0PfnchLoGBCV6FGIw1WukcoZ9sBl_uxTA99eNTH_gKJxrzCUzSTdY0wjtv9lqMDik6H_bFpvwdd8cQIhw" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="1511" data-original-width="1080" height="240" src="https://blogger.googleusercontent.com/img/a/AVvXsEi1N28ph-G5ROoM4iB50nxln9MmSAlcNCvQUJ0xQh1DjannW4q2B4GVe_ktxz5t99IK2dzU0D-2nwCbbhpD8lPmeM8k1Dfg5G3MFA2ErIx8W0PfnchLoGBCV6FGIw1WukcoZ9sBl_uxTA99eNTH_gKJxrzCUzSTdY0wjtv9lqMDik6H_bFpvwdd8cQIhw" width="172" /></a></div></div><br /><br /><p></p><p><br /></p><p><br /></p><p><br /></p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-14138184168790713462022-02-04T20:15:00.000+05:302022-02-04T20:15:56.493+05:30കുപ്പയിലെ മാണിക്യം<p> കുപ്പയിലെ മാണിക്യം </p><p>.</p><p>രാജസ്ഥാനിലെ മാർബിൾസിറ്റി എന്നറിയപ്പെടുന്ന കിഷൻഗർ വളരെയേറെ ചരിത്രപ്രാധാന്യമുള്ള സ്ഥലമാണ്. ജയ്പ്പൂരിൽ നിന്ന് 100 കിലോമീറ്റർ ദൂരമുണ്ടിവിടേക്ക്. മറ്റേതൊരു രാജസ്ഥാൻ നാഗത്തെയുപോലെ ധാരാളം ചരിത്രസ്മാരകങ്ങൾ ഇവിടെയുമുണ്ട്. എന്നാൽ ഇവിടുത്തെ ചരിത്രസ്മാരകങ്ങളേക്കാൾ സഞ്ചാരികളെ ആകർഷിക്കുന്നത് മറ്റൊന്നാണ്. ഒരു മാലിന്യനിക്ഷേപം.</p><p> 'അയ്യേ.. മാലിന്യം കാണാൻ ആർക്കാണിത്ര താത്പര്യം' </p><p>എന്നല്ലേ കൂട്ടുകാർ ആലോചിക്കുന്നത്. ഇത് സാധാരണ മാലിന്യമല്ലാ, മാർബിൾഅവശിഷ്ടമാണ് ഇവിടെ നിക്ഷേപിക്കപ്പെട്ടിരിക്കുന്നത്. അതേ, </p><p>നോക്കെത്താദൂരം പരന്നുകിടക്കുന്ന ഒരു മാർബിൾ വേസ്റ്റ് ഡംപിങ് യാർഡ്.</p><p><br /></p><p><br /></p><p>കിഷൻഗറിൽനിന്നു ഏകദേശം 65കിലോമീറ്റർ ദൂരെയാണ് മക്രാന എന്ന സ്ഥലം. അവിടെയാണ് ഭാരതത്തിലെ ഏറ്റവും ഗുണമേന്മയുള്ള മാർബിൾ ഖനനം ചെയ്യുന്ന ക്വാറികളുള്ളത്. രാജ്യത്തെ ഏറ്റവും പുരാതനമായ മാർബിൾക്വാറിയും ഇതുതന്നെ. ആയിരത്തോളം മാർബിൾഖനികളാണ് ഇന്നിവിടെയുള്ളത്. താജ്മഹൽ നിർമ്മിച്ച വെണ്ണക്കലുകൾ മക്രാനയില്നിന്നു കൊണ്ടുപോയതാണ്. കൊൽക്കൊത്തയിലെ വിക്ടോറിയ മെമ്മോറിയൽ, ലുധിയാനയിലെ ദുഃഖനിവാരൺ സാഹിബ് ഗുരുദ്വാര, ലാഹോറിലെ മോത്തിമഹൽ, അബുദാബിയിലെ ഷെയ്ഖ് സെയ്യദ് മോസ്ക് അങ്ങനെപോകുന്നു രാജ്യത്തിനകത്തും പുറത്തുമായി മക്രാനമാർബിൾ കൊണ്ട് നിർമ്മിച്ച മന്ദിരങ്ങൾ. </p><p><br /></p><p><br /></p><p>മക്രാനമാർബിളിന്റെ ഏറ്റവും പ്രധാന സംസ്കരണ-വിപണനകേന്ദ്രമാണ് കിഷൻഗർ. 25,000ലധികം മാർബിൾ വ്യാപാരികൾ ഇവിടെയുണ്ട്, അത്രതന്നെ ഗോഡൗണുകളും. അവരുടെ കീഴിൽ ലക്ഷത്തിലധികം ആളുകൾ ജോലിചെയ്യുന്നു. സംസ്കരണമെന്നാൽ കൂറ്റൻ മാർബിൾക്കഷണങ്ങൾ കനംകുറഞ്ഞ പാളികളാക്കി മുറിച്ച്, പോളിഷ് ചെയ്തെടുക്കുക. ആയിരക്കണക്കിന് യന്ത്രങ്ങളും ഗാംഗ്സോ(gangsaw)കളും നിരന്തരം കല്ലുകൾ ആവശ്യരൂപത്തിൽ മുറിച്ചു പോളിഷ് ചെയ്തുകൊണ്ടിരിക്കുന്നു. കാലാകാലങ്ങളായി തുടർന്നുപോരുന്നതാണിത്. കല്ലുകൾ മുറിക്കുമ്പോഴും പോളിഷ് ചെയ്യുമ്പോഴും ഉണ്ടാകുന്ന പൊടി അവശിഷ്ടങ്ങൾ (marble slurry ) ധാരാളമായി കുന്നുകൂടിയപ്പോൾ അത് നിക്ഷേപിക്കാൻ ഒരിടം വേണ്ടിവന്നു. അങ്ങനെ ആൾതാമസമില്ലാതെകിടന്നസ്ഥലം അതിനായുപയോഗിച്ചു . വെളുത്തപൊടി നിക്ഷേപിക്കുകവഴി ആ സ്ഥലം ശുഭ്രവർണ്ണത്തിൽ കാണപ്പെടുകയും ചെയ്തു. വർഷങ്ങളേറെക്കടന്നുപോയി. ഈ ശുഭ്രഭൂമികയുടെ വിസ്തൃതിയും കൂടിവന്നു. ഇന്നത് 350ഏക്കറിലധികമായിരിക്കുന്നു. </p><p>നട്ടുച്ചനേരത്താണ് ഞങ്ങളവിടെ എത്തിയത്. വന്ന വഴികളിൽ ധാരാളം മാർബിൾ വ്യാപാരകേന്ദ്രങ്ങളുംകണ്ടിരുന്നു. ഭീമൻമാർബിൾഫലകങ്ങൾ കയറ്റിയ വാഹനങ്ങൾ റോഡിലെവിടെയും കാണാം. ഉച്ചസൂര്യൻ ആകാശത്തു ജ്വലിച്ചുനിൽക്കുന്നുണ്ടങ്കിലും അത്ര ചൂടുതോന്നിയില്ല. ഡംപ് യാർഡിൽ നോക്കെത്താദൂരത്തിൽ വെട്ടിത്തിളങ്ങിക്കിടക്കുന്ന വെളുവെളുത്ത മാർബിൾസ്ലറിയുടെ കൂനകൾ. കുറെദൂരത്തേക്കു നടക്കാൻ അനുവാദമുണ്ട്. ഞങ്ങൾ ഓരോദിക്കിലേക്കും നടന്നു. എവിടെനോക്കിയാലും തൂവെള്ളനിറം. ശൈത്യകാലത്ത് മഞ്ഞുവീണുകിടക്കുന്ന ഗുൽമാർഗ് പോലെ തോന്നും. അതിനാൽത്തന്നെ ഈ പ്രദേശത്തിന് രാജസ്ഥാന്റെ ഗുൽമാർഗ് എന്നും വിളിപ്പേരുണ്ട്. ഫോട്ടോ കണ്ടാലും മഞ്ഞാണെന്നേ തോന്നൂ. ഈ ധവളഭൂമിയിൽ ഇടയ്ക്കു മഴവെള്ളം വീണു രൂപമെടുത്ത ചില പൊയ്കകൾ ഉണ്ട്. മങ്ങിയ പച്ചകലർന്ന നീലനിറമാണ് ജലത്തിന്. അതിമനോഹരമാണ് ആ ജലാശയക്കാഴ്ചകൾ. സസ്യങ്ങൾക്ക് വളരാൻ മാർബിൾസ്ലറി ഒട്ടും അനുയോജ്യമല്ലെകിലും അപൂർവ്വമായി ചില ചെറുസസ്യങ്ങൾ വളർന്നുനിൽക്കുന്നതും കാണാം. </p><p>(ഇങ്ങനെയൊക്കെയാണെകിലും മാർബിൾ സ്ലറി ഗുരുതരമായ പരിസ്ഥിതികപ്രശ്നങ്ങൾക്കു കാരണമാകുന്നുവെന്നും സസ്യജന്തുജാലങ്ങളുടെ ജീവനുതന്നെ ഭീഷണിയാകുന്നുവെന്നും ശാസ്ത്രപഠനങ്ങൾ പറയുന്നു. വായുവിലും ജലസ്രോതസ്സുകളിലും ഇതുണ്ടാക്കുന്ന മലിനീകരണം വളരെ മാരകമാണത്രേ! അതു തടയാനായി ഇപ്പോൾ ഇത് സിമന്റുനിർമ്മാണത്തിനും ഇഷ്ടികനിർമ്മാണത്തിനുമൊക്കെ ഉപയോഗിക്കാൻ ആരംഭിച്ചിട്ടുണ്ട്. ) </p><p>ഈ പ്രദേശം അതിമനോഹരമായതുകൊണ്ടുതന്നെ സിനിമക്കാരുടെയുംമറ്റും ഇഷ്ടഷൂട്ടിഗ് ലൊക്കേഷൻ ആണിത്. പ്രീ- പോസ്റ്റ് -വെഡിങ് ഷൂട്ടിങ്ങും ധാരാളമായി ഇവിടെ നടക്കാറുണ്ട്. കുതിരപ്പുറത്തും ബൈക്കിലുമൊക്കെയിരുന്നു വിവിധപോസുകളിൽ ഫോട്ടോ എടുക്കുന്നവരെ കാണുന്നുണ്ടായിരുന്നു. ഞങ്ങളും കുറെയധികം ഫോട്ടോകളെടുത്ത് അവിടെനിന്നു മടങ്ങി.</p><p>(രാവിലെ പത്തുമണിമുതൽ വൈകുന്നേരം ആറുമണിവരെ സന്ദർശനസമയമുണ്ട്. പ്രവേശനഫീസ് ഒന്നുമില്ലെങ്കിലും മാർബിൾ അസോസിയേഷന്റെ പ്രവേശനാനുമതി നേടേണ്ടതുണ്ട്. അവർ നൽകുന്ന പാസ് അവശ്യഘട്ടങ്ങളിൽ കാണിക്കേണ്ടതായിവരും )</p><p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjGpL_F5LK2kbd_ABN0a_b2WdBmD4ktip8gdm4Wpf3sFjY30352VZpDv72c9zJfQG4rpWNRc59ooTdW1fGSDFjdOgqHDYTZnNO-vbVyMZEvLs9SkBXCVtWi_Zicd24F93dMG7WwiuBZMCzWtQyCUQfFHByfuBfjCU-DyWZFHGPnMaruZ2B32oRyuH-_ow=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEjGpL_F5LK2kbd_ABN0a_b2WdBmD4ktip8gdm4Wpf3sFjY30352VZpDv72c9zJfQG4rpWNRc59ooTdW1fGSDFjdOgqHDYTZnNO-vbVyMZEvLs9SkBXCVtWi_Zicd24F93dMG7WwiuBZMCzWtQyCUQfFHByfuBfjCU-DyWZFHGPnMaruZ2B32oRyuH-_ow=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjB1yLfo-2c7ZLR22t_ROHCiFbuR99tqKAbbO4p4tRzaVZ_Z2CR-Ew6H542nihoh7z0UHfh0-NzbYRX5Zv9xiDu1gSpqwm54TtTNO960Q962j1LwPszCQQLvmIsYijbprVCibbUlncAzGF_YCrflJtXPJIqyR0j7uM-id6lTRRF7ts7LxA8VoNbE4jwzg=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3456" data-original-width="4608" height="240" src="https://blogger.googleusercontent.com/img/a/AVvXsEjB1yLfo-2c7ZLR22t_ROHCiFbuR99tqKAbbO4p4tRzaVZ_Z2CR-Ew6H542nihoh7z0UHfh0-NzbYRX5Zv9xiDu1gSpqwm54TtTNO960Q962j1LwPszCQQLvmIsYijbprVCibbUlncAzGF_YCrflJtXPJIqyR0j7uM-id6lTRRF7ts7LxA8VoNbE4jwzg=s320" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhFgLgr7W7OK3uW8k5x1xNh14PoQShJcidlQsDbVYI3A4QMarBDlRXl7PtXmlKfDbe8E2vTItSx2My883vs3rbNLxo0wOcUseTxO4VjLsNgYDs0oQ_xebyCejJLbH1_aRENJ1utqrzkc4WVbpGW4WkoQciPqRU9FSMLsxL39nk9qtDhuGV4TzKBSo5H0w=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEhFgLgr7W7OK3uW8k5x1xNh14PoQShJcidlQsDbVYI3A4QMarBDlRXl7PtXmlKfDbe8E2vTItSx2My883vs3rbNLxo0wOcUseTxO4VjLsNgYDs0oQ_xebyCejJLbH1_aRENJ1utqrzkc4WVbpGW4WkoQciPqRU9FSMLsxL39nk9qtDhuGV4TzKBSo5H0w=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEghpfF_kXt0imR7rOy6nBcVwewybURCFrRhvbOCLiTunJ049DeJq_Oh-_vd6sQG_UFipwMhw-lB7EDGqeBZK4pgW198iuwAou9J7gaUAmRncnzvFXyIq8Jtx-zbaqT8yCdX4QxUQlvdcxwIyE9uXNqy7q_rmibKH8q6Dpyyw0s8NDu3fFQbFdYdmenJdQ=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEghpfF_kXt0imR7rOy6nBcVwewybURCFrRhvbOCLiTunJ049DeJq_Oh-_vd6sQG_UFipwMhw-lB7EDGqeBZK4pgW198iuwAou9J7gaUAmRncnzvFXyIq8Jtx-zbaqT8yCdX4QxUQlvdcxwIyE9uXNqy7q_rmibKH8q6Dpyyw0s8NDu3fFQbFdYdmenJdQ=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhuGSlKCs8vyHVYDW0MWnRS6Hgjj8FpUHLlWARbLR9v9Oefn0mh8nMOamWB2F_1D-RdnuZWX9rimDMjUXsIRl4JscdiigLkxceHe1Qg1iSXMTmtFi3CjYSlNcLONBphRyq01vLK20nLOtGSTMDQ00JFbTLsWSn1U122GhGM0cEzO3KjZXBA_nIgPY0naw=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEhuGSlKCs8vyHVYDW0MWnRS6Hgjj8FpUHLlWARbLR9v9Oefn0mh8nMOamWB2F_1D-RdnuZWX9rimDMjUXsIRl4JscdiigLkxceHe1Qg1iSXMTmtFi3CjYSlNcLONBphRyq01vLK20nLOtGSTMDQ00JFbTLsWSn1U122GhGM0cEzO3KjZXBA_nIgPY0naw=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEg-Ohq8AlFzD7yQhCAAJDj7UY6Nia0Jfmk7lcavMV3LPCCkeKlc96DRfhSNECaQ8KNVg58tck7XJfSHWU2vGPyJwDd3s7E7jmqjiCLtMj7BHzWz9h4wshygfeUeYKJMlhbQshHT4EadLeanULpREUTroPE8hhEJ_SfBNknoMdZ2QBIz5Flk9tep9QE32w=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEg-Ohq8AlFzD7yQhCAAJDj7UY6Nia0Jfmk7lcavMV3LPCCkeKlc96DRfhSNECaQ8KNVg58tck7XJfSHWU2vGPyJwDd3s7E7jmqjiCLtMj7BHzWz9h4wshygfeUeYKJMlhbQshHT4EadLeanULpREUTroPE8hhEJ_SfBNknoMdZ2QBIz5Flk9tep9QE32w=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjQ5iN-KVEu1xPDl2LiXtyn4zvYLZPlHNyxhlj86kygxwUQtTy0wPLpHqsAZLtfvKaJ5EClI61y1OW1cAPkKH6c-wAmtXlARZKkiQgYCbB1o65feq0ic8-PjLzTnbqIbwUbq_SP0QsGQ6Z5cQIt_urWS-bVrfrcgB0dPtgrP5tpm4s1nIr7cXl9MvbjFw=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEjQ5iN-KVEu1xPDl2LiXtyn4zvYLZPlHNyxhlj86kygxwUQtTy0wPLpHqsAZLtfvKaJ5EClI61y1OW1cAPkKH6c-wAmtXlARZKkiQgYCbB1o65feq0ic8-PjLzTnbqIbwUbq_SP0QsGQ6Z5cQIt_urWS-bVrfrcgB0dPtgrP5tpm4s1nIr7cXl9MvbjFw=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEj-XcdyJkGF1V1qns6146qrye_39QKJrlMtTDMBitba0cf88t2_1ysDCqWqaL8fazrUqSm9NkvSMnIAJf7b_gzqW3hwMCdMr6SVj7EFbzUAG9sqYNNS1OI5dzDVgRjRmFsQ7YBowz44M8_Qvl7ABecPIV-1IqV7zz-NtWVO7PA-Y9pDQCqI0bJmdnn_Jw=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3456" data-original-width="4608" height="240" src="https://blogger.googleusercontent.com/img/a/AVvXsEj-XcdyJkGF1V1qns6146qrye_39QKJrlMtTDMBitba0cf88t2_1ysDCqWqaL8fazrUqSm9NkvSMnIAJf7b_gzqW3hwMCdMr6SVj7EFbzUAG9sqYNNS1OI5dzDVgRjRmFsQ7YBowz44M8_Qvl7ABecPIV-1IqV7zz-NtWVO7PA-Y9pDQCqI0bJmdnn_Jw=s320" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiSFGaE81AFuBWbGMCDCBUMwm2kKF9es4EIhxkAdQH5ZW9wS05H6_NmVJMevfrH7JcavsvWax13fWGvn2s4fis1Rc4P7qx_eiFcPESv2Pi1nVlGZaEuYBiWgotEsI7as213vgncD5Pbaxk6Jw0-za-0tBw38X5PeI1SCqotG_z74XKsDA4bdfKWuFDmvA=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEiSFGaE81AFuBWbGMCDCBUMwm2kKF9es4EIhxkAdQH5ZW9wS05H6_NmVJMevfrH7JcavsvWax13fWGvn2s4fis1Rc4P7qx_eiFcPESv2Pi1nVlGZaEuYBiWgotEsI7as213vgncD5Pbaxk6Jw0-za-0tBw38X5PeI1SCqotG_z74XKsDA4bdfKWuFDmvA=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEi7y_r5qwXxhjAF2dpPv-k2rp7-b50QFNcEdihf1bxzzGrW-ct9vMwwb0SceKPq9gBMT5UaUE0efkhrvEoKeb8Mu0jgmRLXLvVPMZu6s8rhoKfBORuTirBcvc5Z9YOXBjF8nqq48jUQFMf8AxbQpsKJplA3g34iq5DXBOyxDt_33eVy3nM5orZKdKrAUQ=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEi7y_r5qwXxhjAF2dpPv-k2rp7-b50QFNcEdihf1bxzzGrW-ct9vMwwb0SceKPq9gBMT5UaUE0efkhrvEoKeb8Mu0jgmRLXLvVPMZu6s8rhoKfBORuTirBcvc5Z9YOXBjF8nqq48jUQFMf8AxbQpsKJplA3g34iq5DXBOyxDt_33eVy3nM5orZKdKrAUQ=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjiO73345Osntafr86783iumOsIT_IvSmw7dEuiT3Odmjs7tZUCkZ6L8Gq7rFa-OeCQHt40I6fTBOoFBiAYlMhBW5ueuVIJidT1iq1OoT_QCD1wscPxR_kyBqWgmVch33bQyCdAshSOMyn5Etzom5gSrvYzXWYFT-cgFwd7RWkHUF_xh5hlng38jRrFog=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEjiO73345Osntafr86783iumOsIT_IvSmw7dEuiT3Odmjs7tZUCkZ6L8Gq7rFa-OeCQHt40I6fTBOoFBiAYlMhBW5ueuVIJidT1iq1OoT_QCD1wscPxR_kyBqWgmVch33bQyCdAshSOMyn5Etzom5gSrvYzXWYFT-cgFwd7RWkHUF_xh5hlng38jRrFog=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhR-URt2DDY9qjWXaCxk3GFUzCIYqDxxxiwzX7Z4e6h6wgI9IU56uaG_OOVt-mmq13G1P3G6MwOlnaJB-aLLgR_qcQEjqPKG9TgErzA2wky-T3pbOnh1niDP8ph29R8eOlbcgDY--z0TxxX3cqemxICfjqRAKl3Dx11_i-ODsQU7Z0UidFSAWbIOy6BOg=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEhR-URt2DDY9qjWXaCxk3GFUzCIYqDxxxiwzX7Z4e6h6wgI9IU56uaG_OOVt-mmq13G1P3G6MwOlnaJB-aLLgR_qcQEjqPKG9TgErzA2wky-T3pbOnh1niDP8ph29R8eOlbcgDY--z0TxxX3cqemxICfjqRAKl3Dx11_i-ODsQU7Z0UidFSAWbIOy6BOg=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEiQ6Lumv5qwrHBUqh6v8OEH9liFa1OEiB3D-8RqYtlxSIPoZFc0Szk71mccRWKOaxKZTv9mGA1JCvQP5HpZCsF5w7Iw6crNfElULnN51ghM8KeZOWAqJLuQhk1WuBBbuOUueiJ6WSFooosD7GcrkeA76bOz0_B794eshcISN0HMLDb9Z3Blx__dxndQRA=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEiQ6Lumv5qwrHBUqh6v8OEH9liFa1OEiB3D-8RqYtlxSIPoZFc0Szk71mccRWKOaxKZTv9mGA1JCvQP5HpZCsF5w7Iw6crNfElULnN51ghM8KeZOWAqJLuQhk1WuBBbuOUueiJ6WSFooosD7GcrkeA76bOz0_B794eshcISN0HMLDb9Z3Blx__dxndQRA=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjoi2ecYX4GDYsXflzdj9KDBzhvJj5c4i0IIyriR1pqXt6vxZx064Ez7sJQxZ2uM7EcgrrzQN7PdU3EvE6NI0LYLuKSGFxLkgz_nV8aTILpzMawQHZ4GfwEVW2px3Dvky4-xlnOeL_aogUgaEU78PM7SK0gKYsIp8u35AuGw1_nwY-in_ltKYlnaZFgjQ=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEjoi2ecYX4GDYsXflzdj9KDBzhvJj5c4i0IIyriR1pqXt6vxZx064Ez7sJQxZ2uM7EcgrrzQN7PdU3EvE6NI0LYLuKSGFxLkgz_nV8aTILpzMawQHZ4GfwEVW2px3Dvky4-xlnOeL_aogUgaEU78PM7SK0gKYsIp8u35AuGw1_nwY-in_ltKYlnaZFgjQ=s320" width="240" /></a></div><br /><p><br /></p><div><br /></div>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-1637173651356119882022-01-23T19:33:00.000+05:302022-01-23T19:33:23.774+05:30<p> # നിമിഷകവിതാമത്സരം</p><p># നടന്നകന്ന നാട്ടുവഴികൾ</p><p>--------------------------------------</p><p>ഒരുസ്നിഗ്ദ്ധസങ്കൽപ്പധാരയിലേകയായ് </p><p>അണയുന്നു ഞാനന്നു പിന്നിട്ടവഴികളിൽ </p><p>ഓർമ്മതൻ സുഖദമാം തെന്നലെൻ മാനതാരി-</p><p>ലൊരുമാത്ര മെല്ലവേ തൊട്ടുവിളിക്കുന്നു </p><p>ഒരുതേങ്ങലറിയാതെ ചിറകടിച്ചുയരുന്നു </p><p>മിഴികളിൽ നിറയുന്നു കദനനാന്ധകാരവും </p><div><br /></div>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-42942389705849144002022-01-18T03:24:00.002+05:302022-01-18T03:24:59.916+05:30<p>മനസ്സ് , </p><p>നിർവ്വചനമില്ലാത്ത അരൂപിസാന്നിധ്യം.</p><p>പഞ്ചേന്ദ്രിയങ്ങളുടെ പ്രാപ്യതയ്ക്കപ്പുറം.</p><p>ചിന്തകൾക്കു ചിറകുമുളയ്ക്കുന്ന,</p><p>ബോധമണ്ഡലത്തിലെ തമോഗർത്തം. </p><p>ജ്യാമിതിയിലെ അനന്തത പോലെ .. </p><p>ബിന്ദുവായ്..</p><p>ഋജുരേഖയായ്, </p><p>വര്ത്തുളാകാരാമായ്</p><p>എണ്ണിയാല് തീരാത്ത </p><p>ബഹുഭുജക്കോണുകളായ്</p><p>ദ്വിമാന,ത്രിമാനതയ്ക്കപ്പുറം </p><p>വെറുമൊരുശൂന്യതയായ്..</p><div><br /></div>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-47029559193825196932022-01-10T22:58:00.004+05:302022-02-03T02:07:05.788+05:30യാത്രകളിലെ കാഴ്ചകൾ - മെട്രോ മിറർ ജനുവരി ലക്കം<p> 2022 പിറന്നിരിക്കുകയാണ്. മഹാമാരിയുടെ ഭീതി ഇരുട്ടിലാഴ്ത്തിയ ഒരുവർഷംകൂടി എങ്ങനെയൊക്കെയോ കടന്നുപോയിരിക്കുന്നു. കോവിഡിന്റെ രണ്ടാംതരംഗവും പുതുവകഭേദങ്ങളും വലിയൊരു ഭീഷണിയുമായി മനുഷ്യകുലത്തിനെതിരെ ആഞ്ഞടിച്ചെങ്കിലും പ്രതിരോധകുത്തിവയ്പും കാര്യക്ഷമമായ ചികിത്സാവിധികളുമൊക്കെക്കാരണം വളരെമികച്ചരീതിയിൽ നമ്മളതിനെയൊക്കെ നേരിട്ടു. ഇപ്പോഴും മൂന്നാംതരംഗത്തിന്റെ ഭീഷണിയിൽ ഒട്ടും പതറാതെ നമ്മൾ മുന്നേറുന്നുമുണ്ട്. </p><p>ഇങ്ങനെയൊക്കെയാണെങ്കിലും കോവിഡ് സാധാരണജനങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ പ്രത്യക്ഷത്തിൽത്തന്നെ നമുക്ക് വായിച്ചെടുക്കാൻ കഴിയും. ശബ്ദായമാനമായ ലോകത്തെ എത്രവേഗമാണ് നിശ്ശബ്ദതയുടെ കുടക്കീഴിലേക്കു മാറ്റിയിരുത്താൻ നന്ഗ്നനേത്രങ്ങൾക്കു ഗോചരമല്ലാത്ത ഒരു കുഞ്ഞൻ വൈറസിന് കഴിഞ്ഞത് എന്നത് അല്പമൊരു തമാശകലർന്ന അദ്ഭുതത്തോടെയല്ലേ നമുക്കോർക്കാനാവൂ. ലോകത്തിന്റെ ചലനാത്മകതയെ എത്രവേഗമാണ് ഈ വൈറസ് കടിഞ്ഞാണിട്ട് നിർത്തിയത്! അതിബുദ്ധിമാനായ മനുഷ്യന്റെ എല്ലാ കണക്കുകൂട്ടലുകളും വെറും മിഥ്യയെന്നു കാട്ടിത്തരാൻ വളരെ കുറഞ്ഞ ദിവസങ്ങളെ വേണ്ടിവന്നുള്ളൂ. </p><p><br /></p><p>ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും തോറ്റുപിന്മാറുന്ന ചരിത്രം മനുഷ്യനില്ല. ഒന്നുപകച്ചുപോയെന്നുള്ളത് ശരിയാണെങ്കിലും കുതിച്ചുമുന്നേറിയെ മതിയാകൂ. സാധാരണമനുഷ്യർ തങ്ങളുടെ പ്രവൃത്തിമേഖലകളിലേക്കു മടങ്ങിയെത്തുകയും അധികാരകേന്ദ്രങ്ങളിലുള്ളവർ തങ്ങളുടെ കർമ്മപഥങ്ങളിൽ കൂടുതൽ ശ്രദ്ധപതിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഒന്നാം തരംഗകാലത്തും രണ്ടാം തരംഗകാലത്തും സംഭവിച്ചുപോയ പിഴവുകളൊന്നും ഈ മൂന്നാംതരംഗകാലത്ത് അവർത്തിക്കുകയില്ലെന്ന ദൃഢനിശ്ചയം എല്ലാവരും എടുത്തിട്ടുണ്ടെന്നും നമുക്ക് പ്രത്യാശിക്കാം. </p><p><br /></p><p>ഒന്നരവർഷത്തിലധികമായി കൊറോണ കടിഞ്ഞാണിട്ടിരുന്ന എന്റെ യാത്രകൾ പുനരാരംഭിച്ചത് കഴിഞ്ഞ ഒക്ടോബറിലാണ് . ഓഗസ്റ്റ്മാസത്തിൽ നാട്ടിലേക്കൊരു യാത്ര തീരുമാനിച്ചിരുന്നെങ്കിലും ക്വാറന്റൈൻ, RT -PCR ഒക്കെ നിർബ്ബന്ധമായിരുന്നതുകൊണ്ടു പിന്മാറുകയായിരുന്നു. പിന്നെ ഒരു യാത്രപോയത് രാജസ്ഥാനിലേക്കാണ് . അങ്ങോട്ടുപോകാൻ ആകെ ആവശ്യമായിരുന്നത് വാക്സിനേഷൻ സെർട്ടിഫിക്കറ്റ് മാത്രമായിരുന്നു. മുംബൈ, ജയ്പുർ എയർപോർട്ടുകളിൽ ശരീരോഷ്മാവും നോക്കിയിരുന്നു. രാജസ്ഥാനിലെ പ്രതിദിനരോഗികളുടെ എണ്ണം അക്കാലത്തു ഒന്നോ രണ്ടോ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്തായാലും രാജസ്ഥാനിലിലെ വിവിധപ്രദേശങ്ങളിലൂടെ പതിനഞ്ചുദിവസം നീണ്ട യാത്രയിൽ മനസ്സിലായതും കൊറോണ അവിടുത്തെ ജനങ്ങളുടെ അത്രയൊന്നും ഭയപ്പെടുത്തിയിരുന്നില്ല എന്നാണ്. ഗ്രാമപ്രദേശങ്ങളിൽ മാസ്ക് ധരിക്കുന്നവർ നന്നേ ചുരുക്കം. പക്ഷേ കൊറോണ അവരുടെ ജീവിതതാളം ഏതാണ്ട് നിശ്ചലമാക്കി എന്നുതന്നെ പറയാം. ലോക് ഡൗൺ മൂലം വിനോദസഞ്ചാരികൾ എത്താതിരുന്നതുകൊണ്ട് രാജസ്ഥാൻ തികച്ചും ഒറ്റപ്പെട്ടുപോയിരുന്നു. സംസ്ഥാനത്തിന്റെ അധികഭൂഭാഗവും മരുഭൂമിയായതുകൊണ്ടു കൃഷിയെ പൂർണ്ണമായി ആശ്രയിക്കാനാവാത്ത പരിതഃസ്ഥിതിയാണിവിടെ. എന്നിട്ടും എങ്ങനെയാണവർ ഇത്തരമൊരു ദുരിതപർവ്വം കടന്നുപോന്നതെന്ന് ആശ്ചര്യം തോന്നി. ലോക് ഡൗൺ തുടങ്ങിയ കാലത്തെന്നോ, ഭക്ഷണം ലഭിക്കാതെ കഷ്ടതയനുഭവിക്കുന്ന സഹജീവികളുടെ ദുഃഖമറിഞ്ഞു ഭക്ഷണമെത്തിക്കാൻ റാം നിവാസ് മന്ദൻ എന്ന ഒരു ജോധ്പൂർകാരൻ തന്റെ ആജന്മസമ്പാദ്യമായ അൻപതുലക്ഷം രൂപ നൽകിയതായി വാർത്തവന്നതോർക്കുന്നു. നൂറോളം ഗ്രാമപ്പഞ്ചായത്തുകളിലായി ഒട്ടനവധി കുടുംബങ്ങൾക്ക് ഭക്ഷണമെത്തിക്കാൻ ഈ തുകകൊണ്ട് കഴിഞ്ഞിരുന്നത്രേ! അതേത്തുടർന്ന് മറ്റുധാരാളം മനുഷ്യസ്നേഹികളും ഇത്തരം ജീവകാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ മുന്നോട്ടു വന്നിരുന്നു. സർക്കാർ സംവിധാനങ്ങളും സഹായഹസ്തവുമായി ഉണ്ടായിരുന്നു. എങ്കിലും നീണ്ടകാലത്തെ ലോക്ക് ഡൌൺ സാധാരണക്കാരായ ജനങ്ങളെ കടുത്ത ദാരിദ്ര്യത്തിലേക്ക് തള്ളിയിടുകയായിരുന്നു. </p><p><br /></p><p>രാജസ്ഥാനിലെ യാത്രയ്ക്കിടയിൽ ഹൃദയത്തിലിടംനേടിയ ചിലകാര്യങ്ങളുണ്ട്. അന്നാട്ടിലുടനീളം സഞ്ചരിച്ച അതിമനോഹരമായ റോഡുകൾ മാത്രമല്ല, മനുഷ്യൻ മനുഷ്യനാകുന്നതെങ്ങനെയെന്നും പ്രകൃതിയുമായി എങ്ങനെയാണു മനുഷ്യജീവിതത്തെ ചേർത്തുനിർത്തേണ്ടതെന്നും നമ്മെ പഠിപ്പിച്ചുതരുന്ന കാര്യങ്ങൾ. </p><p><br /></p><p> ഗ്രാമങ്ങളെന്നോ പട്ടണങ്ങളെന്നോ വ്യത്യാസമില്ലാതെ അന്നാട്ടിലെ ജനങ്ങൾ കാത്തുസൂക്ഷിക്കുന്ന സത്യസന്ധതയാണ് ഏറ്റവുമധികം മനസ്സിൽ തൊട്ടത്. പലകാര്യങ്ങൾക്കും വിനോദസഞ്ചാരികളിൽനിന്നു കൂടുതൽ പണം അവർക്ക് ഈടാക്കാനാവും. പക്ഷേ ആരുംതന്നെ അങ്ങനെ ചെയ്തതായി തോന്നിയില്ല. സഞ്ചാരികൾക്ക് ചിത്രപുസ്തകങ്ങൾ വിൽക്കാൻ നടന്നിരുന്ന, എല്ലുംതോലുംമാത്രമുള്ള ഒരു പയ്യനോട് "പണം തരാം, പുസ്തകം വേണ്ടാ" എന്നുപറഞ്ഞപ്പോൾ അവനതു വാങ്ങാൻ തയ്യാറായില്ല. "എനിക്ക് നന്നായി വിശക്കുന്നുണ്ട്. ഭക്ഷണം കഴിക്കാൻ നിങ്ങൾ ഈ പുസ്തകം വാങ്ങി എന്നെ സഹായിക്കൂ." എന്നാണവർ പറഞ്ഞത്. പന്ത്രണ്ടോ പതിമൂന്നോ വയസ്സ് പ്രായമുള്ള ആ കുഞ്ഞിന്റെ ആത്മാഭിമാനബോധം അനല്പമല്ലാത്തവിധം അമ്പരപ്പിച്ചു. എന്നുവെച്ചു ഭിക്ഷക്കാർ ഇല്ലെന്നല്ല. ജോലിക്കുള്ള അവസരമില്ലെങ്കിൽ വിശപ്പകറ്റാൻ വേറെ എന്തുചെയ്യാനാകും!</p><p><br /></p><p>വഴിയോരങ്ങളിൽ വാസസ്ഥലങ്ങളുടെയടുത്തും കൃഷിയിടങ്ങളിലും വെളിമ്പറമ്പുകളിലുമൊക്കെ വൃക്ഷശിഖരങ്ങളിലും തൂണുകളിലുമൊക്കെയായി മൺചട്ടികൾ പോലെതോന്നുന്ന ചില പത്രങ്ങൾ തൂക്കിയിട്ടിരിക്കുന്നതുകണ്ടിരുന്നു. അവ ചെടിച്ചട്ടികളല്ല എന്ന് മനസ്സിലായി. എന്താണെന്നറിയാനൊരു കൗതുകംതോന്നി അന്വേഷിച്ചപ്പോഴാണ് അവയിൽ പക്ഷികൾക്കുള്ള ആഹാരവും ഭക്ഷണവുമാണെന്നു മനസ്സിലായത്. മരുഭൂമിയായതുകൊണ്ടു സ്വാഭാവികമായുള്ള ജലദൗർലഭ്യമുണ്ടല്ലോ. പക്ഷികൾക്ക് ദാഹജലംകിട്ടാതെ ജീവനാശം വന്നുപോകാതിരിക്കാനുള്ള മുൻകരുതലാണിത്. എത്ര ഉദാത്തമായ മാനവികത! ദുരിതങ്ങളും ദുഖങ്ങളും അനുഭവിക്കുന്നവർക്കേ സഹജീവിയുടെ ദുഃഖംകാണാൻ കഴിയൂ. </p><p>മനസ്സിൻറെ കുളിർമ്മ നൽകിയൊരു കാഴ്ചയായിരുന്നു ബിക്കാനീർ പട്ടണത്തിലേക്കുള്ള പാതയരികിൽക്കണ്ട ഗോശാല. നമ്മുടെ നാട്ടിലും ചില ക്ഷേത്രങ്ങളോടുചേർന്നു ഗോശാലകൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത് തികച്ചും വ്യത്യസ്തമാണ്. മരുപ്രദേശമാണെങ്കിലും രാജസ്ഥാനിൽ ധാരാളം പശുക്കളും പശുപാലകരുമൊക്കെയുണ്ട്. എന്നാൽ പ്രായാധിക്യം വന്ന പശുക്കളെയും കാളകളെയുമൊക്കെ തീറ്റിപ്പോറ്റാൻ അവയുടെ ദരിദ്രരായ ഉടമകൾക്ക് കഴിയാതെവരുന്നു. അവർ ഉപേക്ഷിക്കുന്ന മൃഗങ്ങളെ പട്ടിണിമരണത്തിൽനിന്നും ഇറച്ചിവെട്ടുകാരിൽനിന്നും സംരക്ഷിക്കുന്നതിനായി സ്ഥാപിച്ചിരിക്കുന്നതാണ് ഈ ഗോശാല. ഭക്ഷണവും പരിചരണങ്ങളും നൽകി അവിടെ സംരക്ഷിക്കപ്പെടുന്ന ഈ നാൽക്കാലികൾ ശ്രേഷ്ഠതരമായ മനുഷ്യസ്നേഹത്തിന്റെ ഗുണഭോക്താക്കളാണല്ലേ! രാജസ്ഥാനിൽ ഇത്തരം നൂറുകണക്കിന് ഗോശാലകളുണ്ട്. ആയിരക്കണക്കിന് ഗോക്കളും. നമുക്കും വേണമെങ്കിൽ ഈ ഗോശാലകൾ നടത്തുന്ന സ്ഥാപനങ്ങൾക്ക് സാമ്പത്തികസഹായം ചെയ്യാം. </p><p><br /></p><p><br /></p><p>പ്രധാനപട്ടണങ്ങളിൽപോലും മെഡിക്കൽഷോപ്പുകൾ വളരെക്കുറവാണെന്നത് ശ്രദ്ധയിൽപ്പെട്ടൊരു കാര്യമാണ്. ഒരത്യാവശ്യമരുന്നിനായി ജയ്സാൽമീർ പട്ടണത്തിൽ കുറെയധികം അലയേണ്ടിവന്നു. അതിന്റെ കാരണമന്വേഷിച്ചപ്പോഴാണ് അന്നാട്ടുകാരുടെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഏറെ മതിപ്പുതോന്നിയത്. അവിടെ ആളുകൾക്ക് രോഗങ്ങൾ വരുന്നത് വളരെ അപൂർവ്വമാണത്രേ! അതുകൊണ്ടുതന്നെ ആശുപത്രിസൗകര്യങ്ങളും മരുന്നുകടകളും വളരെക്കുറവ്. പക്ഷേ പട്ടണങ്ങളിലും ഗ്രാമങ്ങളിലുമൊക്കെ ഏതുസമയത്തും തുറന്നുവെച്ചിരിക്കുന്ന മദ്യക്കടകൾ അനവധിയായാണ്. എന്നുവെച്ചു തിക്കിത്തിരക്കോ ബഹളമോ ഒന്നും എവിടെയുമില്ല. മാത്രവുമല്ല, മദ്യം സുലഭമാണെങ്കിലും മദ്യപിച്ചു ബോധംനഷ്ടപ്പെട്ടു വഴിയോരത്തും പൊതുസ്ഥലങ്ങളിലും കിടക്കുന്നവരെയും ബഹളമുണ്ടാക്കുന്നവരെയുമൊന്നും എവിടെയും കാണാനില്ല. അങ്ങനെയൊരു പതിവും ഇവിടുത്തുകാർക്കില്ലത്രേ! </p><p><br /></p><p>ഇവിടുത്തെ ചരിത്രസ്മാരകങ്ങളും ക്ഷേത്രങ്ങളുമൊക്കെ വർണ്ണിക്കാൻ സ്ഥലപരിമിതി അനുവദിക്കില്ല. പക്ഷേ അവയെയൊക്കെ അങ്ങേയറ്റം ശ്രദ്ധയോടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന രാജസ്ഥാൻ ജനതയും ഭരണസംവിധാനങ്ങളും എന്തുകൊണ്ടും അഭിന്ദനമർഹിക്കുന്നു. ഇവയിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ചരിത്രസ്മാരകമാണ് ജോധ്പൂരിലെ രാജകുടുംബവസതിയായ ഉമൈദ് ഭവൻ പാലസ്. തീർച്ചയായും അതിമനോഹരമായ ഒരു പ്രൗഢനിർമ്മിതിയാണിത്. എന്നാൽ 347 മുറികളുള്ള ഈ മണിമാളികയുടെ ഗാംഭീര്യത്തെക്കാൾ ഇതിന്റെ നിർമ്മാണത്തിനുപിന്നിലുള്ള കാരണമാണ് എന്നെ കൂടുതൽ സ്പർശിച്ചത്. 1920-കളിൽ 3 വർഷം തുടർച്ചയായി ജോധ്പൂരിൽ വരൾച്ചയും പട്ടിണിയും നേരിട്ടു. പട്ടിണി ബാധിച്ച പ്രദേശങ്ങളിലെ കർഷകർ ജോധ്പൂരിലെ അന്നത്തെ രാജാവായിരുന്ന ഉമൈദ് സിംഗ് റാത്തോറിനോട് തങ്ങളുടെ സങ്കടം ഉണർത്തിച്ചു. കർഷകർക്ക് ജോലിനല്കാനായി ഇങ്ങനെയൊരു കൊട്ടാരം നിർമ്മിക്കാൻ രാജാവ് തീരുമാനിക്കുകയായിരുന്നു. 1929-ലാണ് പാലസിനു തറകല്ലിട്ടത്. 2000 മുതൽ 3000 പേർ വരെ കൊട്ടാരനിർമ്മാണജോലിചെയ്തു. ജോലികൊടുക്കുക എന്നതായിരുന്നു ലക്ഷ്യമെന്നതുകൊണ്ടു നിർമ്മാണം വളരെ മന്ദഗതിയിലാണ് നീങ്ങിയത്. 1943 ലാണ് പണിപൂർത്തിയായി കൊട്ടാരത്തിൽ താമസം തുടങ്ങിയത്. ഒരുകോടിയിലധികംരൂപ ചെലവിട്ടാണ് കൊട്ടാരം പണിതത്. അക്കാലത്തെ ഭീമമായൊരു തുക! വേണമെങ്കിൽ രാജാവിന് ആ പണം, ദയനീയാവസ്ഥ മനസ്സിലാക്കി കർഷകർക്ക് വീതിച്ചു നൽകാമായിരുന്നു. അതുകൊണ്ടു പല ദുരന്തങ്ങളാണുണ്ടാകുമായിരുന്നത്. ഏറ്റവും പ്രധാനം പരിശ്രമശാലികളായ കർഷകരുടെ ആത്മാഭിമാനത്തെ ഈ ദാനം വ്രണപ്പെടുത്തുമെന്നതുതന്നെ. മറ്റൊന്ന് വെറുതെ കിട്ടുന്ന പണമായതുകൊണ്ടു അത് ധൂർത്തടിക്കാൻ ചിലരെങ്കിലും സന്നദ്ധമായേക്കും. മാത്രമല്ല, പലരെയും അലസന്മാരാക്കാനും അത് കാരണമാകും. എത്ര ദീർഘവീക്ഷണത്തോടെയാണ് രാജാവ് അത്തരമൊരു തീരുമാമെടുത്തത് എന്ന് തോന്നുന്നില്ലേ! </p><p><br /></p><p>വ്യക്തിപരമായി എനിക്ക് ഹൃദയസ്പർശിയായ ഒരനുഭവവും ഉണ്ടായി. രാജസ്ഥാനിലെ യാത്രയുടെ പന്ത്രണ്ടാം ദിനം. രൺതംഭോർ എത്തിയത് രാത്രിയിലാണ്. പട്ടണത്തിൽനിന്നു പത്തുപതിനേഴുകിലോമീറ്റർ ദൂരെയുള്ള ഒരു റിസോർട്ടിലായിരുന്നു താമസം. രാത്രിയിൽ എന്റെ ഭർത്താവിന് തീരെ സുഖമില്ലാതെയായി. വെളുപ്പിന് നാലുമണിയായപ്പോൾ ഒരാശുപത്രിയിൽ എത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ഡോക്ടർ സാരമായി ഒന്നുമില്ല എന്നുപറഞ്ഞു ഒരു ഇഞ്ചക്ഷനും കൊടുത്തു ഞങ്ങളെ മടക്കി. തത്കാലത്തേക്ക് ഒരാശ്വാസം കിട്ടിയെങ്കിലും കുറച്ചുകഴിഞ്ഞപ്പോൾ സ്ഥിതി പൂർവ്വാധികം മോശമായി, ഏതാണ്ട് അബോധാവസ്ഥയിൽ . ആശുപത്രിയിൽ അഡ്മിറ്റ് ആക്കേണ്ട അവസ്ഥ. എന്നോടൊപ്പം ടൂർ മാനേജർമാരിൽ ഒരാൾകൂടി വരാൻ തയ്യാറായി. ആശുപത്രിയിൽ ഞങ്ങളെ എത്തിച്ച ആംബുലൻസ് ഡ്രൈവർ തിരികെപ്പോകാൻ കൂട്ടാക്കിയില്ല. രെജിസ്ട്രേഷൻ കൗണ്ടറിലും ബില്ലടയ്ക്കാനും ഫാർമസിയിലുമൊക്കെ അയാൾ എന്റെയൊപ്പം വന്നു. മടങ്ങിപ്പോക്കോളാൻ നിർബ്ബന്ധിച്ചപ്പോൾ അയാൾ പറഞ്ഞത് "നിങ്ങൾക്ക് ഇവിടെ പരിചയമൊന്നുമില്ലല്ലോ. എന്തെങ്കിലും ആവശ്യം വന്നാൽ സഹായിക്കാൻ ആരാണുള്ളത്. അതുകൊണ്ടു ഞാനെന്തായാലും പോകുന്നില്ല" എന്നാണ്. പത്തുമണിക്കുമുമ്പ് ആശുപത്രിയിലെത്തിയതാണ്. പലകുപ്പികളിലായി പലപ്രാവശ്യം എന്തൊക്കെയോ മരുന്നുകളും സലൈനും ഒക്കെ രോഗിക്കു കൊടുത്തു. നാലുമണിയായപ്പോൾ അദ്ദേഹത്തിന് സംസാരിക്കാൻ കഴിയുമെന്നായി. അപ്പോഴാണ് ഡ്രൈവർ തന്റെ ആംബുലൻസുമായ് തിരികെപ്പോകാൻ തയ്യാറായത്. എത്ര നിർബ്ബന്ധിച്ചിട്ടും നിശ്ചിതമായ വണ്ടിക്കൂലിയല്ലാതെ ഒരുരൂപപോലും കൂടുതൽവാങ്ങാൻ ആ 22 വയസുകാരൻ യുവാവ് തയ്യാറായതുമില്ല. പ്രാഥമികവിദ്യാഭ്യാസം മാത്രമുള്ള, ദരിദ്രകുടുംബത്തിലെ അംഗമായ ഈ ചെറുപ്പക്കാരന്റെ നിസ്വാർത്ഥതയും ധാർമ്മികതയും ഉത്തരവാദിത്തബോധവുമൊക്കെ നമ്മുടെ നാട്ടിലെ വിദ്യാസമ്പന്നരായ, ഉയർന്ന ജീവിതപശ്ചാത്തലമുള്ള യുവാക്കളിൽ കാണാൻ കഴിയുമോ എന്ന് സംശയമുണ്ട്. വാഹനാപകടങ്ങളിലുംമറ്റും രക്തംവാർന്നുകിടക്കുന്നവരെപ്പോലും തിരിഞ്ഞുനോക്കാൻ ആരുമുണ്ടായില്ലെന്ന വാർത്തകൾ നമ്മൾ എത്രയോ കേട്ടിരിക്കുന്നു! </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjntzGT-X5LX9SnJzc9_nLrOrka67DpjaQRXdEd1vXuZ-W_gcKpy2E9fmgjSrC-czr_vIfIzT3IljGr0SCueV3EOonXcB-sAi1FcLNiwIMSLTUxu3nmmIMN_wJ0CfKH5zVH2cafpc-EFejGf92H1dfuIFh-AbAUw7A_Kt7A_I_YGf_119g9uaG1hQYuSA=s1486" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1486" data-original-width="1064" height="320" src="https://blogger.googleusercontent.com/img/a/AVvXsEjntzGT-X5LX9SnJzc9_nLrOrka67DpjaQRXdEd1vXuZ-W_gcKpy2E9fmgjSrC-czr_vIfIzT3IljGr0SCueV3EOonXcB-sAi1FcLNiwIMSLTUxu3nmmIMN_wJ0CfKH5zVH2cafpc-EFejGf92H1dfuIFh-AbAUw7A_Kt7A_I_YGf_119g9uaG1hQYuSA=s320" width="229" /></a></div><br /><p><br /></p><p><br /></p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-6675277998667863512022-01-02T23:25:00.004+05:302022-01-02T23:25:25.997+05:30ഭ്രാന്ത് ( ധനു )<p> ലക്ഷ്യങ്ങൾ നേടുവാൻ കഴിയാതെയുഴറുമ്പോൾ </p><p>അറിയാതെ തലതല്ലിക്കരയുന്നു ഞാൻ വൃഥാ! </p><p>ദൂരങ്ങൾ താണ്ടുവാൻ കഴിയാതെ നോവുമ്പോൾ </p><p>ഗർഹിക്കും വ്രണിതപാദങ്ങളെ മേൽക്കുമേൽ!</p><p>അകലുന്ന സ്നേഹത്തിൻ ദീപകജ്വാലകൾ </p><p>അന്ധകാരത്തിലേക്കെന്നെ നയിക്കുന്നു, </p><p>ഭ്രാന്തിന്റെ വേരുകൾ എന്നിൽ മുളയ്ക്കുന്നു.</p><div><div><br /></div><div><br /></div></div>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-87868874493437263052022-01-01T21:07:00.002+05:302022-01-01T23:13:32.720+05:30കാവ്യകേളി. അ 1.അണയുമീ നവവത്സരത്തിൻ പ്രഭാതത്തിൽ <div>അകതാരിൽ വിരിയും പ്രതീക്ഷതൻ പൂവുകൾ</div><div>അഴകേറും വർണ്ണങ്ങൾ ചലിച്ചുചേർത്തതിൽ </div><div>അരുമയാം കനവിന്റെ പരിമളം ചേർത്തുവോ! </div><div><br /></div><div>അഴലിന്റെ നിഴൽവീണ ദുരിതപർവ്വങ്ങളും </div><div>അല്ലലിൻ കയ്പുനീർ നിറയും ദിനങ്ങളും</div><div>അകലേക്കു പോയ്മറഞ്ഞീടട്ടെ, നിറയട്ടെ </div><div>അമൃതമാമാനന്ദദീപ്തിയീയുലകിതിൽ</div><div><br /></div><div>2,അകലെയെങ്ങോ വരുന്നുണ്ടൊരു പൂക്കാലം</div><div>അഴൽ മാറി,യവനിയിൽ കോകിലം പാടിടും. </div><div>അരുമയാം പൈതലിൻ മന്ദസ്മിതംപോലെ </div><div>അർക്കനീയവനിയിൽ പ്രഭതൂകി നിന്നിടും. </div><div>അംബുജം പൂവിട്ട പൊയ്കയിൽ മാൻപേട</div><div>അൻപോടെ തന്മുഖച്ഛായ തിരഞ്ഞിടും. </div><div>അതിരറ്റ സ്നേഹത്തിന്നാനന്ദധാരയിൽ </div><div>അനുസ്യുതമൊഴുകുമെന്നാശതൻ തോണിയും! </div><div><br /></div><div>3.അരുണന്റെ കിരണങ്ങൾ ഇരുളകറ്റീടുന്നു,</div><div>അമലമാം ഹിമകണം വൈരം മിനുക്കുന്നു, </div><div>അല്ലിച്ചെന്താമരപ്പൂവിലെത്തേൻകണം,</div><div>അലയുന്ന പൂമ്പാറ്റയ്ക്കമൃതമായ്തത്തീരുന്നു, </div><div>അലയാഴി മെല്ലേത്തഴുകിത്തലോടുന്നു ,</div><div>അത്രമേൽ സ്നേഹത്താൽ തീരത്തെ മേൽക്കുമേൽ, </div><div>അഴലെനിക്കെന്തിനീയുലകത്തിൽ ഭൂമിയാം,</div><div>അമ്മതൻ വാത്സല്യമെന്നിൽച്ചൊരിയുകിൽ ! </div><div><br /></div><div><br /></div><div><br /></div><div><br /></div><div><br /></div><div> </div><div><br /></div><div> </div><div><br /></div>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com1tag:blogger.com,1999:blog-3780420625565306435.post-75464128024417220072021-12-26T00:04:00.000+05:302021-12-26T00:04:39.438+05:30ബുള്ളറ്റ്ബാബക്ഷേത്രം<p> മനുഷ്യരിൽ ഈശ്വരാരാധന പലവിധത്തിലാണ്. അതിന്റെ രീതി നിർണ്ണയിക്കുന്നതിന് പല അടിസ്ഥാനഘടകങ്ങളുണ്ട്. മതവിശ്വാസങ്ങളും പ്രാദേശികതയും അതാതിടത്തെ ഭൂപ്രകൃതിയും ഋതുഭേദങ്ങളുമൊക്കെ ഇതിൽ സ്വാധീനം ചെലുത്തുന്നു. കാലാനുസൃതമായി ആ രീതികളിൽ മാറ്റങ്ങളും വരാറുണ്ട്. എങ്കിലും നിലനിന്നുപോരുന്ന ആരാധനാശൈലിയുടെ പൊതുസ്വഭാവത്തിനു കാര്യമായ മാറ്റം പൊടുന്നനെ ഉണ്ടാകാറുമില്ല. അതിൽനിന്നു വ്യതിചലിച്ചുള്ള ആരാധനകളെ നമ്മൾ വിചിത്രമെന്നു മുദ്രകുത്താറുമുണ്ട്. ബിക്കാനീറിലെ കർണ്ണിമാതാക്ഷേത്രത്തിൽ എലികളാണല്ലോ ആരാധിക്കപ്പെടുന്നത്! തമിഴ്നാട്ടിലെ ഖുശ്ബുവിന്റെ അമ്പലവും തെലുങ്കാനയിലെ സോണിയാഗാന്ധിക്ഷേത്രവുമൊക്കെ ഈ ഗണത്തിൽപ്പെടും. നമ്മൾ മലയാളികൾ ഒരല്പം പരിഹാസത്തോടെയേ ഇത്തരം ആരാധനകളെ നോക്കിക്കാണാറുള്ളൂ. ഇത്തരത്തിലല്ലെങ്കിലും നമ്മുടെ നാട്ടിലും ചില ആരാധനാവൈചിത്ര്യങ്ങൾ അടുത്തകാലത്തായി ഉടലെടുത്തിട്ടുണ്ട്. ചില ക്ഷേത്രങ്ങളിലെ ഉഴുന്നുവടമാലവഴിപാടൊക്കെ അത്തരത്തിൽപ്പെടും. മറ്റൊരുദാഹരണമാണ് തലവടിയിലെ ബാലസുബ്രഹ്മണ്യക്ഷേത്രത്തിലെ മഞ്ച്(ചോക്ലേറ്റ്) വഴിപാട്. എന്നുമുതലാണ് മുരുകഭഗവാൻ മഞ്ച് കഴിക്കാൻ തുടങ്ങിയതെന്ന് അന്തംവിട്ടിട്ടൊന്നും കാര്യമില്ല. വഴിപാടായി പെട്ടിക്കണക്കിനാണ് മഞ്ച് അവിടെയെത്തുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. മഞ്ചുകൊടുത്തു ബലമുരുകനോട് പ്രാർത്ഥിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകുമെന്നു ഭക്തർ വിശ്വസിക്കുന്നു. മഞ്ച് മാത്രമല്ല, മറ്റുബ്രാൻഡുകളിലെ ചോക്ലേറ്റുകളും ധാരാളമായി വഴിപാടിന് ക്ഷേത്രത്തിൽ എത്തുന്നുണ്ടത്രേ! ആരാധനാമൂർത്തി ബാലകനായതുകൊണ്ടാവാം ഭക്തരിൽ നല്ലൊരുവിഭാഗം കുട്ടികളാണ്. </p><p><br /></p><p>മനുഷ്യരും മനുഷ്യദൈവങ്ങളുമൊക്കെ ആരാധനാമൂർത്തികളാകുന്നത് വിചിത്രമെന്നുതോന്നുമ്പോൾ രാജസ്ഥാനിൽ അതിവിചിത്രമെന്നുതോന്നുന്ന ഒരു ക്ഷേത്രമുണ്ട്. ബുള്ളറ്റ്ബാബക്ഷേത്രം. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjvGcu_o9yKhcW0d_jI3OfXOxQAcg7W9DLGCcz84brMCPmvyUZL4QiDzFA8abrOW86unIxCHR11_edVA1BqDF8mAOXmE4qRIYsTfAykM8tC7o3OmBRHjehmpp3DAuQ46bjdOxi7_goyDPzbYWFjg6fEAZoNANLVBQrV3Iked38R6UoaPCnuFdUowLlx2A=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEjvGcu_o9yKhcW0d_jI3OfXOxQAcg7W9DLGCcz84brMCPmvyUZL4QiDzFA8abrOW86unIxCHR11_edVA1BqDF8mAOXmE4qRIYsTfAykM8tC7o3OmBRHjehmpp3DAuQ46bjdOxi7_goyDPzbYWFjg6fEAZoNANLVBQrV3Iked38R6UoaPCnuFdUowLlx2A=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjhTYrcQOV7G2Zg4RklkkEf4WtraEUZXw5onzWUosGpRo8Pdh_HN4KacejIgmOesvcJEIyDSfRCq4mSXSKsJrYE7PqD_iyMfsmDzSR8UKA2SiR72xcZ-kijL2SzvED22d-8nLFMohHJsMlb5WLk3CRkbUlK4CYzmRAfLGDpeEkZdqJKIqyywxi5s86C_g=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEjhTYrcQOV7G2Zg4RklkkEf4WtraEUZXw5onzWUosGpRo8Pdh_HN4KacejIgmOesvcJEIyDSfRCq4mSXSKsJrYE7PqD_iyMfsmDzSR8UKA2SiR72xcZ-kijL2SzvED22d-8nLFMohHJsMlb5WLk3CRkbUlK4CYzmRAfLGDpeEkZdqJKIqyywxi5s86C_g=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjF7fttasnihozRTigzTK4MpWBNuJM8aJA6I0gFGYZeMrSwRV7cBbLWiNlVNs2c4_wx7p9aCmjj0hPdHqoIfdf0IHZWxd01i6UAijNXoQyMttQGaHVrLnmhu6aoFAqzPidvmRK2SJFxvoJJVzLOArbWlK11XGvMVzKMw8i7c9U7bAmsbFm1L1t8aMexsg=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEjF7fttasnihozRTigzTK4MpWBNuJM8aJA6I0gFGYZeMrSwRV7cBbLWiNlVNs2c4_wx7p9aCmjj0hPdHqoIfdf0IHZWxd01i6UAijNXoQyMttQGaHVrLnmhu6aoFAqzPidvmRK2SJFxvoJJVzLOArbWlK11XGvMVzKMw8i7c9U7bAmsbFm1L1t8aMexsg=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgeZd1jfzhj9F4JEnbdzTz746kBWU4x8ulsy7hb3HVkUqRTcQTe-8TJywaUMrej-6zI7AQPHR3TXFyUBsfK1aWoH7WBSE9VRxcaXA69Hc3zFmE0ASil-Sc4Kb0sWbPz8kStWvDk1nnmdq09nuLBWIUnnDXDhoCO-GCcZGbQTJajUk_2g6pDMlo2nJQMSw=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEgeZd1jfzhj9F4JEnbdzTz746kBWU4x8ulsy7hb3HVkUqRTcQTe-8TJywaUMrej-6zI7AQPHR3TXFyUBsfK1aWoH7WBSE9VRxcaXA69Hc3zFmE0ASil-Sc4Kb0sWbPz8kStWvDk1nnmdq09nuLBWIUnnDXDhoCO-GCcZGbQTJajUk_2g6pDMlo2nJQMSw=s320" width="240" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEi930JFFyHRtmZArCFZdfHnBGlGjTaPfEQw_urvmUOzj8yKnUvsCrjC3USWzSrSEqdrH_nGnFcMiCTJJ0TYmb71s-QmoSD0g3HxWLgGYQAj7RAmhBliCvSmggJDiU3B7Gfj7ouK8eRbl4ZlQsd6qRQOQ4oI_Roi4cBurilosXZLbTBgv9c4QfGuhdGGHQ=s4608" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4608" data-original-width="3456" height="320" src="https://blogger.googleusercontent.com/img/a/AVvXsEi930JFFyHRtmZArCFZdfHnBGlGjTaPfEQw_urvmUOzj8yKnUvsCrjC3USWzSrSEqdrH_nGnFcMiCTJJ0TYmb71s-QmoSD0g3HxWLgGYQAj7RAmhBliCvSmggJDiU3B7Gfj7ouK8eRbl4ZlQsd6qRQOQ4oI_Roi4cBurilosXZLbTBgv9c4QfGuhdGGHQ=s320" width="240" /></a></div><br /><p></p><p>ദേശീയ പാത 62 ലൂടെ ജോധ്പൂരിൽ നിന്ന് മൌണ്ട് അബുവിലേക്കുള്ള പോകുമ്പോൾ ഏകദേശം ഒരുമണിക്കൂർ യാത്ര ചെയ്യുമ്പോൾ പാലി ജില്ലയിലെ ബന്ദായിഗ്രാമത്തിലെത്തും. അവിടെയാണ് ബുള്ളറ്റ്ബാബക്ഷേത്രം. ഒരു റോയൽ എൻഫീൽഡ് ബുള്ളറ്റ് ആണ് ഇവിടുത്തെ പ്രതിഷ്ഠ.(350 cc Royal Enfield Bullet RNJ 7773.) ഒരു കണ്ണാടിക്കൂട്ടിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത് . ദിവസവും പൂജയും ആരാധനയുമൊക്കെയുള്ള ഈ ക്ഷേത്രം രാജസ്ഥാനിലെ പ്രധാനക്ഷേത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നുണ്ടത്രേ!</p><p> ഇങ്ങനെയൊരുക്ഷേത്രം സ്ഥാപിതമായത് എങ്ങനെയെന്ന ജിജ്ഞാസ ആർക്കുമുണ്ടാവുമല്ലോ. അതിന്റെപിന്നിലും ഒരു കഥയുണ്ട് . </p><p>1991 ഡിസംബർ മാസം മുപ്പതാംതീയതി ഓംസിംഗ് റാത്തോർ(ഓം ബന്ന) എന്നുപേരായ ഒരു ഗ്രാമനേതാവ് ബുള്ളറ്റിൽ ഈവഴി കടന്നുപോകവേ ഒരപകടത്തിൽപ്പെട്ടു. വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് ഒരു മരത്തിലിടിച്ച് , ഓം ബന്ന തൽക്ഷണം മരണപ്പെട്ടു. ഒരു കുഴിയിൽ വീണുപോയ ബുള്ളറ്റിനെ പോലീസ് കണ്ടെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെ സൂക്ഷിച്ചു. പിറ്റേദിവസം നോക്കുമ്പോൾ അതവിടെയുണ്ടായിരുന്നില്ല. അന്വേഷണത്തിൽ അപകടസ്ഥലത്തുനിന്നു കണ്ടെത്തി. പിന്നെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അടുത്ത ദിവസവും ഇങ്ങനെത്തന്നെ സംഭവിച്ചു. ഒരു പരീക്ഷണമെന്നവണ്ണം പോലീസ് പെട്രോൾ ടാങ്ക് ശൂന്യമാക്കിയശേഷം ബുള്ളറ്റിനെ ഒരു ചങ്ങലകൊണ്ടു പൂട്ടിവെച്ചു. ആ ശ്രമവും പരാജയപ്പെട്ടു. ബുള്ളറ്റ് സ്റ്റേഷനിൽതന്നെ സൂക്ഷിക്കാൻ വീണ്ടും പലശ്രമങ്ങളും നടന്നെങ്കിലും എല്ലാം വിഫലമായി. അടുത്തദിവസം പ്രഭാതത്തിൽ അത് അപകടസ്ഥലത്തെ കുഴിയിലുണ്ടാകുമായിരുന്നത്രേ! എന്തൊരദ്ഭുതമാണല്ലേ? </p><p><br /></p><p>അദ്ഭുതശക്തിയുള്ള ഈ ബുള്ളറ്റിനെ അവിടുത്തെ ജനങ്ങൾ ആരാധിക്കാൻ തുടങ്ങി. ഓം ബന്നയുടെ ആത്മാവാണ് ബുള്ളറ്റിൽ കുടികൊള്ളുന്നതെന്നും ഭക്തർ വിശ്വസിക്കുന്നു. അടുത്ത ഗ്രാമങ്ങളിലും അതുവഴി കടന്നുപോകുന്ന മറ്റുസ്ഥലങ്ങളിലെ യാത്രികരിലുമൊക്കെ ഈ അദ്ഭുതബുള്ളറ്റിനെക്കുറിച്ചുള്ള കഥകൾ കടന്നുചെന്നു. അവരും ആരാധനയ്ക്കെത്തി. വാഹനയാത്രക്കാർക്ക് ബുള്ളറ്റ് ബാബാ തങ്ങളെ അപകടങ്ങളിൽനിന്നു രക്ഷിക്കുമെന്ന വിശ്വാസവുമുണ്ടായി. നിത്യപൂജകളും വഴിപാടുകളുമൊക്കെ മറ്റുക്ഷേത്രങ്ങളിലെപ്പോലെതന്നെ നടന്നുവന്നു. താമസിയാതെ അവിടെ ഒരു ക്ഷേത്രവും ഉയർന്നുവന്നു. ക്രമേണ, അവിടെയിറങ്ങി ബുള്ളറ്റ് ബാബയെ പ്രണമിക്കാതെപോകുന്ന യാത്രികൾ അപകടത്തിൽപ്പെടുമെന്നൊരു വിശ്വാസവും ഉടലെടുത്തു. ബുള്ളറ്റിൽ ഭക്തർ തിലകം ചാർത്തുകയും പുഷ്പാർച്ചന നടത്തുകയും ദീപമുഴിയുകയും ചുവന്ന നൂൽ കെട്ടുകയുമൊക്കെ ചെയ്യാറുണ്ട് സാധാരണ വഴിപാടുകൾക്കുപുറമെ ചിലർ നിവേദ്യത്തിനു മദ്യവും കൊണ്ടുവരാറുണ്ടത്രേ! അപകടമുണ്ടാക്കാനിടയായ വൃക്ഷത്തിലും വർണ്ണത്തൂവാലകളും ആഭരണങ്ങളുമൊക്കെ ചാർത്തി പ്രാർത്ഥിക്കുന്നത് ഭക്തരുടെ പതിവാണ്. </p><p> </p><p>ക്ഷേത്രസംരക്ഷണത്തിനും നടത്തിപ്പിനും ഭക്തർക്ക് മികച്ച അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനുമൊക്കെ പ്രാദേശികഭരണഘടകങ്ങൾ വളരെ ശ്രദ്ധചെലുത്തുന്നുണ്ടെന്നത് അഭിനന്ദനാർഹമായ കാര്യംതന്നെ എന്ന് പറയാതിരിക്കവയ്യ. </p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-79497412502521207642021-11-14T13:27:00.004+05:302021-11-14T13:27:37.884+05:30നിയമങ്ങൾ നമുക്ക് (മെട്രോ മിറർ നവംബർ ലക്കം പ്രസിദ്ധീകരിച്ചത്)'ദൈവത്തിന്റെ സ്വന്തം നാട്' <div>ആഹാ, എത്ര സുന്ദരമായ കല്പന! ആരാണ് ഇങ്ങനെയൊരു വിശേഷണം കേരളത്തിനു നൽകിയതെന്നതിന് കൃത്യമായൊരുത്തരം കണ്ടെത്താനായിട്ടില്ല. പക്ഷേ അതെന്തുകൊണ്ടാണെന്നതിന് കാരണങ്ങൾ കണ്ടെത്താൻ നമുക്ക് ഒട്ടുംതന്നെ പ്രയാസപ്പെടേണ്ടതില്ല. ഇത്ര മനോഹരവും വൈവിധ്യമുള്ളതുമായ ഭൂപ്രകൃതി മറ്റെവിടെയാണ് കാണാനാവുക! കൂടാതെ, മനുഷ്യജീവിതത്തിന് ഏറ്റവും അനുയോജ്യമായ കാലാവസ്ഥ, ഫലഭൂയിഷ്ഠമായ മണ്ണ്, ജലസ്മൃദ്ധമായ ധാരാളം നദികൾ, ഹാനികരമല്ലത്ത ജന്തുസസ്യജാലങ്ങൾ, താരതമ്യേന കുറഞ്ഞ പ്രകൃതിദുരന്തങ്ങൾ, ആരോഗ്യമുള്ള ജനസമൂഹം ഇവയെല്ലാം ചേർന്നാണ് കേരളത്തിന് ഈ പദവി കനിഞ്ഞു നൽകിയിരിക്കുന്നത്. പക്ഷേ നമ്മൾ എത്രത്തോളം ഈ നന്മകളോടൊക്കെ നീതിപുലർത്തുന്നു എന്നത് ചിന്തനീയം. ഇങ്ങനെയൊരു വിശേഷണത്തിന് നമ്മൾ അർഹരാണോ എന്നും ആലോചിക്കേണ്ടിയിരിക്കുന്നു. </div><div><br /></div><div>ഒരു രാജ്യമോ, പ്രദേശമോ എത്ര മഹത്തരമാണെങ്കിലും അവിടുത്തെ ജനങ്ങൾ വിചാരിച്ചാൽ അതൊക്കെ മാറ്റിയെഴുതാൻ കഴിയും എന്ന് ചിലപ്പോഴെങ്കിലും മലയാളികൾ തെളിയിക്കുന്നുണ്ട്. അതിനേറ്റവും വലിയ തെളിവാണ് നമ്മുടെ നാട്ടിൽ കാണുന്ന നിയമലംഘനങ്ങളും അഴിമതികളുമൊക്കെ. ജനം ഏതു വിഭാഗമായാലും ഏറ്റവും ഉയർന്നതലം മുതൽ താഴേത്തട്ടുവരെ അക്കാര്യത്തിൽ വിവേചനമൊന്നും കാട്ടാറില്ല. എല്ലാവർക്കും സ്വന്തം കാര്യം സിന്ദാബാദ്. നമ്മളെ സംബന്ധിച്ചിടത്തോളം നിയമങ്ങൾ ലംഘിക്കപ്പെടാനുള്ളതാണല്ലോ. എണ്ണി ത്തുടങ്ങിയാൽ അതിനൊരന്തമില്ല. കൂടുതൽ വ്യക്തതയോടെ നമുക്ക് നിയമലംഘനങ്ങൾ കാണാൻ കഴിയുന്നത് പൊതുനിരത്തുകളിലാണ്. അനുവദിക്കപ്പെട്ട വേഗത മറികടക്കാനും വശംതെറ്റിച്ചു വാഹനമോടിക്കാനും സിഗ്നലുകളെ അവഗണിക്കാനും നോൺ പാർക്കിംഗ് ഏരിയയിൽ പാർക് ചെയ്യാനും അനാവശ്യമായി ഹോൺ മുഴക്കി മറ്റുള്ളവരെ ശല്യപ്പെടുത്താനുമൊക്കെ നമുക്കൊരു മടിയുമില്ലെന്നായിരിക്കുന്നു. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവർ ഹെൽമെറ്റ് വയ്ക്കുന്നതും ഏതാണ്ട് ഇതേവിധത്തിൽതന്നെ. കാൽനടക്കാരെയാവട്ടെ അങ്ങേയറ്റം അവജ്ഞയോടെ അവഹേളിക്കുന്ന ഒരു ജനസമൂഹവും നമ്മുടേതാനെന്ന് അനുഭവങ്ങൾ തെളിയിക്കുന്നു. അച്ചടക്കത്തോടെ ഒരു ക്യൂ നിൽക്കാൻപോലും നമുക്കാവില്ല. ഇപ്പോൾ പുതിയൊരു നിയമം വരുന്നതായി കേൾക്കുന്നു. ഇരുചക്രവാഹനങ്ങളിൽ കുട പിടിക്കാൻ പാടില്ലത്രേ! നിയമമല്ലേ, എന്നൽ അതൊന്നു ലംഘിച്ചുകളയാം എന്നുകരുതി കുടപിടിക്കുന്നവരെയും നമുക്കിനി കാണേണ്ടിവന്നേക്കാം. </div><div><br /></div><div>മാസ്ക്ക് ധരിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾ വാർത്താമാധ്യമങ്ങളിലൂടെ നമ്മൾ കാണാറുണ്ട്. പൊലീസ് പിടിക്കാതിരിക്കാൻ മാസ്ക് താടിയിലോ കൈയിലോ ധരിക്കുന്നവരാണ് അധികംപേരും. സ്വന്തം രക്ഷയ്ക്കാണ് അതെന്ന ചിന്ത ഒട്ടുമില്ലതന്നെ ഏറ്റവും വലിയ തമാശയെന്തെന്നാൽ ശിക്ഷ കല്പിക്കുന്ന പൊലീസും മാസ്ക് ധരിക്കുന്നതിൽ യാതൊരു ശ്രദ്ധയും കൊടുക്കുന്നില്ല എന്നതുതന്നെയാണ്. എന്തിന്, മന്ത്രിമാർപോലും ഇക്കാര്യത്തിൽ പിന്നിലല്ല. ഇക്കഴിഞ്ഞദിവസം നിയമസഭയിൽ സ്പീക്കർ ഒരംഗത്തോട് 'മാസ്ക് ശരിയായി ധരിക്കൂ' എന്നു നിർദ്ദേശിക്കുന്നത് കണ്ടു. പക്ഷേ അദ്ദേഹവും ആ സമയത്ത് അതു ധരിച്ചിരുന്നവിധം ശരിയായിരുന്നില്ല എന്നത് എത്ര പരിഹാസ്യമായി! എന്തുകൊണ്ടാണ് നമ്മൾ ഇങ്ങനെയാവുന്നത് ? </div><div><br /></div><div>ഇനി വൃത്തിയുടെ കാര്യത്തിലായാലോ, മലയാളികളുടെ വൃത്തിബോധത്തെപ്പറ്റി നമ്മൾ അങ്ങേയറ്റം ഊറ്റം കൊള്ളും. പക്ഷേ എത്ര വൃത്തിഹീനമാണ് നമ്മുടെ പൊതുസ്ഥലങ്ങളും ചുറ്റുപാടുകളും! നദികളുടെ കാര്യം പറയുകയും വേണ്ടാ. എവിടെയും അശ്രദ്ധമായി വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ കണ്ണിനും മൂക്കിനും അസഹനീയത ഉണ്ടാക്കുന്നതുമാത്രമല്ലാ, പൊതുജനാരോഗ്യത്തേപ്പോലും വളരെ പ്രതികൂലമായി ബാധിക്കുന്നു. ട്രെയിനും ബസ്സും ഒക്കെ തഥൈവ. യാത്രകൾക്കിടയിൽ പൊതുടോയ്ലറ്റ് ഉപയോഗിക്കുന്ന കാര്യം ചിന്തിക്കാനേ വയ്യ. മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് ഏതു വിധേനയുളള കഴ്ചപ്പാടായിരിക്കും ഇതൊക്കെ ഉണ്ടാക്കുക! </div><div><br /></div><div>ഒരിക്കൽ തേക്കടിയിൽ ബോട്ടിംഗിന് പോയ അനുഭവം ഓർമ്മവരുന്നു. ഞങ്ങൾ ഇരുന്നതിന് പിന്നിലത്തെ സീറ്റിൽ രണ്ടു വിദേശികൾ ആയിരുന്നു. ഒരു ഗ്രൂപ്പായി വന്ന സഞ്ചാരികളും ഒപ്പം ചേർന്നു. . കുട്ടികളും യുവാക്കളും വൃദ്ധരുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. കലപിലകൾക്കിടയിൽ അവർ പല പായ്ക്റ്റുകൾ പൊട്ടിച്ച് എന്തൊക്കെയോ കൊറിച്ചുകൊണ്ടിരുന്നു. തടാകക്കാഴ്ചകളൊന്നും അവരെ സ്വാധീനിച്ചതേയില്ലെന്നു തോന്നി. യാത്ര കഴിഞ്ഞ് ബോട്ടിൽനിന്നിറങ്ങിയപ്പോൾ അവരിരുന്നസ്ഥലമാകെ ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക്ക് കവറുകളും ഒക്കെക്കൂടി തുള്ളൽക്കളം പോലെയായി. അതുകണ്ട് പിന്നിലിരുന്നു വിദേശികൾ പറയുന്നതുകേട്ടു 'See the culture of the people'' എന്ന്. ബോട്ടിൽ നിന്നിറങ്ങിയശേഷം ഞങ്ങൾ അവരോട് സംസാരിക്കുകയുണ്ടായി. ഒരുമാസത്തെ ഇന്ത്യൻപര്യടനത്തിന് ലണ്ടനിൽനിന്ന് എത്തിയവരാണ്. 'എങ്ങനെയുണ്ട് ഞങ്ങളുടെ നാട്' എന്നചോദ്യത്തിന് മനോഹരം, ഗംഭീരം എന്നൊക്കെ മറുപടിവന്നപ്പോൾ വല്ലാത്ത ജാള്യം തോന്നി. </div><div><br /></div><div>നൂറുശതമാനം സാക്ഷരതയുണ്ടെന്നും ബിരുദധാരികളു ടെ എണ്ണം വളരെക്കൂടുതലാണെന്നും ഒക്കെ അഹങ്കരിക്കുന്ന നമ്മൾ യഥാർത്ഥത്തിൽ വിദ്യാലയങ്ങളിൽ അവശ്യം വേണ്ട അറിവുകൾ നേടുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. പൊതുമുതൽ നമ്മുടെ, നമ്മുടെ നാടിന്റെ സ്വത്താണെന്നും അതു സംരക്ഷിക്കേണ്ടത് നമ്മുടെമാത്രം കടമയാണെന്നും എത്രപേർക്ക് ബോധ്യമുണ്ട്? സ്വന്തം വീടും സാധനസാമഗ്രികളുമൊക്കെ ഒരുപോറൽപോലുമേൽക്കാതെ സംരക്ഷിക്കുന്ന നമുക്ക് എന്തുകൊണ്ടാണ് പൊതുമുതലിനോട് ആ ഒരു മമത തോന്നാത്തത്? മറ്റുള്ളവരെ, പ്രത്യേകിച്ച് വൃദ്ധരേയും ഭിന്നശേഷിക്കാരെയും സ്നേഹിക്കാനും ആദരിക്കാനും അവശ്യഘട്ടങ്ങളിൽ സഹായത്തിന്റെ വിരൽത്തുമ്പു നീട്ടാനും നമ്മളെന്തുകൊണ്ടാണ് വിമുഖതകാണിക്കുന്നത്? തീ ർച്ചയായും അതിനുള്ള പരിശീലനം നമുക്ക് ലഭിച്ചിട്ടില്ല എന്നതാണ് കാരണം. </div><div><br /></div><div>വിവിധരാജ്യങ്ങളിലൂടെ സഞ്ചരിച്ചപ്പോൾ എന്നെ വിസ്മയിപ്പിച്ച കാര്യങ്ങളാണ് അവിടെയൊക്കെ കാണുന്ന വൃത്തിയും സമയനിഷ്ഠയും അച്ചടക്കവുമൊക്കെ. ഏതാനും ഉദാഹരണങ്ങൾ പറയാം. </div><div> നമ്മുടെ അയൽരാജ്യമായ, ഒട്ടും സമ്പന്നമല്ലാത്ത, ഭൂട്ടാൻ എന്ന കൊച്ചുരാജ്യം എന്തിനും ഏതിനും നമ്മുടെ രാജ്യത്തെ ആശ്രയിക്കുന്നവരാണ്. പക്ഷേ നിയമങ്ങൾ പാലിക്കുന്ന കാര്യത്തിൽ അന്നാട്ടുകാർ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. തങ്ങളുടെ നാടിനെ വൃത്തിയായും സുന്ദരമായും സൂക്ഷിക്കാനും അവർ ബദ്ധശ്രദ്ധരാണ്. തിംഫു, പാരോ മുതലായ പ്രധാനനഗരങ്ങളിലൂടെ ഒഴുകുന്ന നദികളിൽപോലും മാലിന്യത്തിന്റെ ഒരംശം കാണാനാവില്ല. സ്കൂൾകുട്ടികൾക്കാണ് ശുചീകരണത്തിനന്റെയും സൗന്ദര്യവത്കരനത്തിന്റെയും ചുമതല. നദീതീരത്ത് ബോർഡുകളിൽ അതതു ഭാഗത്തെ നദിയും പരിസരവും വൃത്തിയായി സൂക്ഷിക്കാൻ ചുമതലപ്പെട്ട സ്കൂളുകളുടെ പേരുകളും കണ്ടു. </div><div>ജപ്പാനിലെ കാര്യമെടുത്താൽ അവിടുത്തെ സ്കൂളുകളിൽ ശുചീകരണപ്രവർത്തനങ്ങൾക്ക് ജോലിക്കാർ ഇല്ലെന്നാണ് ഒരദ്ധ്യാപിക പറഞ്ഞത്. കുട്ടികളും അദ്ധ്യാപകരും ചേർന്നാണത്രേ ക്ലാസ്സ് മുറികളും സ്കൂൾ പരിസരവും ഒക്കെ വൃത്തിയാക്കുന്നത്. താഴ്ന്ന കളാസ്സുകളിൽ എഴുത്തും വായനയുമൊന്നുമല്ല പഠിപ്പിക്കുന്നത്. മറിച്ച്, വിനയവും അച്ചടക്കവും ഉത്തരവാദിത്തബോധവുമുള്ള, നിയമപാലനത്തിൽ നിഷ്കർഷയുള്ള, നല്ലൊരു പൗരനായിത്തീരാനുള്ള അടിസ്ഥാനകാര്യങ്ങളാണ്. സ്വയംപര്യാപ്തത കൈവരിച്ച ഒരു വ്യക്തി അറിഞ്ഞിരിക്കേണ്ട എല്ലാ ജോലികളും, പാചകവും ഡ്രൈവിംഗും ഉൾപ്പെടെ എല്ലാം അവർ സ്കൂളിൽനിന്നു പഠിക്കുന്നു. ബുള്ളറ്റ് ട്രെയിനുകൾ പോലും അണുവിട തെറ്റാതെ പാലിക്കുന്ന സമയനിഷ്ഠ നമ്മെ അമ്പരപ്പിക്കും. പൊതുസ്ഥലങ്ളിലും മറ്റും നമ്മൾ വെച്ചുമറന്നുപോകുന്ന വസ്തുക്കൾ ദിവസങ്ങൾ കഴിഞ്ഞാലും അവിടെത്തന്നെയുണ്ടകും എന്നത് ജപ്പാൻകാർക്ക്, മേൻമയുള്ള വിദ്യാഭ്യാസം കൊണ്ടുകൂടി ലഭിച്ച മഹത്വം കാരണമാണ്. യൂറോപ്പിലും ഏതാണ്ട് സമാനമായ രീതി തന്നെ അവലംബിക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസരംഗത്തുണ്ടാകുന്ന നല്ല മാറ്റങ്ങളെ സ്വീകരിച്ച് തുടർച്ചയായി തങ്ങളുടെ വിദ്യാഭ്യാസരംഗം നവീകരിക്കാനും അവരൊക്കെ സന്നദ്ധരാകുന്നു എന്നതും വളരെ ശ്രദ്ധേയമാണ്. എന്നാൽ നമ്മുടെ വിദ്യാഭ്യാസരീതി കാലഹരണപ്പെട്ട അശയസംഹിതകളുടെ പരീക്ഷണശാലകളായിത്തന്നെ തുടരുന്നു. വ്യക്തിജീവിതത്തിൽ അവശ്യം വേണ്ട പ്രായോഗികജ്ഞാനമോ പൗരബോധമോ ഒന്നും വിദ്യാഭ്യാസത്തിലൂടെ ലഭിക്കുന്നുമില്ല. അവകാശങ്ങളെക്കുറിച്ച് ബോധമുള്ളവരാണെങ്കിലും കർത്തവ്യങ്ങളെക്കുറിച്ച് തികച്ചും അജ്ഞരാകുന്നു. ഫലമോ, ഉയർന്ന വിദ്യാഭ്യാസയോഗ്യതകളും മത്സരപ്പരീക്ഷകളിലെ ഉയർന്ന റാങ്കുംനേടി സർക്കാർ തലത്തിൽ ഉന്നതോദ്യോഗങ്ങളിൽ എത്തുന്നവർപോലും സ്വധർമ്മം മറന്നു സ്വാർത്ഥതാല്പര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നു. വ്യത്യസ്തരായ ചെറിയൊരു വിഭാഗം ഉണ്ടെന്നത് വിസ്മരിക്കുന്നില്ല. കൃത്യതയുള്ള പരിശീലനത്തിന്റെ അഭാവത്താൽ ഒരു പൊതുജനസേവകന്റെ കർമ്മപദ്ധതികളെക്കുറിച്ചും പെരുമാറ്റരീതികളെക്കുറിച്ചും യാതൊരു ദിശാബോധവുമില്ലാതെവരുന്നതുകൊണ്ട് സംഭവിക്കുന്നതാണിത്. ഇവരുടെയൊക്കെ ധാർഷ്ട്യത്തിന്റെ, അനാസ്ഥയുടെ, നിഷ്ക്രിയത്വത്തിൻെറ, തിക്തഫലങ്ങൾ അനുഭവിക്കാൻ പാവം പൊതുജനം. </div><div><br /></div><div>യൂറോപ്യൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള വിദേശയാത്രകളിൽ എന്നെ ഏറെ സ്വാധീനിച്ച മറ്റൊരു കാര്യം വൃദ്ധജനങ്ങളോടും അംഗവൈകല്യമുള്ളവരോടുമൊക്കെയുള്ള അന്നാട്ടുകാരുടെയൊക്കെ സമീപനമാണ്. നമ്മുടെ നാട്ടിൽ ഇക്കൂട്ടരുടെ കാര്യം എത്ര ദയനീയമാണ്. ഒരുപ്രായം കഴിഞ്ഞാൽ, അഥവാ ആരോഗ്യം അല്പമൊന്നു ക്ഷയിച്ചാൽ ദേവാലയങ്ങളിൽപോലും ഒന്നു കൊണ്ടുപോകാൻ സ്വന്തം മക്കൾപോലും സന്മനസ്സ് കാണിക്കില്ല. എന്നാൽ അവിടെയൊക്കെ സ്ഥിതി വളരെ വ്യത്യസ്തമായിത്തോന്നി. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ വീൽചെയറിൽ ധാരാളമായി ഇക്കൂട്ടരെക്കാണാം. അവരെ അനുഗമിക്കുന്നവർ- മക്കളോ, പേരക്കുട്ടികളോ, പരിചാരകരോ ഒക്കെയാകാം - എത്ര സ്നേഹത്തോടും ശ്രദ്ധയോടും ആദരവോടുമാണ് അവരെ പരിചരിക്കുന്നത്! </div><div><br /></div><div><br /></div><div><br /></div><div>തീർച്ചയായും ശ്രമിച്ചാൽ നമുക്കും മാറ്റങ്ങൾ സാധ്യമാണ്. കുട്ടികളിൽ മൂല്യവത്തായ വ്യക്തിത്വവികസനം വളരെ എളുപ്പമാണ്. വിദ്യാലയങ്ങൾ അതിനുവേണ്ടിയാവട്ടെ. ഇന്നു നിത്യേന നമ്മുടെ നാട്ടിൽ നടക്കുന്ന പീഡനങ്ങളും കൊലപാതകങ്ങളും സാമ്പത്തികതട്ടിപ്പുകളും സ്ത്രീധനമരണങ്ങളുമൊക്കെ നല്ല വിദ്യാഭ്യാസസമ്പ്രദായംകൊണ്ടുവരുന്നതുവഴി നിർമ്മാർജ്ജനം ചെയ്യാൻ നമുക്ക് കഴിയും. മുതിർന്നവരെ പെട്ടെന്നു മാറ്റിമറിക്കാൻ കഴിഞ്ഞെന്നു വരില്ല. സ്വയംഭരണസ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ തുടർച്ചയായ ഉദ്ബോധനങ്ങളിലൂടെ മുതിർന്നവരിലും പൗരബോധം വളർത്തിയെടുക്കാൻ കഴിയും. അതിനായി മൂല്യബോധവും ഇച്ഛാശക്തിയുമുള്ള മുതിർന്ന പൗരന്മാരുടെയുൾപ്പെടെ സേവനം ഉപയോഗപ്പെടുത്താവുന്നതെയുള്ളൂ. സാമൂഹ്യമാധ്യമങ്ങളിൽ നടന്ന ഒരു ചർച്ചയിൽ ഔദ്യോഗികജീവിതത്തിൽ ഉന്നതപദവികൾ അലങ്കരിച്ചിരുന്ന ധാരാളംപേർ തങ്ങളുടെ സൗജന്യസേവനം ഇത്തരം കാര്യങ്ങൾക്കായി വാഗ്ദാനംചെയ്തത് സ്നേഹാദരങ്ങളോടെ സ്മരിക്കുന്നു. </div><div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-XFQ98xYLQ5s/YZDBQnUtMbI/AAAAAAAAwbc/ArB9-sLjwxg8m2pf8_VmAI--97BqPc6FgCLcBGAsYHQ/image.png" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="1547" data-original-width="1036" height="240" src="https://lh3.googleusercontent.com/-XFQ98xYLQ5s/YZDBQnUtMbI/AAAAAAAAwbc/ArB9-sLjwxg8m2pf8_VmAI--97BqPc6FgCLcBGAsYHQ/image.png" width="161" /></a></div><br /><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-tiIMyvUytu4/YZDBG_hcU7I/AAAAAAAAwbY/LSwGKNa5dtQgSHlOg1f_osTMGyoEjYxCwCLcBGAsYHQ/image.png" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="1552" data-original-width="1044" height="240" src="https://lh3.googleusercontent.com/-tiIMyvUytu4/YZDBG_hcU7I/AAAAAAAAwbY/LSwGKNa5dtQgSHlOg1f_osTMGyoEjYxCwCLcBGAsYHQ/image.png" width="161" /></a></div><br /><br /></div><div><br /></div>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-84998039202720677032021-11-08T20:50:00.004+05:302021-11-08T20:53:18.291+05:30പ്രൈസ്ടാഗ് <p> ഇന്നു വാട്ട്സ് ആപ്പിൽ ലഭിച്ച ഒരു പോസ്റ്റ് </p><p>ഒരാൾ രാവിലെതന്നെ വളരെ പ്രശസ്തമായ ഒരു ഷോപ്പിംഗ് മാളിൽ ഒരു ടൈയും ഒരുജോടി സോക്സും വാങ്ങാൻ കയറിയതായിരുന്നു. പ്രദർശിപ്പിച്ചിരിക്കുന്ന വില്പനവസ്തുകളുടെകൂടെ അവയുടെ വിലവിവരവും ചേർത്തിരുന്നു. ഓരോന്നിന്റെയും വിലകൾ വായിച്ചു നടന്ന അദ്ദേഹം അന്ധാളിച്ചുപോയി. ഒരു സ്വെറ്റെറിന് 8000രൂപ, ഒരു ജീൻസിന് 10,000 രൂപ, ഒരുജോഡിസോക്സിന് 8000 രൂപ, ഒരു നെക്ക് ടൈക്കാകട്ടെ 16,000 രൂപ. പലരും അതൊക്കെ ഷോപ്പിംഗ് ബാസ്കറ്റ്കളിൽ എടുത്തുവയ്ക്കുന്നുമുണ്ട്. </p><p> വീണ്ടും മുന്നോട്ടുനടന്നപ്പോൾ വാച്ചുകളുടെ ഭാഗത്തെത്തി. ഒരു റോളക്സ് വാച്ചിന്റെ വില 90 രൂപ മാത്രം. കുറച്ചപ്പുറത്ത് വജ്രം പതിച്ച സ്വർണ്ണമോതിരം ലഭിക്കാൻ വെറും 80 രൂപ കൊടുത്താൽ മതിയത്രേ ! </p><p> അദ്ദേഹത്തിന് ആകെ ഒരു അവിശ്വസനീയത തോന്നി. വാച്ചുകൾ വിൽക്കുന്നിടത്തെ കൗണ്ടറിൽ ഉണ്ടായിരുന്ന ആളോട് അദ്ദേഹം ഇതേപ്പറ്റി അന്വേഷിച്ചു. </p><p>"ഒരു റോളക്സ് വാച്ചിന് വെറും തൊണ്ണൂറുരൂപയോ? ഇത് വാസ്തവം തന്നെയോ!" </p><p>വളരെ ലളിതമായിരുന്നു ലഭിച്ച മറുപടി. </p><p>"ഇന്നലെ രാത്രി ആരോ പ്രൈസ്ടാടാഗുകൾ മാറ്റിമറിച്ചു താറുമാറാക്കി. ഇനി അതൊക്കെ കൃത്യമായി വയ്ക്കാൻ സമയമെടുക്കും."</p><p>"പക്ഷേ പലർക്കും അതുകൊണ്ട് എത്ര നഷ്ടങ്ങളുണ്ടാകുന്നു! നിസ്സാരവിലയുള്ള വസ്തുക്കൾക്ക് ഭീമമായതുക നൽകേണ്ടിവരുന്നു."</p><p>"ഞാനും കണ്ടു ചിലർ അങ്ങനെ പലതും വാങ്ങിക്കൊണ്ടുപോകുന്നത്. വിലയുള്ളതും വിലയില്ലാത്തതും തിരിച്ചറിയാൻ കഴിയാത്തവരാണവർ. വസ്തുക്കളുടെ യഥാർത്ഥമൂല്യം തിരിച്ചറിയാനാവാത്ത അവരോട് എനിക്കു സഹതാപമേയുള്ളു. "</p><p> അതേ, അതൊരു വലിയ തിരിച്ചറിവാണ്. </p><p>മനുഷ്യജീവിതത്തിലും പലപ്പോഴും സംഭവിക്കുന്നതല്ലേ ഈ മൂല്യമാറ്റങ്ങൾ!</p><p>ആരൊക്കെയോ വിലകൾ മാറ്റിമറിക്കുന്ന പലതുകൾ. വിവേകമില്ലതത്തുകൊണ്ട് അല്പമൂല്യങ്ങൾക്ക് നമ്മൾ ഭാരിച്ചവിലനൽകുന്നു. അമൂല്യമായതിന് ഏറെ താഴ്ന്ന വിലയും. </p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-84079987519549555312021-10-08T23:23:00.003+05:302021-11-14T13:37:04.504+05:30പരമ്പരകളും മൂല്യച്യുതിയും (മെട്രോ മിറർ സെപ്റ്റംബർ ലക്കം പ്രസിദ്ധീകരിച്ചത്) <p> പരമ്പരകളും മൂല്യങ്ങളും</p><p>======================= </p><p>ഈ വർഷത്തെ ടെലിവിഷൻ അവർഡ് പ്രഖ്യാപനത്തിലെ വിവാദമായ പരാമർശമാണ് ' ടെലിവിഷൻപരമ്പരകൾക്കു വേണ്ടത്ര കലാമൂല്യമില്ലാത്തതിനാൽ അവാർഡ് നൽകാൻ യോഗ്യമല്ല' എന്നത്. കല ദൈവികവും പവിത്രവുമാണ്. അങ്ങേയറ്റം സൂക്ഷ്മതയോടെയും ഗൗരവത്തോടെയും നിർവ്വഹിക്കേണ്ട ഒന്നാണ് കലാസൃഷ്ടി. പ്രത്യേകിച്ച് അനേകമാളുകൾ കണ്ടാസ്വദിക്കുന്ന സീരിയലുകൾ പോലുള്ള കലാരൂപങ്ങൾ. കല എന്നത് ഏതെങ്കിലും വിശേഷപ്പെട്ടൊരു ചട്ടക്കൂടിൽ ഒതുക്കിനിർത്തപ്പെട്ടിരിക്കുന്നതല്ല. അപ്പോൾപ്പിന്നെ 'കലാമൂല്യമില്ലെ'ന്ന പരാമർശം ഗൗരവമേറിയ ചർച്ചാവിഷയമാണ്. നവമാധ്യമങ്ങളിലൂടെ ഈ ചർച്ചകൾ ഏറെ സജീവവുമായിരുന്നു. സീരിയലുകൾ നിലനിന്നുപോരുന്നതുതന്നെ അവ അങ്ങേയറ്റം ജനപ്രിയമായിരിക്കുന്നു എന്നതിനാലാണ്. ജനപ്രിയമായതെല്ലാം ഉദാത്തസൃഷ്ടികളായിരിക്കണമെന്നില്ല. ഈ വിരോധാഭാസമാണ് അവയുടെ കലാമൂല്യത്തെക്കുറിച്ചുള്ള ചർച്ചകളിലേക്ക് നമ്മെ കൊണ്ടുപോകുന്നത്. </p><p><br /></p><p>അനാദികാലംമുതൽ, ഭക്ഷണം കഴിഞ്ഞാൽ ഒരുപക്ഷേ ജീവിതത്തിൽ മനുഷ്യനേറ്റവും അവശ്യമയിരുന്നോരു ഘടകമായിരുന്നു വിനോദം. അതിനുള്ള ഉപാധികൾ വ്യത്യസ്തമായ രീതികളിൽ അവൻ കണ്ടെത്തുകയും ചെയ്തിരുന്നു. കലയും കലാസൃഷ്ടികളും ഈ സഞ്ചാരപഥത്തിൽ ഉരുത്തിരിഞ്ഞതാണ്. ആത്യന്തികമായി എല്ലാ കലകളും മനുഷ്യനെ രസിപ്പിക്കാനും ആനന്ദിപ്പിക്കാനുമുള്ളതാണ്. പക്ഷേ ഈ ആനന്ദം മനുഷ്യന്റെ ചിന്തകളെ വികലമാക്കുകയും അവന്റെ സാംസ്കാരികാധപതനത്തിന് വഴിയൊരുക്കുന്നതുമായിരിക്കരുത്. ആസ്വാദകന്റെ ചിന്തകളേയും പ്രവൃത്തികളേയും സംസ്കരിച്ച് പൂർവ്വാധികം ഉത്കൃഷ്ടമാക്കാനും സ്നേഹവും സത്യവും ആർദ്രതയും നീതിബോധവും കൈമുതലായ സംസ്കാരസമ്പന്നമായ ഒരു വ്യക്തിത്വത്തിനുടമയാക്കുക എന്നൊരു മഹത്തായ ലക്ഷ്യംകൂടിയുണ്ടാകണം ഏതൊരു കലാസൃഷ്ടിക്കും. </p><p><br /></p><p>നമ്മുടെ നാട്ടിൽ ടെലിവിഷനും ടെലിവിഷൻപരമ്പരകളും മനുഷ്യമനസ്സുകളിൽ സ്ഥാനംപിടിച്ചിട്ട് ദീർഘമായൊരു കാലമൊന്നുമായിട്ടില്ല. 1984 ലാണ് ദൂദർശനിൽ ആദ്യമായൊരു പരമ്പര- 'ഹം ലോഗ്' - സംപ്രേഷണം ചെയ്തുതുടങ്ങിയത്. ഹിന്ദി അറിയാത്ത ദക്ഷിണേന്ത്യക്കാരും ഈ സീരിയലിനെ നെഞ്ചോടുചേർത്തു. പിന്നീട് ബുനിയാദ്, ഉഡാൻ, മാൽഗുഡി ഡേയ്സ്, മുംഗേരിലാൽ കെ ഹസീൻ സപ്നെ, ഫൗജി, ലൈഫ് ലൈൻ ...അങ്ങനെ ജീവി തത്തോടു ചേർന്നുനിന്നു എത്രയെത്ര പരമ്പരകൾ! രാമായണവും മഹാഭാരതവും പോലുള്ള പുരാണകഥകൾ പരമ്പരകളായി തങ്ങളുടെ സ്വീകരണമുറിയിലെ കൊച്ചുസ്ക്രീനിൽ തെളിഞ്ഞപ്പോൾ ആഹ്ലാദത്തോടൊപ്പം ഭക്തിയും ചേർന്നൊരു ആരാധനതന്നെ പ്രേക്ഷകഹൃദയങ്ങളിൽ ഊറിക്കൂടി. 90കളുടെ ആദ്യം ഡി ഡി 4 മലയാളത്തിലും സീരിയലുകൾ സംപ്രേഷണം ചെയ്തുതുടങ്ങി. ' ഒരു പൂ വിരിയുന്നു, കൈരളിവിലാസം ലോഡ്ജ്, ഒരു കുടയും കുഞ്ഞുപെങ്ങളും ഇവയൊക്കെയായിരുന്നു ആദ്യപരമ്പരകൾ. പതിമൂന്ന് എപിസോഡുകളിൽ അവസാനിച്ചിരുന്ന ആദ്യകാലപരമ്പരകൾ കാലം പിന്നിട്ടതോടെ മെഗാപരമ്പരകൾക്കു വഴിമാറി. സ്വകാര്യചാനലുകൾ വന്നതോടെ മെഗാസീരിയലുകളുടെ അവസാനമില്ലാത്ത പ്രളയംതന്നെയായി. കടുത്ത മത്സരത്തിനും ഈ രംഗം വേദിയാവുകയയിരുന്നു. സംപ്രേഷണം നീട്ടിക്കൊണ്ടുപോകാൻ എന്തുവിട്ടുവീഴ്ചയ്ക്കും പിന്നണിപ്രവർത്തകർ തയ്യാറായതോടെ ഈ കലാരൂപത്തിന്റെ നിലവാരത്തകർച്ചയും അനിവാര്യമായി. </p><p><br /></p><p>മുൻകാലങ്ങളിൽ, ജീവിതഗന്ധിയായ കഥകളും അവയിലൂടെ പ്രേക്ഷകർക്ക് കൈവന്നിരുന്ന മൂല്യവത്തായ ജീവിതാവബോധവും പരമ്പരകൾക്ക് സമൂഹത്തിൽ ഏറെ സ്വീകാര്യത ലഭിക്കുന്നതിനുകാരണമായി. ഉന്നതരായ സഹിത്യനായകന്മാരുടെ മികച്ച പല സൃഷ്ടികളുടെയും ദൃഷ്യവിഷ്കാരങ്ങളായി പരമ്പരകൾ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരുന്നു. റേഡിയോ തുടർനാടകങ്ങളും മററും ശ്രോതാക്കളുടെ ഹൃദയം കവർന്നിരുന്ന കാലത്ത് ഒരുപടികടന്ന് അവരുടെ ദൃശ്യരൂപത്തിലുള്ള പിന്മുറക്കാർ ടെലിവിഷനിലൂടെ വീടുകളിലേക്ക് വന്നെത്തിയത്. റേഡിയോ, നമ്മുടെ വളരെ കുറച്ചു സമയം മാത്രമേ അപഹരിച്ചിരുന്നുള്ളു. പക്ഷേ ടി വി സീരിയലുകൾ അപഹരിക്കുന്നതാവട്ടെ കാര്യക്ഷമമായി പ്രവർത്തിക്കാൻ നമുക്ക് ലഭിക്കുന്ന സമയത്തിന്റെ സിംഹഭാഗവുമാണ്. പിന്നെന്തിനാണ് ഇതു കാണുന്നത് എന്നതാണ് ഒരു വാദം. മദ്യപാനം ആരോഗ്യത്തിന് ഹാനികരമെന്നതുകൊണ്ട് അത് വേണ്ടെന്നുവച്ചുകൂടേ എന്ന് ചോദിക്കുന്ന പോലെയേ അതുള്ളു. മദ്യവും മയക്കുമരുന്നുമൊക്കെപ്പോലെ സീരിയലുകളും മനുഷ്യമനസ്സുകളിൽ വിടുതൽകിട്ടാത്തവണ്ണം ആസക്തി നിറയ്ക്കുന്നു. ഇന്ന് ചാനലുകളിൽ വരുന്ന മിക്കവാറും എല്ലാ പരമ്പരകളുടെയും കഥാതന്തു ഏതാണ്ട് ഒരേ അച്ചിൽവാർത്തതുതന്നെയെന്നുതോന്നും. തന്നെയുമല്ല കുടുംബബന്ധങ്ങൾക്കോ ശ്രേഷ്ഠമായ വ്യക്തിജീവിതത്തിനോ യാതൊരു പ്രാധാന്യവും നൽകാതെ സർവ്വവിധ അപചയങ്ങളുടെയും ഒരു സമ്മേളനവേദിയായി സീരിയലുകൾ മാറിയിരിക്കുന്നു. ഭാവനാസൃഷ്ടികളാണെന്ന് സമ്മ്തിക്കുമ്പോൾത്തന്നെ അവ ജീവിതത്തിന്റെ കലാപരമായ പുന:സൃഷ്ടിയാകുമ്പോഴാണ് ഉദാത്തമായ അസ്വാദനതലമുണ്ടകുന്നതെന്ന സത്യം വിസ്മരിക്കരുത്. </p><p> അവിശ്വസനീയവും അതിഭാവുകത്വവും അസ്വാഭാവികതയുംകൊണ്ട് സമ്പന്നമായ, പലപ്പോഴും അങ്ങേയറ്റം സ്ത്രീവിരുദ്ധമായ സംഭവപരമ്പരകളാണ് ഓരോ സീരിയലുകളിലും അരങ്ങേറുന്നത്. അമ്മായിയമ്മ-മരുമകൾ, നാത്തൂൻ സ്പർദ്ധകൾ അതിന്റെ പാരമ്യത്തിലെത്തിനിൽക്കുന്നു ഇവയിലൊക്കെ. കുടുംബത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണ് സ്ത്രീകളുടെ പ്രധാനജോലിയെന്നു തോന്നും സീരിയലുകൾ കണ്ടാൽ. നിസ്സഹായരായ കുട്ടികളോടും വൃദ്ധജനങ്ങളോടും ക്രൂരത കാട്ടുന്ന സ്ത്രീകഥാപാത്രങ്ങൾ എല്ലാ സീരിയലുകളിലും ഉണ്ടാവും. നിർഗുണപരബ്രഹ്മങ്ങളായ ഗൃഹനാഥൻമാരും അതിസാമർത്ഥ്യക്കാരികളായ ഗൃഹനാഥകളും പരിഹാസപത്രങ്ങളാകുന്നു. പല സീരിയലുകളിലും അന്യസംസ്ഥാനങ്ങളിൽനിന്ന് മൊഴിമാറ്റം ചെയ്തു പുനസൃഷ്ടിക്കപ്പെട്ടവയാണ്. അവയിൽനിന്ന് നമ്മുടെ സാമൂഹികപശ്ചാത്തലവും ജീവിതരീതികളും ഏറെ വിഭിന്നമായിരിക്കുന്നതു എന്നതും അശങ്കയ്ക്കു വഴിയൊരുക്കുന്നു. </p><p>വിദ്യാഭ്യാസത്തിലൂടെയും ലോകപരിചയത്തിലൂടെയും നമ്മൾ നേടിയെടുത്ത സാംസ്കാരികമായ പുരോഗതിയെ എത്രയോകാലം പിന്നിലേക്ക് കൊണ്ടുപോവുകയാണ് ഇന്നത്തെ സീരിയലുകൾ. ആസ്വാദകരുടെ ക്ഷമയെ പരീക്ഷിച്ച്, അനന്തമായ കഥാഖണ്ടങ്ങൾ, അസംഭവ്യവും യുക്തിരഹിതവുമായ കഥകളും ഉപകഥകളുമായി അനുസ്യൂതം വന്നുപോകുന്നു. വ്യക്തിബന്ധങ്ങളിലെ കുടിലതകളും അനാശാസ്യങ്ങളും അവിഹിതബന്ധങ്ങളും കുത്തിനിറച്ച ഈ സൃഷ്ടികൾ സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകുന്നതെന്ന് ഇവയുടെ സൃഷ്ടികർത്താക്കളോ പ്രദർശനാനുമതി നൽകുന്ന ഉത്തരവാദപ്പെട്ടവരോ ഒരു നിമിഷംപോലും ആലോചിക്കുന്നില്ല എന്നത് എത്ര ഖേദകരമാണ്! </p><p><br /></p><p> വീട്ടമ്മമാരും വൃദ്ധജനങ്ങളുമാണ് സീരിയലുകളുടെ ആരാധകരെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പക്ഷേ മുഖപുസ്തകംപോലുള്ള നവമാധ്യമങ്ങളിൽ വരുന്ന സീരിയൽ വിമർശനപോസ്റ്റുകളും കമന്റുകളും വായിച്ചാൽ അവരൊക്കെ കൃത്യമായി സീരിയലുകൾ കാണുന്നു എന്നതാണ് മനസ്സിലാവുന്നത്. പക്ഷേ മനസ്സാ സംഭവിക്കുന്നതായിരിക്കില്ല, മറിച്ച്, വീട്ടിലെ ഏതെങ്കിലും ഒരംഗം സീരിയൽ കാണുന്നെങ്കിൽ മറുള്ളവർക്കും അത് നൽകുന്ന നിർബ്ബന്ധശിക്ഷയാവും സീരിയൽദർശനം. മുതിർന്നവർക്ക് നല്ലതും ചീത്തയും തള്ളാനുംകൊള്ളാനുമുള്ള തിരിച്ചറിവുണ്ട്. ഇതിന്റെ ഏറ്റവും മോശമായ ഭവിഷ്യത്ത് അനുഭവിക്കുന്നത് കുട്ടികളാണ്. കുടുംബം, സമൂഹം, മനുഷ്യബന്ധങ്ങൾ ഇവയെക്കുറിച്ചൊക്കെ തികച്ചും വികലവും വികൃതവുമയൊരു കാഴ്ചപ്പാടായിരിക്കും സീരിയലുകൾ അവരിൽ അടിച്ചേൽപ്പിക്കുന്നത്. വ്യക്തിബന്ധങ്ങളിൽ ചതിയും വഞ്ചനയും കുടിലതയുമൊക്കെ എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ പ്രായോഗികപരിശീലനംകൂടിയാവുന്നു അവർക്കു സീരിയൽകഥകൾ. അതവർക്ക് സമ്മാനിക്കുന്ന മാനസികസമ്മർദ്ദം കുറച്ചൊന്നുമല്ല. ഈ കോവിഡ് കാലത്ത് മുഴുവൻ സമയവും വീട്ടിൽത്തന്നെ കഴിയുന്ന കുഞ്ഞുമക്കൾക്ക് ഒഴിഞ്ഞുമാറാൻ പഴുതുകളുമില്ല. പല കുട്ടികൾക്കും ഈ മനഃശാസ്ത്രജ്ഞന്റെ സഹായം തേടേണ്ടിവരുന്നു എന്നത് നിസ്സാരമായെടുക്കാനുമാവില്ല.</p><p><br /></p><p>ഒരുകാലത്ത് പൈങ്കിളിസാഹിത്യം പ്രചരിപ്പിക്കുന്നുവെന്നു ചില പ്രസിദ്ധീകരണങ്ങളെ അധിക്ഷേപിച്ചിരുന്നു. പക്ഷേ അതിനുമുണ്ടായിരുന്നു ഒരു നല്ലവശം. മനുഷ്യരെ പ്രായഭേദമെന്യേ അക്ഷരങ്ങളോടു കൂടുതൽ അടുപ്പിച്ചു നിർത്താൻ അതു കാരണമായി. എന്നാൽ ടിവി പരമ്പരകളാവട്ടെ വായനയെത്തന്നെ വിസ്മൃതിയിലാക്കുന്നു. കുറേ ആളുകൾക്ക് ഉപജീവനമാർഗ്ഗമേകുന്നു എന്നൊരു ഗുണം മാത്രമേ സീരിയലുകൾക്കുള്ളു. ഒരു പകൽനീണ്ട കഠിനാദ്ധ്വാനത്തിന്റെ ഭാരമിറക്കിവച്ച്, അല്പനേരം മനസികോല്ലാസത്തിന് ടീ വിയെ ആശ്രയിക്കുന്ന പ്രേക്ഷകന്, അവന്റെ ദൗർബല്യത്തെ മുതലെടുക്കുന്നതിനു പകരം അല്പംകൂടി ആദരവും പരിഗണനയും നൽകാമെന്നാണ് എന്റെ ഉറച്ച വിശ്വാസം. അതുകൊണ്ടുതന്നെ, ഒരു കാലഘട്ടത്തെയും സമൂഹത്തെയും വിഷലിപ്തമാക്കുന്ന ടെലിവിഷൻപരമ്പരകൾക്ക് അധികാരതലത്തിൽനിന്നുതന്നെ നിയന്ത്രണം വന്നേ മതിയാകൂ. പൊതുജനത്തിന്റെ സാമാന്യബോധത്തെയും സ്ഥിരബുദ്ധിയേയും പരിഹസിക്കുന്ന, അവരുടെ സഹൃദയത്വത്തെനോക്കി കൊഞ്ഞനം കുത്തുന്ന സീരിയലുകൾക്ക് പ്രദർശനാനുമതി നിരസിക്കുന്നതിനുള്ള ആർജ്ജവം ബന്ധപ്പെട്ടവർക്ക് ഉണ്ടാവണം. എപിസോഡുകളുടെ എണ്ണം പരിമിതപ്പെടുത്തിയാൽ തികച്ചും അനാവശ്യമായി സീരിയലുകളെ വലിച്ചിഴച്ചുനീട്ടിക്കൊണ്ടുപോകുന്ന പ്രവണതയും ഇല്ലാതാക്കാം. </p><p></p><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-nCzYwATzl3U/YZDDjx0yigI/AAAAAAAAwbo/ZjaAlbChwuEMmadW0UgT71QhDc1ygLIawCLcBGAsYHQ/image.png" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="2048" data-original-width="1349" height="240" src="https://lh3.googleusercontent.com/-nCzYwATzl3U/YZDDjx0yigI/AAAAAAAAwbo/ZjaAlbChwuEMmadW0UgT71QhDc1ygLIawCLcBGAsYHQ/image.png" width="158" /></a></div><br /><br /><p></p><p><br /></p><p><br /></p><p><br /></p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-12379525604798810492021-10-08T23:21:00.000+05:302021-10-08T23:21:06.864+05:30നീര ആര്യ <p> 'നീര ആര്യ' എന്നൊരു പേര് എനിക്ക് പരിചിതമായിരുന്നില്ല ഇക്കഴിഞ്ഞദിവസംവരെ . സ്വാതന്ത്ര്യ സമരസേനാനികളുടെ പേരുകളിൽ ഇങ്ങനെയൊരു നാമം വിദ്യാഭ്യാസകാലത്തോ അതിനുശേഷമോ കേട്ടതായിപ്പോലും എനിക്കോർമ്മയില്ല. Quora യിൽ യാദൃശ്ചികമായി വായിക്കാനിടയായ, കരൾപിളർക്കുന്ന ജീവിതകഥയാണ് ഈ സ്വാതന്ത്ര്യസമരസേനാനിയുടേത് </p><p>1902 മാർച്ച് 5)0 തീയതി ഉത്തർപ്രദേശിലെ ഖേക്രാ നഗറിൽ ഒരു സമ്പന്നവ്യാപാരികുടുംബത്തിൽ പ്രശസ്തനായ വ്യാപാരി സേഠ് ഛജ്ജുമലിന്റെ മകളായി ജനിച്ചു. അക്കാലത്ത് കൊൽക്കത്തയിൽ പിതാവിന്റെ വ്യവസായം അഭിവൃദ്ധിപ്രാപിച്ചുവരുന്ന കാലമായിരുന്നു. രാജ്യത്തുടനീളം അദ്ദേഹത്തിന് വ്യവസായ,വ്യാപാരസ്ഥാപനങ്ങൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്രസ്ഥാനം കൊൽക്കത്ത ആയിരുന്നതിനാൽ പിതാവിനൊപ്പം നീരയും കുടുംബവും അവിടെയായിരുന്നു കഴിഞ്ഞുവന്നത്. അതുകൊണ്ടുതന്നെ നഗരത്തിലെ വിദ്യാലയങ്ങളിൽ പഠിക്കുവാൻ നീരയ്ക്കു സാധിച്ചു. ഹിന്ദിയും ഇംഗ്ലീഷും ബംഗാളിയും കൂടാതെ മറ്റുചില ഭാഷകളിലും പ്രാവീണ്യം ലഭിക്കാനും സാഹചര്യമുണ്ടായി. ബുദ്ധിപരമായ ഔന്നത്യവും മികച്ച വിദ്യാഭ്യാസവും കുലീനമായൊരു കുടുംബപശ്ചാത്തലവും നീരയുടെ ചിന്തകളെ ദേശീയതയുടെ കഠിനവീഥികളിലേക്ക് കൈപിടിച്ചു നടത്തി. സ്വാതന്ത്ര്യസമരത്തിൽ എത്തപ്പെട്ടതും ബ്രിട്ടീഷ് ഗവൺമെന്റിന്റെ നോട്ടപ്പുള്ളിയായതും അങ്ങനെയാണ്. </p><p>മറ്റേതൊരു പിതാവിനെയുംപോലെ നീരയുടെ പിതാവും മകൾക്ക് നല്ലൊരു കുടുംബജീവിതം വേണമെന്നാശിച്ചു. തങ്ങളുടെ കുടുംബത്തിനു ചേർന്നൊരു ബന്ധം മകൾക്കായി കണ്ടെത്തി. സിഐഡി ഓഫിസറായ ശ്രീകാന്ത് ജയരഞ്ജൻ ദാസ് അവളെ വിവാഹംചെയ്തു. തികഞ്ഞ ദേശീയവാദിയായ നീരയ്ക്ക് ബ്രിട്ടീഷ് സർക്കാരിന്റെ വിനീതവിധേയനായ ഭർത്താവുമായി ആശയപരമായി പൊരുത്തപ്പെടാൻ കഴിയുമായിരുന്നില്ല. ജന്മനാടിന്റെ സ്വാതന്ത്ര്യത്തിനായി ദാഹിച്ചിരുന്ന നീര ആര്യ ഒടുവിൽ ആസാദ് ഹിന്ദ് ഫൗജിന്റെ (ഇന്ത്യൻ നാഷണൽ ആർമി - INA) ഝാൻസി റാണി റജിമെന്റിൽ അംഗമായി. സഹോദരൻ ബസന്ത്കുകുമാറും ആസാദ് ഹിന്ദ് ഫൗജിൽ അംഗമായിരുന്നു. ആസാദ് ഹിന്ദ് ഫൗജിന്റെ സ്ഥാപകനായ നേതാജി സുഭാഷ്ചചന്ദ്രബോസിനോട് അന്യാദൃശമായൊരു ആരാധനയും ഹൃദയാന്തർഭാഗത്ത് വേരോടി. </p><p>അക്കാലത്തുതന്നെ നീരയുടെ ഭർത്താവിന് നേതാജി സുഭാഷ് ചന്ദ്രബോസിനെപ്പറ്റി രഹസ്യമായി അന്വേഷിക്കാനുള്ള ചുമതല ലഭിച്ചു. അദ്ദേഹത്തെ കണ്ടെത്തിയാൽ വധിക്കാനായിരുന്നു കല്പന. ഒരിക്കൽ മുഖത്തോടുമുഖം നേതാജിയെ കാണാൻ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന് നേരെ ശ്രീകാന്ത് നിറയൊഴിച്ചു. എന്നാൽ അതു ഉന്നം പിഴച്ച് ജീവനെടുത്തത് നേതാജിയുടെ വാഹനത്തിന്റെ ഡ്രൈവറുടെതായിരുന്നു. പക്ഷേ കാര്യങ്ങൾ മനസ്സിലാക്കിയ നീര തന്റെ ആരാധ്യനേതാവിന്റെ ജീവൻ രക്ഷിക്കുവാൻ സ്വന്തം ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തുകയുണ്ടായി. (നീരയുടെ ഭർതൃഹത്യയെക്കുറിച്ചറിഞ്ഞ സുഭാഷ ചന്ദ്രബോസ് അസ്വസ്ഥനായി. അസന്തുഷ്ടിയോടെതന്നെ അവരെ സർപ്പം(നാഗിൻ) എന്നു വിശേഷിപ്പിക്കുകയുണ്ടായി. അങ്ങനെ അവർ നീര നാഗിൻ എന്നും അറിയപ്പെട്ടിരുന്നു) </p><p>ആസാദ് ഹിന്ദ് ഫൗജിന്റെ കീഴടങ്ങലിന് ശേഷം, ഡൽഹി ചെങ്കോട്ടയിൽ വിചാരണ നടന്നപ്പോൾ, നീര ആര്യ ഒഴികെ ആസാദ് ഹിന്ദ് ഫൗജിലെ എല്ലാ സൈനികരെയും കുറ്റവിമുക്തരാക്കി. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ഭർത്താവിനെ വധിച്ച കുറ്റത്തിന് നീര ആര്യയെ വിചാരണയ്ക്ക് വിധേയയാക്കി. വിചാരണയ്ക്ക്ശേഷം ആജീവനാന്ത തടവിനായി കാലാപാനി ജയിലേക്കയച്ചു. കഴുത്തിലും കൈകാലുകളിലും ഇരുമ്പുചങ്ങലകളിട്ട്, മറ്റു സ്ത്രീതടവുകാർക്കൊപ്പം അവരെയും അവിടെ പാർപ്പിച്ചു. കൊടുംതണുപ്പിൽ ഒരു കമ്പിളിപോലും ഇല്ലാതെ ദിവസങ്ങളോളം കഴിയേണ്ടിവന്നു. ജയിലിൽ അവർക്ക് എല്ലാദിവസവും അതികഠിനമായ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടിവന്നു. അത്തരത്തിൽ അങ്ങേയറ്റം മൃഗീയമായൊരു ശിക്ഷയായിരുന്നു, Breast ripper എന്ന മാരകായുധം ഉപയോഗിച്ച് അവരുടെ സ്തനം നീക്കം ചെയ്തത്. ( പതിനാറാം നൂറ്റാണ്ടിൽ ജർമ്മനിയിൽ വ്യഭിചാരം, ഗർഭച്ഛിദ്രം മുതലായ കുറ്റങ്ങൾ ചെയ്യുന്ന സ്ത്രീകൾക്ക് നൽകിയിരുന്ന ശിക്ഷയായിരുന്നു ശരീരത്തിൽനിന്ന് സ്തനങ്ങൾ നീക്കം ചെയ്യുക എന്നത്. അതിനായി ഉപയോഗിച്ചിരുന്ന, ഇരിമ്പുകൊടിൽപോലുള്ള ഒരു ഉപകരണമാണ് breast ripper. അത് നന്നായി പഴുപ്പിച്ചശേഷമായിരുന്നു കൃത്യനിർവ്വഹണം നടത്തിയിരുന്നത്. ) സുഭാഷ ചന്ദ്രബോസ് എവിടെയെന്നു ജയിലധികൃതർ മീരയോട് ചോദിച്ചപ്പോൾ അദ്ദേഹം മരിച്ചുപോയി എന്നവർ മറുപടി പറഞ്ഞു. 'നീ കള്ളം പറയുകയാണ്. അയാൾ ജീവിച്ചിരിക്കുന്നു. എവിടെയാണയാൾ എന്ന് നിനക്കറിയാം' എന്നായി അവർ. നീര അതിനു മറുപടി പറഞ്ഞത് ' അതേ, അദ്ദേഹം ജീവിച്ചിരിക്കുന്നു, എന്റെ ഹൃദയത്തില് ' എന്നായിരുന്നു. 'എങ്കിൽ അയാളെ അവിടെനിന്ന് എടുത്തെറിയൂ' എന്നായി ഉദ്യോഗസ്ഥൻ. അതിനുള്ള ഉപകരണവുമായിവന്ന കമ്മാരൻ നീരയുടെ വലതുസ്തനം നീക്കം ചെയ്യുകയും ഇടതുസ്തനത്തിന് മാരകമായ ക്ഷതമേൽപിക്കുകയും ചെയ്തു. സമാനമായി നിരവധി പീഡനങ്ങൾ നീയ ആര്യക്ക് അനുഭവിക്കേണ്ടിവന്നു. എങ്കിലും നീരയെ വ്യാകുലപ്പെടുത്തിയത് സ്വാതന്ത്ര്യസമരത്തിൽ പങ്കെടുക്കാനാവില്ലല്ലോ എന്നതായിരുന്നു. </p><p>ഇന്ത്യയുടെ സ്വാതന്ത്ര്യലബ്ധിക്കുശേഷം നീര ജയിൽ മോചിതയായി. ബാക്കി ജീവിതകാലംമുഴുവൻ അവർ ഹൈദരാബാദിൽ പൂക്കൾ വിറ്റുനടന്നു ജീവിച്ചു. ഗവൺമെൻ്റിൻ്റെ ഏതെങ്കിലും ആനുകൂല്യമോ പെൻഷനോ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. അവരുടെ കുടിൽ പോലും പിന്നീട് സർക്കാർ ഭൂമിക്ക് മുകളിലാണ് നിർമ്മിച്ചതെന്ന് പറഞ്ഞ് ഇന്ത്യൻ സർക്കാർ തകർത്തു. 1998 ജൂലൈ 26 ന് ഹൈദരബാദിൽവച്ച് ആരാലും അറിയപ്പെടാതെ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു അനാഥയെപ്പോലെ അന്ത്യനിദ്ര പ്രാപിച്ചു. . </p><p>നീര ആര്യയുടെ സഹോദരൻ ബസന്ത് കുമാറും സ്വാതന്ത്ര്യാനന്തരം സന്യാസിയായി ജീവിച്ചു. സ്വാതന്ത്ര്യസമരത്തിലെ തന്റെ പങ്കിനെക്കുറിച്ച് നീര ആര്യ ആത്മകഥയും എഴുതിയിട്ടുണ്ട്. തന്റെ ആത്മകഥയിൽ, കാലപാനിയിലെ ശിക്ഷയിൽ തനിക്കുണ്ടായ മനുഷ്യത്വരഹിതമായ അനുഭവങ്ങളെക്കുറിച്ച് അവർ എഴുതിയിട്ടുണ്ട്. നീര ആര്യ തന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഉർദു എഴുത്തുകാരി ഫർഹാന താജിനോട് വിവരിച്ചിരുന്നു. അവയുടെ അടിസ്ഥാനത്തിൽ, ഫർഹാന താജ് ഒരു നോവലും എഴുതിയിട്ടുണ്ട്.</p><div><br /></div><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-29758452844792316132021-09-14T23:24:00.004+05:302021-10-31T22:07:09.013+05:30 വിദ്യാരംഗം കലാസാഹിത്യവേദിക്ക് ആശംസ <div dir="auto"><span face="Helvetica, Arial, sans-serif"><span style="background-color: white;"><div class="separator" style="clear: both; text-align: center;"><div class="separator" style="clear: both;"><span style="background-color: transparent; text-align: left;"><div class="separator" style="clear: both;"><div class="kvgmc6g5 cxmmr5t8 oygrvhab hcukyx3x c1et5uql ii04i59q" style="margin: 0px; overflow-wrap: break-word;"><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><div dir="auto">ഏവർക്കും എന്റെ സ്നേഹവന്ദനം </div><div dir="auto">ഇന്ന് നമ്മൾ കടന്നുപോകുന്നത് തികച്ചും അവിചാരിതമായൊരു കാലഘട്ടത്തിലൂടെയാണ്. അങ്ങേയറ്റം ഭീദിതമായൊരു ദുസ്വപ്നത്തിൽ പോലും കാണാതിരുന്ന ഒരു ദുരന്തകാലം. പൂമ്പാറ്റകളെപ്പോലെ പാറിനടന്നു വീടും വിദ്യാലയവുമൊക്കെ വർണ്ണാഭമാക്കിയിരുന്ന, ശബ്ദമുഖരിതമാക്കിയിരുന്ന കുഞ്ഞുമക്കൾ ഇന്ന് വീടിന്റെ ചുവരുകൾക്കുള്ളിൽ ബന്ധിതരാക്കപ്പെട്ടിരിക്കുന്നു. പക്ഷേ നിങ്ങളിൽ അന്തർലീനമായിരിക്കുന്ന നാനാവിധമായ സർഗ്ഗപ്രതിഭയെ അങ്ങനെ ബന്ധനസ്ഥമാക്കേണ്ടതില്ല. നിങ്ങളുടെ മാനസികവും ശാരീരികവും ബൗദ്ധികവുമായ വളർച്ചയ്ക്ക് അത് പുറത്തുവന്നേ മതിയാകൂ. ഓരോരുത്തരിലും ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്താനും പരിപോഷിപ്പിക്കാനും അതുവഴി ഒരു സംസ്കൃതസമൂഹത്തെ വളർത്തിയെടുക്കാനും വിദ്യാരംഗം കലാസാഹിത്യവേദിയും അതിനോടനുബന്ധമായ ക്ലബുകളും നടത്തിവരുന്ന പ്രവർത്തനങ്ങൾ അങ്ങേയറ്റം ശ്ലാഘനീയമാണ്. </div><div dir="auto">എല്ലാവര്ക്കും ഒരുപക്ഷേ തങ്ങളിലെ കല, സാഹിത്യ വാസനകൾ സൃഷ്ടിപരമായി പ്രകാശിപ്പിക്കാൻകഴിഞ്ഞു എന്ന് വരില്ല. പക്ഷേ അവയൊക്കെ ആസ്വദിക്കാൻ നമുക്ക് കഴിയും.സൃഷ്ടിനടത്താൻ കഴിഞ്ഞില്ലെങ്കിൽ നമുക്ക് നല്ല ആസ്വാദകരാകാൻ ശ്രമിക്കാം. </div><div dir="auto">വ്യക്തിത്വവികാസത്തിന് നമ്മെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഒരു ഘടകമാണ് വായന. അത് ചുറ്റുപാടുകൾ നമുക്ക് സമ്മാനിച്ചിരിക്കുന്ന ഒരു ചെറിയ ലോകത്തിൽനിന്ന് അതിവിശാലമായ മറ്റൊരു ലോകത്തേക്കാണ് കൈ പിടിച്ചു നടത്തുന്നത്. ധാരാളം വായിക്കുകയും നിങ്ങളുടെ അറിവിന്റെ ലോകം കൂടുതൽ വിശാലമാവുകയും ചെയ്യുമ്പോൾ വ്യക്തിസത്ത പൂർണ്ണതയിലേക്കു നടന്നടുക്കും. സദ്വാക്ക് , സദ്ചിന്ത, സദ്പ്രവൃത്തി ഇവയൊക്കെ സ്വായത്തമാക്കാൻ വായന അനിവാര്യമാണ്. </div><div dir="auto">ഈ ലക്ഷ്യങ്ങളൊക്കെ നിറവേറ്റാനായി വിദ്യാരംഗം കലാസാഹിത്യവേദിയിൽ ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അദ്ധ്യാപർക്കും മറ്റുദ്യോഗസ്ഥർക്കും പിന്തുണയുമായി ഒപ്പം നിൽക്കുന്ന രക്ഷിതാക്കൾക്കും എന്റെ സ്നേഹാദരങ്ങൾ. നല്ലൊരു നാളെയെ വരവേൽക്കാൻ പ്രാപ്തരാകുന്നതിനായി എല്ലാ കുഞ്ഞുമക്കൾക്കും സര്വശംസകളും നേരുന്നു. ഈ പ്രവർത്തനങ്ങളൊക്കെ വിജയമാക്കാൻ ആത്മാർഥമായി പ്രവർത്തിക്കുന്ന നമ്മുടെയൊക്കെ പ്രിയങ്കരിയായ ഹെഡ്മിസ്ട്രസ് മേരിക്കുട്ടി ടീച്ചർക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. </div><div><br /></div></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><span style="color: #050505;"><span style="font-size: 18.75px; white-space: pre-wrap;"><br /></span></span></div><div dir="auto"><br /></div></div></div></span></div></div></span></span></div><p><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-64678528127825674472021-08-22T15:45:00.008+05:302021-11-14T13:39:24.034+05:30ഒരു പേരിലെന്തിരിക്കുന്നു! (മെട്രോ മിറർ 22-8-2021 പ്രസിദ്ധീകരിച്ചത് ) <p>ഒരു പേരിലെന്തിരിക്കുന്നു! </p><p>. </p><p>“ഒരു പേരിലെന്തിരിക്കുന്നു? പനിനീർപ്പൂവിനെ ഏതുപേരുവിളിച്ചാലും അതിന്റെ അഴകും സുഗന്ധവും അങ്ങനെതന്നെയുണ്ടാവും .” വില്യം ഷേക്സ്പിയറിന്റെ റോമിയോ & ജൂലിയറ്റ് എന്ന നാടകത്തിലെ പ്രശസ്തമായ ഒരു ചൊല്ലാണിത്. പക്ഷേ പേരിന് നല്ല പ്രധാന്യമുണ്ടെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരാളുടെ സ്വത്വം വെളിപ്പെടുത്തുന്ന അടിസ്ഥാനഘടകം അയാളുടെ പേരുതന്നെ. എന്നുവെച്ച് കോങ്കണ്ണിയായ കമലാക്ഷിയെയും ഊമയായ സുഭാഷിണിയെയും വിരൂപനായ മനോഹരനെയുമൊക്കെ മറന്നിട്ടൊന്നുമില്ല. പേരില്ലാത്ത ആരെങ്കിലും നമുക്കിടയിലുണ്ടോ? ഉണ്ടാവാനിടയില്ല. പേരിനുപകരം ഏതെങ്കിലും ഇരട്ടപ്പേരോ അസഭ്യവാക്കുകളോ നമ്മളെ വിളിക്കാനായി ആരെങ്കിലും ഉപയോഗിച്ചാൽ ഷേക്സ്പീരിയൻ തത്വശാസ്ത്രമൊന്നും നമുക്കത്ര പഥ്യമായെന്നുവരില്ല. നമ്മുടെ പ്രിയപ്പെട്ടവരെ വിളിച്ചാലും അങ്ങനെതന്നെ. നോക്കൂ, എത്ര മനോഹരമായ പേരുണ്ടെങ്കിലും പ്രിയപ്പെട്ടവരും അല്ലാത്തവരും കഴുത, കുരങ്ങ് , പോത്ത് എന്നിങ്ങനെ മൃഗങ്ങളുടെ പേരുചാർത്തിത്തന്നു വിളിക്കാറുണ്ട്. അതത്രമേൽ നമ്മളെ പ്രകോപിപ്പിക്കാറുമില്ല. എന്നാൽ നമ്മുടെ വളർത്തുമൃഗങ്ങളിൽ ഏറ്റവും നന്ദിയുള്ള ശ്വാനന്റെ പേരാണ് നമ്മൾക്ക് നൽകുന്നതെങ്കിൽ പ്രതികരണം എങ്ങനെയാകുമെന്നു പ്രവചിക്കാനുമാകില്ല. </p><p>പേരുകൾതന്നെ കാലദേശാന്തരങ്ങളനുസരിച്ച് എന്തൊക്കെ മാറ്റങ്ങൾക്കു വിധേയമാകുന്നു! നമ്മുടെ രാജ്യംതന്നെ വിദേശികൾക്ക് ഇൻഡ്യയായിരിക്കേ നമുക്ക് ഇന്ത്യയും ഭാരതവും ഭാരതും ഹിന്ദുസ്ഥാനും ഒക്കെയല്ലേ. മറാഠികളുടെ മുംബൈ, ഗുജറാത്തികളുടെ മംബൈ യും, 'ബോംബൈം' ആവുകയും പിന്നീട് ബോംബെ ആയതും അടുത്തകാലത്ത് അതു വീണ്ടും മുംബൈ ആയതുമൊക്കെ നമുക്കറിവുള്ളതാണല്ലോ. രാം, റാം, രാമു രാമൻ ഇതൊക്കെയും ഒന്നുതന്നെയല്ലേ. മോഹൻദാസ് കരംചന്ദ് ഗാന്ധി പിന്നീട് ഗാന്ധിജി, മഹാത്മാ,മഹാത്മാഗാന്ധി, മഹാത്മജി, ബാപ്പുജി എന്നൊക്കെ അറിയപ്പെട്ടത്തിന് പുറമേ അർദ്ധനഗ്നനായ ഫക്കീർ എന്നും അറിയപ്പെട്ടുവല്ലോ. അങ്ങനെ നിരത്താൻ എത്രയെത്ര ഉദാഹരണങ്ങൾ! </p><p> വിശേഷണങ്ങൾ ചേർത്തുള്ള പേരുകൾ പ്രസിദ്ധരായ മറ്റു പലർക്കുമുള്ളതും നമുക്കറിയാം. ഇത്തരം ചില വിശേഷണങ്ങളുടെയെങ്കിലും ഉപയോഗം നമ്മിൽ അർത്ഥശങ്കയുണ്ടാക്കുമെന്നതും വാസ്തവമല്ലേ. ഉദാഹരണത്തിന്, 'അലക്സാണ്ടർ ദ് ഗ്രേറ്റ്' എന്നാണ് നമ്മൾ അലക്സാണ്ടർ എന്നു പേരുള്ള ചക്രവർത്തിയെപ്പറ്റി പറയാറുള്ളത്. അന്യന്റെ വീട്ടിൽക്കയറി അവനെ കായബലംകൊണ്ടു കീഴ്പ്പെടുത്തി അവന്റെ മുതൽ സ്വന്തമാക്കുന്ന പ്രവൃത്തിയെ നമുക്കെങ്ങനെയാണ് മഹത്തരമായിക്കാണാൻ കഴിയുന്നതെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് മനസ്സിലായിട്ടില്ല. </p><p>പണ്ടൊക്കെ കുട്ടികൾക്ക് പേരുനല്കാൻ ദൈവങ്ങളുടെ പേരുകളോ, പ്രകൃതിയുമായി ബന്ധമുള്ള പേരുകളോ അർത്ഥവത്തായ വാക്കുകൾകൊണ്ടുള്ള പേരുകളോ ഒക്കെയായിരുന്നു ആശ്രയം. പിന്നീട് അക്ഷരങ്ങൾചേർത്ത് ശ്രവണസുന്ദരമായ ചില ശബ്ദങ്ങൾ പേരാക്കിമാറ്റി. പിന്നപ്പിന്നെ, പുതുമകൾ ഹരമായി മാറിയവർക്ക് എന്തും പേരായിത്തീർന്നു. ഇംഗ്ലീഷ്വാക്കുകൾ പേരായിവന്നതും അതിനനുബന്ധമായാണ് എന്നുതോന്നുന്നു. എന്റെപേരും അങ്ങനെ വന്നതാണ്. അർത്ഥമറിയാതെ അനർത്ഥങ്ങൾ പേരാക്കിയിട്ടവരും അക്കാലത്തു കുറവായിരുന്നില്ല. പപ്പിമോളും ഷീൽഡ് മോനും ഗേമോനും ഒക്കെ ആ ഗണത്തിൽപ്പെടും. എന്റെ വീടിനടുത്തുള്ള സ്കൂളിൽ വിചിത്രമാരു പേരുമായി ഒരു കുട്ടിയുണ്ടായിരുന്നു. ഷിറ്റ് മോൻ. ഒന്നാംക്ലാസ്സിൽ ആ കുട്ടി ആ പേരുമായി കുറേനാൾ കഴിഞ്ഞു. പിന്നെ ആരോ പറഞ്ഞ് അവന്റെ പേര് ഷിജിൻ എന്നാക്കി. </p><p><br /></p><p>ഏതാനും വർഷങ്ങൾമുമ്പ് വളരെ വിചിത്രമായ ഒരാവശ്യവുമായി തൃശൂർ കേരളവർമ്മകോളേജിലെ മലയാളം ബിരുദവിദ്യാർത്ഥികൾ രംഗത്തുവന്നു. . ഒരു പൂവിന്റെ പേര് മാറ്റണമെന്നായിരുന്നു അവരുടെ ആവശ്യം. 'തേവിടിശ്ശിപ്പൂവി'ന്റെ പേര് മാറ്റണമെന്നായിരുന്നു ആ ആവശ്യം. പൂവിനു പേരിടുന്നതുപോലും തികച്ചും സ്ത്രീവിരുദ്ധമായി എന്നവർ പരിതപിച്ചു. നാട്ടിൻപുറങ്ങളിലെ പൊന്തക്കാടുകളിലും വെളിമ്പറമ്പുകളിലും വേലികളിലുമൊക്കെ വെറുതെ വളർന്നുപടർന്ന് ധാരാളമായി പൂക്കുന്ന ഒരു കുടിയേറ്റസസ്യമാണിത് . വർണ്ണഭംഗിയുള്ള കൊച്ചുപൂക്കുലകളും നേർത്ത മുള്ളുകളും കുരുമുളകുപോലെയുള്ള കായ്കളുമൊക്കെയുള്ള ഈ ചെടിക്ക് അന്നാട്ടിൽ 'തേവിശ്ശിച്ചെടി' എന്നാണത്രെ പേര്. (എന്റെ നാട്ടിൽ കൊങ്ങിണി എന്നും പൂച്ചെടി എന്നും അരിപ്പൂ എന്നുമൊക്കെയാണ് ഈ ചെടിയുടെ പേരുകൾ. ദേശഭേദമനുസരിച്ച് വേറെയും ധാരാളം പേരുകളുള്ള ചെടിയാണിത്). സമരാനന്തരം ചെടിയുടെ പേര് മാറ്റിയോ, മാറ്റിയെങ്കിൽ പുതുതായി നൽകിയ പേരെന്ത് ഇതൊന്നും അറിയാൻ കഴിഞ്ഞില്ല. </p><p>പേരിനെക്കുറിച്ച് പറയുമ്പോൾ മലയാളികൾക്കു മറ്റുള്ള തെക്കെയിന്ത്യാക്കാർക്കൊപ്പം വടക്കെയിന്ത്യക്കാർ നൽകിയിരിക്കുന്ന ഓമനപ്പേരിന്റെ കാര്യം മറക്കുവതെങ്ങനെ! മുംബൈയിൽ വന്ന കാലത്ത് വഴിയിലോ, കടകളിലോ വെച്ച് പുതുതായി ആരെങ്കിലും പരിചയപ്പെടാനായിവന്നാൽ വേഷഭൂഷാദികൾ കണ്ട് ആദ്യം ചോദിക്കുന്നത് മദ്രാസിയല്ലേ എന്നായിരിക്കും. 'ഞാൻ മദ്രാസിയല്ല, കേരളത്തിൽനിന്നാണ്, മദ്രാസ് ഞങ്ങളുടെ അയൽസംസ്ഥാനമായ തമിഴ്നാട്ടിലാണ്' എന്നൊക്കെ വിശദീകരിച്ചു മറുപടി കൊടുക്കുമ്പോൾ 'ഇതേതൊരു വിചിത്രജീവി' എന്ന മട്ടിൽ അവർ നോക്കുമായിരുന്നു. പിന്നീടാണ് മനസ്സിലായത് അവരുടെ വിശാലഹൃദയത്തിൽ അത്തരം സങ്കുചിതവേർതിരിവുകൾ ഇല്ലതന്നെ എന്ന്. ഇവിടെ സ്ഥിരതാമസമാക്കിയ കാലത്ത് മോനെ മറ്റാരുടെയെങ്കിലും സംരക്ഷണത്തിൽവിട്ട്, ജോലിക്കുപോകാൻ ഇഷ്ടമില്ലാതിരുന്നതുകൊണ്ടു ഞാനൊരു ട്യൂഷൻക്ളാസ് നടത്തിയിരുന്നു. ഒരിക്കൽ ഒരു സ്ത്രീ വന്നു ചോദിച്ചു </p><p> ' തങ്കളാണോ മദ്രാസിട്യൂഷൻടീച്ചർ?' </p><p>' അല്ല ഞാൻ മലയാളിയാണ്' ഞാൻ മറുപടിയും പറഞ്ഞു. പിന്നീടാണ് മനസ്സിലാക്കാൻ കഴിഞ്ഞത് എന്റെ ആ മറുപടിയോടെ രണ്ടു വിദ്യാർഥികൾ നഷ്ടമായെന്ന്. എന്തായാലും മദ്രാസിയെന്നുള്ള വിളി എനിക്ക് തീരെ സ്വീകാര്യമായിരുന്നില്ല. എന്നുതന്നെയല്ല വല്ലാത്തൊരു ഈർഷ്യക്കും അത് കാരണമായിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഇതൊക്കെ ഓർക്കാൻ കാരണം ഇവിടുത്തെ നമ്മളെപ്പോലെതന്നെ മറ്റൊരുവിഭാഗം ആളുകൾ നമ്മുടെ നാട്ടിൽ ഇതേ മാനസികാവസ്ഥ അനുഭവിക്കുന്നുണ്ടല്ലോ എന്ന ചിന്തയാണ്. ഇപ്പോൾ നാട്ടിലെ എല്ലാവിധ ജോലികളും ചെയ്യുന്നത് 'ബംഗാളി'കളാണ്. പക്ഷേ മിക്കവാറും നമ്മൾ പരിചയപ്പെടുന്ന ഈ അന്യദേശക്കാർ അസ്സമിൽനിന്നോ ബിഹാറിൽനിന്നോ ഉത്തരഖണ്ഡിൽനിന്നോ ബംഗ്ലാദേശിൽനിന്നോ ഒക്കെ വന്നവരാവും. ബംഗാളികളും അവരിലുണ്ടാകാം. പക്ഷേ കേരളത്തിലെവിടെയും അവർ ബംഗാളികളാണ്. നമുക്ക് മറ്റുനാടുകളിൽ മദ്രാസികളെന്നറിയപ്പെടുമ്പോഴുണ്ടായിരുന്ന അനിഷ്ടം ഇവർക്കുമുണ്ടായാൽ കുറ്റംപറയാനാവില്ലല്ലോ. </p><p></p><div class="separator" style="clear: both; text-align: center;"><a href="https://lh3.googleusercontent.com/-FWHWeE8CZJo/YZDEJeY5raI/AAAAAAAAwbw/_W7a3R9rZ1IiDYpKVKRNSffrecQr4HNCgCLcBGAsYHQ/image.png" style="margin-left: 1em; margin-right: 1em;"><img alt="" data-original-height="2048" data-original-width="1349" height="240" src="https://lh3.googleusercontent.com/-FWHWeE8CZJo/YZDEJeY5raI/AAAAAAAAwbw/_W7a3R9rZ1IiDYpKVKRNSffrecQr4HNCgCLcBGAsYHQ/image.png" width="158" /></a></div><br />(മെട്രോ മിറർ 22-8-2021 പ്രസിദ്ധീകരിച്ചത് ) <p></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p> </p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com1tag:blogger.com,1999:blog-3780420625565306435.post-3437166261614499552021-08-17T18:20:00.001+05:302021-08-17T18:20:12.187+05:30മോഹം (കുട്ടിപ്പാട്ട് - 2) <p>പച്ചയുടുപ്പിട്ട കൊച്ചുതത്തേ </p><p>എന്നും പറക്കുന്നിതെങ്ങോട്ടോ </p><p>മാനത്തു നിന്നെയും കാത്തിരിക്കാൻ </p><p>ചങ്ങാതിമാരേറെയുണ്ടാകുമോ </p><p><br /></p><p>പുസ്തകസഞ്ചിയുമായി നിങ്ങൾ </p><p>പോകുമോ പള്ളിക്കൂടത്തിലേക്ക് </p><p>അക്ഷരമാല പഠിക്കണമോ </p><p>അക്കങ്ങളെണ്ണിപ്പറയണമോ</p><p> </p><p>പുത്തൻ മണമുള്ള പുസ്തകത്തിൽ </p><p>പുത്തനറിവുകളെത്രയുണ്ട് ?</p><p>പാട്ടും കഥകളും മാത്രമാണോ </p><p>വേറെയും പാഠങ്ങളേറെയുണ്ടോ</p><p> </p><p>ഇന്നു നീയെത്തുമോ എന്റെ വീട്ടിൽ </p><p>ഒന്നുകളിക്കുവാനെത്രമോഹം </p><p>എന്നുടെയൊപ്പം നീ വന്നീടുകിൽ </p><p>എത്ര കഥകൾ പറഞ്ഞിടും ഞാൻ!</p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-78401078521761087542021-08-12T11:56:00.004+05:302021-08-12T11:56:53.399+05:30കുട്ടിപ്പാട്ട് 1<p> വാർമഴവില്ലേ മായല്ലേ</p><p>കൂട്ടിനു ഞാനും വന്നീടാം</p><p>മാനത്തൊന്നു വരാനായാൽ</p><p>നിന്നോടൊത്തു കളിച്ചച്ചീടാം</p><p>അച്ഛനിടീച്ചോ കുപ്പായം </p><p>നിറമേഴുള്ളൊരു കുപ്പായം </p><p>അച്ഛനുമമ്മയുമേകീടും </p><p>ഓണക്കോടിയെനിക്കിന്ന് </p><p>ചന്തം തികയും നിറമേഴും </p><p>തുന്നിച്ചേർത്തൊരു കുപ്പായം. </p><p>ഒപ്പം ചേർന്ന് കളിച്ചീടാം, </p><p>ഓണക്കളികൾ പലതില്ലേ </p><p>കൊണ്ടുതരാം ഞാൻ പായസവും </p><p>കറുമുറെ തിന്നാനുപ്പേരീം </p><p>പോകരുതേ നീ ചങ്ങാതീ, </p><p>മാനത്തുന്നും മായല്ലേ. </p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0tag:blogger.com,1999:blog-3780420625565306435.post-25995198345544884232021-08-09T14:20:00.004+05:302021-08-09T14:21:33.541+05:30മർക്കടമുഷ്ടി<p> മർക്കടമുഷ്ടി</p><p>.</p><p>ഇക്കാലത്ത് നമ്മൾ ധാരാളമായി മർക്കടമുഷ്ടിയെക്കുറിച്ചു കേൾക്കാറുണ്ട്. </p><p>എന്തൊക്കെ പൊല്ലാപ്പുകളാണ് പലരുടെയും മർക്കടമുഷ്ടികൊണ്ട് വന്നു ഭവിക്കുന്നത്, അല്ലേ !</p><p>ദുഃശ്ശാഠ്യവും നിർബ്ബന്ധബുദ്ധിയും ഉള്ളവരെയാണ് നമ്മൾ മർക്കടമുഷ്ടിക്കാർ എന്നു വിളിക്കാറുള്ളത്. അതുകൊണ്ടാണല്ലോ പല ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരുന്നതും. </p><p>ഒന്നു ചോദിച്ചോട്ടെ, നിങ്ങൾ മർക്കടമുഷ്ടിക്കാരാണോ ?! </p><p><br /></p><p>എന്താണ് മർക്കടമുഷ്ടി ? </p><p>മർക്കടം കുരങ്ങനാണ്. പക്ഷെ കുരങ്ങന്റെ മുഷ്ടിക്ക് എന്താണ് അസാധാരണത്വം. </p><p>അതൊരു പഴങ്കഥയാണ്. </p><p>പ്രാചീനകാലത്ത് കുരങ്ങന്മാർ മനുഷ്യർക്ക് വളരെ ഉപദ്രവങ്ങൾ ചെയ്തിരുന്നു. അവയെ പിടിക്കാനായി അന്നൊക്കെ അവർ ഒരു കൗശലം പ്രയോഗിച്ചിരുന്നു. ചുരയ്ക്കയുടെ വർഗ്ഗത്തിലേതുപോലെ ദൃഢമായ തൊണ്ടോടുകൂടിയ വലിയ കായ്കളിൽ ദ്വാരമുണ്ടാക്കി, കാമ്പ് എടുത്തുമാറ്റിയശേഷം അതിൽ, കുരങ്ങുകളുടെ ഇഷ്ടഭക്ഷണമായ ഉണങ്ങിയ കായ്കളും പഴങ്ങളുമൊക്കെയിട്ടു സ്ഥിരമായി കുരങ്ങുകൾ വരുന്നയിടങ്ങളിൽ മരത്തിലോ പാറയിലോ മറ്റോ ബന്ധിച്ചുവയ്ക്കും. കുരങ്ങുകൾ വന്ന് ദ്വാരത്തിലൂടെ കൈ കടത്തി എടുക്കാവുന്നത്ര മുഷ്ടിയിൽ ഒതുക്കും. പക്ഷേ മുഷ്ടി ദ്വാരത്തിലൂടെ പുറത്തെടുക്കാൻ കഴിയില്ല. എന്നാൽ മുഷ്ടിയിലുള്ള കായ്കനികൾ വിട്ടുകളയാൻ കുരങ്ങൻ തയ്യാറുമല്ല. ഫലം ഊഹിക്കാമല്ലോ. </p><p>സദ്ബുദ്ധിയില്ലാതെ സ്വന്തം നിർബ്ബന്ധബുദ്ധികൊണ്ടു ആപത്തിലകപ്പെട്ട കുരങ്ങനെപ്പോലെ മനുഷ്യരും പ്രവർത്തിക്കാറുണ്ടല്ലോ. സ്വത്തും സ്ഥാനമാനങ്ങളും ജാതിമതവർഗ്ഗവിദ്വേഷങ്ങളും ദുരഭിമാനവുമൊക്കെയാവും മനുഷ്യന്റെ മുഷ്ടിയിലുള്ളതെന്നുമാത്രം.</p><p>ഇംഗ്ലീഷിൽ monkey's fist എന്നുപറയുന്നത് സവിശേഷരീതിയിലുള്ള ഒരു കുടുക്കിനെയാണ്. ചരടിന്റെയോ കയറിന്റെയോ അറ്റത്ത് നിശ്ചിതമായ വിന്യാസങ്ങളിലൂടെ രൂപപ്പെടുത്തുന്ന ഈ കുരുക്കിന് ഒരു മർക്കടന്റെ മുഷ്ടിയുടെ ആകൃതിയായിരിക്കും. അതിനാലാണ് ഈ പേരുവന്നിരിക്കുന്നത്. എണ്ണിയാലൊടുങ്ങാത്ത ഉപയോഗങ്ങളാണ് ഈ മർക്കടമുഷ്ടികൾക്ക് . അലങ്കാരവസ്തുവായും ആയുധമായും പർവ്വതാരോഹകർക്ക് പിടിച്ചുകയറാനുള്ള കയർ മുകളിലേക്കെറിഞ്ഞു പാറകളിൽ ഉടക്കിനിർത്താനുമൊക്കെ ഉപയോഗിക്കുന്നത് അവയിൽ ചിലതുമാത്രം. </p><p><span style="color: #282829; font-size: 15px;"><br /></span></p><p><br /></p><div class="q-box" style="background-color: white; box-sizing: border-box; color: #282829; filter: blur(0px); font-family: -apple-system, system-ui, BlinkMacSystemFont, "Segoe UI", Roboto, Oxygen-Sans, Ubuntu, Cantarell, "Helvetica Neue", sans-serif; font-size: 15px; margin-bottom: 1em; transition-duration: 1s; transition-property: undefined; transition-timing-function: ease-out;"><br /></div><div class="q-box" style="background-color: white; box-sizing: border-box; color: #282829; filter: blur(0px); font-family: -apple-system, system-ui, BlinkMacSystemFont, "Segoe UI", Roboto, Oxygen-Sans, Ubuntu, Cantarell, "Helvetica Neue", sans-serif; font-size: 15px; margin-bottom: 1em; transition-duration: 1s; transition-property: undefined; transition-timing-function: ease-out;"><div class="separator" style="clear: both; text-align: center;"><br /></div><br /><br /></div><p class="q-text qu-display--block" style="background-color: white; box-sizing: border-box; color: #282829; direction: ltr; font-family: -apple-system, system-ui, BlinkMacSystemFont, "Segoe UI", Roboto, Oxygen-Sans, Ubuntu, Cantarell, "Helvetica Neue", sans-serif; font-size: 15px; margin: 0px 0px 1em; overflow-wrap: anywhere; padding: 0px; word-break: break-word;"><br /></p>Mini Mohananhttp://www.blogger.com/profile/15758609390486624461noreply@blogger.com0