Sunday, September 20, 2015

പ്രണയപര്‍വ്വം

തുലാവര്‍ഷം  
കുളിരു കോരിച്ചൊരിയുമ്പോള്‍
ഹൃദയത്തരുവിലെ ദാഹാര്‍ത്തമായ
ഇലച്ചാര്‍ത്തുകളില്‍
ഒരു സ്നേഹമഴ പെയ്തിറങ്ങുന്നു.
മോഹങ്ങള്‍ തളിരിടുകയും
കിനാക്കള്‍ പുഷ്പിക്കുകയും
ചെയ്യുന്നൊരു വസന്തത്തിന്റെ വരവിനായ്
ഏതോ പകല്‍ക്കിളി രഗമാലികയൊരുക്കുന്നു.
പെയ്തിറങ്ങുന്ന മേഘങ്ങള്‍ക്കപ്പുറം
ആകാശത്തിന്റെ ആഹ്ലാദരൂപമായ
അനന്തനീലമയെന്നത് ഒരു വാഗ്ദാനമാണ്.
ഒന്നായലിഞ്ഞ ഹൃദയതന്ത്രികളുടെ സപ്തസ്വരങ്ങള്‍ക്ക്
വര്‍ണ്ണരൂപമാര്‍ന്ന മാരിവില്ലായ്
ഉദിച്ചുനില്‍ക്കാനൊരു പ്രണയചക്രവാളം.
പ്രകാശവേഗത്തില്‍
ഏകരൂപമാര്‍ന്ന മനസ്സുകളുമായ്
നമുക്കു നടന്നുകയറാം
അനന്തനീലിമയുടെ
ആനന്ദത്തിലേയ്ക്ക്.

3 comments:

  1. രാഗമാലികയൊരുക്കുന്നു!
    ഹൃദ്യം.
    ആശംസകള്‍

    ReplyDelete
  2. valare nallath minikkoru nalla jeevitham thirichu kittiyennaanente viswasam ezhuthuka kooduthalezhuthuka lokam ariayatte ee saahithyakaariye

    ReplyDelete