Monday, March 10, 2014

മലമുത്തശ്ശന്‍

                  മലമുത്തശ്ശന്‍ 
           
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മലമുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍ താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
ജീവിതം പോലെയെന്‍ കണ്‍മുന്നില്‍ വിരിയുന്നു
നീ പകര്‍ന്നേകുമീ കാലവൈചിത്ര്യങ്ങള്‍!
മഴയിലെ ബാല്യവും പിന്നെ തളിരാര്‍ന്ന
പൊന്‍വസന്തത്തിന്റെ പൂക്കാലഭംഗിയും
കണ്ണിമ ചിമ്മവേ വന്നണഞ്ഞീടുമാ
താരുണ്യമൊക്കെയും മെല്ലെക്കൊഴിഞ്ഞുപോം
വേനല്‍ക്കൊടുംചൂടില്‍ വാര്‍ദ്ധക്യകാലവും
ശുഷ്കപത്രങ്ങള്‍ കൊഴിഞ്ഞ തരുക്കളും
എല്ലാമൊരോര്‍മ്മയായ് തന്നുപോം നിറമാര്‍ന്ന
നല്ല ചിത്രങ്ങളായ്  ഹൃദയഫലകത്തിലും
തെല്ലിടയ്ക്കെങ്ങോ കൈവിട്ടുപോയോരു
നല്ലകാലത്തിന്റെ നിര്‍വൃതിപ്പൂക്കളായ്
ഒഴുകിവന്നെന്നെ പുണര്‍ന്നിടും പാട്ടിന്റെ,
തഴുകിക്കടന്നുപോം കുഞ്ഞിളംകാറ്റിന്റെ,
തൊഴുതു മടങ്ങുമീ വെണ്‍മേഘത്തുണ്ടിന്റെ,
വഴുതിവീഴുന്നൊരു ചെറുചാറ്റല്‍ മഴയുടെ
തീരാത്തസ്നേഹമാണീ മലമുത്തച്ഛന്‍-
തോരാത്ത കണ്ണീര്‍ തുടയ്ക്കുമീ സ്നേഹം!
ചേരാമിനിയുമീ പാദങ്ങളില്‍ വീണ്ടും
ചേരാമൊരിക്കലീ മണ്ണിലുറങ്ങുമ്പോള്‍....



ഇത് എനിക്കു ലഭിച്ച പുണ്യം.

ഇന്ന് ഈ മുഖപുസ്തകത്തിൽ വായിച്ച അതിമനോഹരമായ ഒരു കവിതയും അതിനെ കുറിച്ച് എനിക്ക് പറയാനുള്ളതും

Mini Mohanan
3 hrs •
മല
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മല മുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍ പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
ജീവിതം പോലെയെന്‍ കണ്‍മുന്നില്‍ വിരിയുന്ന
നീ പകര്‍ന്നേകുമീ കാലവൈചിത്ര്യങ്ങള്‍!
മഴയിലെ ബാല്യവും പിന്നെ തളിരാര്‍ന്ന
പൊന്‍വസന്തത്തിന്റെ പൂക്കാലഭംഗിയും
കണ്ണിമ ചിമ്മവേ വന്നണഞ്ഞീടുമാ
താരുണ്യമൊക്കെയും മെല്ലെക്കൊഴിഞ്ഞുപോം
വേനല്‍ക്കൊടുംചൂടില്‍ വാര്‍ദ്ധക്യകാലവും
ശുഷ്കപത്രങ്ങള്‍ കൊഴിഞ്ഞ തരുക്കളും
എല്ലാമൊരോര്‍മ്മയായ് തന്നുപോം നിറമാര്‍ന്ന
നല്ല ചിത്രങ്ങളായ് ഹൃദയഫലകത്തിലും
തെല്ലിടയ്ക്കെങ്ങോ കൈവിട്ടുപോയോരു
നല്ലകാലത്തിന്റെ നിര്‍വൃതിപ്പൂക്കളായ്
ഒഴുകിവന്നെന്നെ പുണര്‍ന്നിടും പാട്ടിന്റെ,
തഴുകിക്കടന്നു പോം കുഞ്ഞിളം കാറ്റിന്റെ,
തൊഴുതു മടങ്ങുമീ വെണ്‍മേഘത്തുണ്ടിന്റെ,
വഴുതിവീഴുന്നൊരു ചെറുചാറ്റല്‍ മഴയുടെ
തീരാത്ത സ്നേഹമാണീ മലമുത്തച്ഛന്‍-
തോരാത്ത കണ്ണീര്‍ തുടയ്ക്കുമീ സ്നേഹം!
ചേരാമിനിയുമീ പാദങ്ങളില്‍ വീണ്ടും
ചേരാമൊരിക്കലീ മണ്ണിലുറങ്ങുമ്പോള്‍....
*****************************************************
മല മൊത്തത്തില്‍ മധുരതരം. പ്രകൃതിയുമായി താതാത്മ്യം പ്രാപിക്കാന്‍ കൊതിക്കുന്ന കവിയുടെ മനസ്സിനെ അനുവാചകര്‍ക്കു മുന്നില്‍ തുറന്നു വെക്കാനുള്ള ശ്രമം ശ്ലാഘനീയം. മലയെ മുത്തച്ചനായി കാണുക പതുക്കെ തന്റെ പ്രകൃതിയെ കുടുംബത്തിലെക്കാനയിക്കുംപോള്‍ കവിമനസ്സ് നിഷ്കളങ്ക്തയാര്‍ന്ന ബാല്യത്തിലേക്ക് മടങ്ങാനുള്ള ഒരു ശ്രമം നടത്തുന്നു.
ആകാശനെറ്റിമേല്‍ ചുംബിച്ചു നില്‍ക്കുമീ
ആചാര്യനാം മല മുത്തശ്ശനേകുന്നു
ആരാലും നല്കാത്ത പാഠമെനിക്കെന്നും
'ആഗോളവിശ്വത്തിലെത്ര നിസ്സാര നീ'
ആഗോളവിശ്വം എന്ന സങ്കല്പം പുതിയതായി തോന്നുന്നുവെങ്കിലും. ഒരു കുട്ടിത്തം വിടാത്ത മനസിന്റെ സങ്കല്പത്തില്‍ അനന്തമായ ആകാശത്തെ അതിന്റെ സിരസ്സായി(നെറ്റി) സങ്കല്‍പ്പനം ചെയ്കയാല്‍ വിശ്വസനീയമാക്കി തീര്‍ത്തിരിക്കുന്നു. അല്ലാത്ത പക്ഷം ആഗോളവും, വിശ്വവും വ്യതിരിക്തത ഇല്ലത്തതായതിനാല്‍ വിശ്വാസയോഗ്യമാല്ലാതയേക്കാം. കുടുമ്പത്തില്‍ മുത്തച്ചന്‍ കുട്ടിക്ക് എത്രത്തോളം പ്രിയങ്കരന്‍ ആകുന്നുവോ? മുത്തച്ഛന്റെ ലാളനകള്‍ കുട്ടി എങ്ങിനെ ആഗ്രഹിക്കുന്നുവോ അതുപോലെ. മുത്തച്ഛന്‍ വീട്ടിലെ എത്ര പ്രധാനിയാണോ അതുപോലെ തന്റെ ദൃഷ്ട്ടിക്കു എത്തവുന്നതിനട്ത്തുറ്റള്ള ആ ആകാശനെറ്റിയെ ചുമ്പിക്കുന്ന മലമുത്തച്ചനെ കുട്ടി തിരിച്ചറിയുന്നു. വീട്ടിലെ കാര്‍ന്നവരായ മുത്തച്ചനെ............. ലോകത്തിന്റെ ആചാര്യനായ ( കാര്‍ന്നവരായ ) മലയൊടുപമിക്കുമ്പൊള്‍ തന്റെ നിസ്സാരതയെ കുട്ടി തിരിച്ചറിയുന്നു ആഗോളവിശ്വത്തില്‍ മനുഷ്യന്റെ നിസ്സാരതയും കവി തിരിച്ചറിയുന്നതായി തോന്നുന്നു.മറ്റാര്‍ക്കും നല്കാനാകാത്തെ പാഠം മനുഷ്യന് നല്‍കുവാന്‍ പ്രകൃതിക്ക് മാത്രമേ കഴിയു എന്നാ നഗന്സത്യം ഇവിടെ കവിയുടെ വാക്കുകളില്‍ തെളിയുന്നുണ്ട്.
നിദ്രവിട്ടുണരുന്ന നേരമെനിക്കെന്നും
നിസ്തുലമാമൊരു പുലരിയെ നല്കുമീ
നിര്‍മ്മലചിത്തനാം മുത്തശ്ശന്‍ പാദത്തില്‍
നിരുപമസ്നേഹത്തിന്‍ വെണ്‍പൂക്കളേകട്ടെ...
ഉറക്കമുണരുന്ന കുട്ടിയെ തന്റെ മാറിലടുപ്പിച്ചു താലോലിച്ചിരുന്ന ഒരു മുത്തച്ഛന്റെ ഓര്‍മ്മകളിലേക്ക് പതുക്കെ അനുവാചകനെ നയിക്കുന്ന കവി വീണ്ടും വരികളിലൂടെ നമ്മെ വിസ്മയത്തിലാഴ്ത്തുന്നു. അങ്ങിനെ തന്റെ കുട്ടികാലത്തെ (പുലരിയെ) പ്രഭാപൂരമാക്കിയ ആ മുത്തച്ഛന്റെ മനസ്സിന്റെ നീര്‍മ്മലത തിരിച്ചറിയുന്ന കുട്ടി നടത്തുന്ന പാദപൂജ ആധുനിക മനുഷ്യന്റെ കണ്ണുകള്‍ തുറപ്പിക്കേണ്ടതാണ്. പ്രകൃതിയെ മറക്കുന്ന ആധുനിക മനുഷ്യനു തിരിച്ചറിവിനുള്ള സമയമായി
മിഴികളില്‍ ശോകം തുളുമ്പുമ്പോഴെന്‍മനം
മിത്രമായ് കാണുമീ ഗിരിശിഖരവര്യനെ
മിന്നലിന്നൊളിപോല്‍ മറഞ്ഞൊരെന്‍താതന്റെ
മിഴിവാര്‍ന്ന ചിത്രംപോല്‍ മാറുനീ മാമല
താനെന്ന കുഞ്ഞിന്റെ ദു:ഖങ്ങളിൽ എന്നും സാന്ത്വനമായിരുന്ന മുത്തച്ചനെ ഇന്ന് ഈ പ്രായത്തിലും തിരിച്ചറിയുന്നു കവി ആ മാമലയെ കാണുമ്പോൽ അങ്ങിനെ അന്ന് തന്റെ താപം മുത്തച്ചന്ന്റെ സ്നേഹ വാത്സല്യത്തിൽ ഒഴുകിയോലിച്ചുപോയപോലെ ഇന്ന് കവിമനം ഉണരുന്ന തീഷ്ണ വേദനകള്ക്കൊരു ആശ്രയമായിമാരുന്ന പ്രകൃതിയുടെ ആചാര്യ മാമല, ഒരു മിന്നലോളിപോലെ തന്നില് നിന്നും മറഞ്ഞ മുത്തച്ചനെ ഒര്മിപ്പിക്കുംപോൾ പ്രകൃതിയുടെ ഈ മലമുത്തച്ചന്റെ ആയുസ്സിനെ കുറിച്ച് കവിമനം വെവലാതിപ്പെടുന്നതുപോലെ തോന്നുന്നു..
പിന്നീടുള്ള വരികളിലൂടെ കവി ആ മാമലയെ ജീവിതത്തോടു താരതാൻ=മയം ചെയുന്നത് കാണാം. കാലത്തിന്റെ വിചിത്രമായ സഞ്ചാരം കവിതയിളിതൽ വിരിക്കുന്നു. " മഴയിലെ ബാല്യവും" പദം അനുവാച്ചകനിലൊരു ഗൃഹാതുരത്വമുണര്ത്താൻ കെൽപ്പുള്ളതാണ്. മഴയിൽ പതുക്കെ തന്റെ കൂമ്പിനെ പുറത്തുകാണിക്കുന്ന ആ വിത്തിന്റെ ബാല്യം പതുക്കെ തളിരണിയുന്നത് കാണുക. കൌമാരത്തിലൂടെ യൗവനത്തിൽ പോന്വസന്തത്തിന്റെ പൂക്കാല ഭംഗി, ഒരു യുവതിയിൽ താരുണ്യം ലാവണ്യമാകുന്നത് അതുപോലെ ആ ട്ഃആാരോഊണ്ണ്യ്യാമ്മ് എങ്ങിനെയാണോ കൊഴിഞ്ഞു വീഴുന്നത്, വാര്ദ്ധക്യത്തിന് വഴിമാറുന്നത്‌. എങ്ങിനെയാണോ നൈമിഷികമാകുന്നത്...എങ്ങിനെയാണോ ഒരു പുഷ്പം ചുടുവേനലിൽ കൊഴിഞ്ഞു വീഴുന്നത് അതുപോലെ മനുഷ്യ ജീവിതത്തിന്റെ യാത്രയെ ചിത്രീകരിച്ചിരിക്കുന്നു കവി. ആ ജീവിതത്തിന്റെ നൈമിഷികതയോര്ത്തു കവി ഒഴുക്കുന്ന കനീരിനെയും ശ്രദ്ധിച്ചാൽ കാണാവുന്നതാണ്. എങ്കിലും എന്നോ എവിടെയോ കൈവിട്ടുപോയ നല്ലകാലത്തെ കവി ഉണരുന്നു. വഴുതിവീഴുന്ന ചാറ്റൽ മഴ തന്റെ താപത്തെ ശമിപ്പിക്കാൻ മുത്തച്ഛന്റെ സ്നേഹമായി കാണുന്ന കവി. മല മുത്താചാൻ പൊഴിക്കുന്ന ഭൂമിയോടുള്ള സ്നേഹമായി തന്നെയാണ് ചാറ്റൽ മഴയെ കാണുന്നത്. ഒരിക്കലും തീരാതെ സ്നേഹമാണ് (മല) മുത്തച്ചൻ ഇന്നല്ലങ്കിൽ നാളെ ഈ മണ്ണിലുറങേനടത്താന് താനും എന്ന തിരിച്ചറിവോടെ കവി നിറുത്തുന്നു.
പ്രകൃതിയെ തന്നിലെക്കാവാഹിക്കാനുള്ള കവിയുടെ ശ്രമം ഒരു പരിധി വരെ വിജയിച്ചിരിക്കുന്നു. ഇന്നത്തെ തലമുറയോട് തനക്ക് പരാനുള്ളത് പറയാനുള്ള എളിതെങ്കിലും വളരെ ശ്ലാഘനീയമായ ഒരു ശ്രമമാണ് കവിയുടേത്. പരിതസ്ഥിതി, പ്രകൃതി എങ്ങിനെയാണ് പുത്രിയായ ഭൂമിയുടെ മക്കളായ മനുഷ്യറെ തപമകറ്റുന്ന മുത്തച്ചനാകുന്നത് അതാണ്‌ കവിത. മനുഷ്യൻ അവന്റെ, അവനെ സംരക്ഷിക്കുന്ന പ്രകൃതിശക്തികളെ തിരിച്ചറിയേണ്ടിയിരിക്കുന്നു, സംരക്ഷിക്കേണ്ടിയിരിക്കുന്നു,സ്നേഹനിധിയായ മുത്തച്ചനെപോല്ലേ മനസിലും പൂജ ചെയെണ്ടിയിരിക്കുന്നു. കവി തന്റെ കവിതയിൽ തുറന്ന മനസ്സ് മനോഹരം
കവിതയുടെ ആദ്യ മൂന്ന് ശോല്കങ്ങളിൽ കണ്ട ആദ്യാക്ഷര പ്രാസം പിന്നീട് കവിക്ക്‌ കൈമോശം വന്നെങ്കിലും ശേഷം വരികളും മനോഹരം തന്നെ. ആശംസകളോടെ
(മൂത്തേടം )








2 comments:

  1. മലയുടെ ഔന്നത്യം എത്ര ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നീ കവിതയില്‍!
    കവിത ഇഷ്ടപ്പെട്ടു.
    ആശംസകള്‍

    ReplyDelete
  2. മനോഹരം, പതിവ് തെറ്റിയ്ക്കാതെ

    ReplyDelete