Monday, April 15, 2019

വൃത്തവൃത്താന്തം. സര്‍ഗ്ഗം-11. സമമഞ്ജരി

വൃത്തവൃത്താന്തം. സര്‍ഗ്ഗം-11. സമമഞ്ജരി
===================================
കർണ്ണികാരപ്പൂക്കളെങ്ങുമെങ്ങും
ചേലിൽ വിടർന്നു വിലസിടുന്നു
മേടം  വരുന്നെന്നു ചൊല്ലിയത്രേ
ഹേമഗുഞ്ജങ്ങൾ ചിരിച്ചുനിൽപ്പൂ.
മേടവിഷുക്കണി തീർക്കുവാനായ്
വെള്ളരിക്കായ്കൾ പഴുത്തുവല്ലോ
പൊന്നിൻ നിറമാർന്നു കായ്കനികൾ
പൊൻകണിക്കായതാ കാത്തുനിൽപ്പൂ
പാട്ടൊന്നുകേൾക്കുന്നു ദൂരെയായി
പാടി, വിഷുപ്പക്ഷി മോദമോടെ
പൊൻപുലരിക്കായി കാത്തിരിക്കാം
പൊൻകണി കാണുവാൻ കൺതുറക്കാം
നാളേക്കു നന്മകൾ നീട്ടിനിൽക്കും
കൈനീട്ടനാണയം സ്വീകരിക്കാം
നാക്കിലത്തുമ്പിലെയമ്മസ്‌നേഹം
ആഹാ! രുചികൾതൻ താളമേളം.
ആട്ടവും പാട്ടും കളിയുമായി
ആർത്തുല്ലസിച്ചുതളർന്നിടുമ്പോൾ
ചക്കരമാവിൻ ചുവടു തേടാം
മാങ്കനി വേണ്ടത്ര  തിന്നുകൊള്ളാം 
സന്ധ്യവിളക്കു കൊളുത്തിടുമ്പോൾ
പൂത്തിരി കത്തിച്ചങ്ങുല്ലസിക്കാം
എത്രമധുരം മനോജ്ഞമാണീ
മേടവിഷുക്കാലമെന്നുമെന്നും!




No comments:

Post a Comment