യുദ്ധം
.
സമാധാനത്തിൻ്റെ അന്ത്യകൂദാശ എഴുതപ്പെടുന്ന
ദുഃഖമഹാകാവ്യം.
ആയുധങ്ങളുടെ ഗർജ്ജനത്തിൽ
മനുഷ്യൻ മൗനിയാകുന്ന മഹാവേദി !
കണ്ണീരിന്റെ ഭാഷയും വേദനയുടെ സംഗീതവും
സിംഫണിയൊരുക്കുന്ന കച്ചേരി.
വീഴുന്ന ജഡങ്ങൾക്കുമേൽ ഉയരും പതാകകൾ -
വിജയിയും പരാജിതനും ഏറ്റുവാങ്ങുന്ന ശൂന്യത.
ഒഴുകുന്ന രക്തപ്പുഴയിൽ
അമരുന്നു മർത്യജന്മം!
അവശേഷിക്കുന്നത് ദുഃഖം ഒന്നുമാത്രം.
No comments:
Post a Comment