Friday, December 21, 2012

മിനിക്കഥകൾ

1. സായാഹ്ന നടത്തത്തിനിറങ്ങിയതായിരുന്നു തോമ്മാച്ചനും നാരായന്കുട്ടിയും. അപ്പോഴാണ് ഒരു കുനുഷ്ടു ചോദ്യം നാരായൺകുട്ടിയുടെ തലമണ്ടയിലുദിച്ചത്. 
"അല്ല തോമാച്ചാ ഈ യേശുക്രിസ്തു എങ്ങനെയാ ഉണ്ടായത് ?" 
" അതിപ്പോ.... ഈ അയ്യപ്പനെങ്ങനെയാ ഉണ്ടായതു നാണൂ ?" തോമാച്ചൻ ഒരു  മറുചോദ്യമാണു  ചോദിച്ചത്. 
പിന്നെ രണ്ടുപേരും ഒന്നും ചോദിച്ചില്ല. പൊട്ടിച്ചിരിച്ചു മുന്നോട്ടു നടന്നു 


2. ക്യാൻസർ വന്നു ദിനമെണ്ണിക്കിടക്കുന്ന അമ്മയുടെ ആയുസ്സുകൂട്ടാനാണ് രാജു ദൈവത്തെ കാണാൻ പോയത്. ദൈവത്തെ കണ്ടയുടനെ ആ കാലിൽ വീണ് കെട്ടിപ്പിടിച്ചു രാജു  അപേക്ഷിച്ചു.
" ദൈവമേ എന്റെ ആയുസ്സിൽനിന്ന് കുറേയെടുത്ത് എന്റെ അമ്മയ്ക്ക് കൊടുക്കണമേ" 
"അതെങ്ങനെ നിന്റെ അമ്മയുടെ ആയുസ്സാണ് നിനക്കിപ്പോൾ കിട്ടിയിരിക്കുന്നത്. എന്നും അവരാതാണ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. ഇനിയിപ്പോൾ അത് മാറ്റിത്തരാനാവില്ല. " 
'അമ്മ തന്നതൊന്നും തിരിച്ചുകൊടുക്കാനാവില്ല എന്ന സത്യം അവൻ തിരിച്ചറിഞ്ഞതപ്പോഴാണ്.

3. മകളോട്
പിറക്കാതെ പോയൊരെന്‍ 
മകളെ ..............
നീയറിയുക -
രാവിലിരുട്ടാണെന്നും 
ഇരുട്ടില്‍ 
മനുഷ്യന്‍ 
മൃഗമാണെന്നും .. 


No comments:

Post a Comment