Tuesday, July 24, 2018

.കുട്ടിപ്പാട്ട്

പച്ചയുടുപ്പിട്ട, ചെന്തൊണ്ടിച്ചുണ്ടുള്ള
തത്തമ്മപെണ്ണിനിതെന്തു ചന്തം!
കാവിലിരിക്കുന്ന പുള്ളിക്കുയിലിന്റെ
പാട്ടുകൾ കേൾക്കുവാനെന്തു രസം!
പൊങ്ങിയും താണും പറന്നു നടക്കുന്ന
ചിത്രശലഭങ്ങൾക്കെന്തു ചേല് !
സപ്തവർണ്ണങ്ങളാൽ മാനത്തുദിക്കുന്ന
മാരിവിൽച്ചങ്ങാതിക്കെന്തു ഭംഗി!
താരങ്ങളും നിറതിങ്കളും ചേർന്നിട്ടു
നൃത്തമാടും രാവിനേഴഴക്!
കണ്ണും കരളും കവരുമീക്കാഴ്ചകൾ
അമ്മിണിക്കുഞ്ഞിന്റെ ഭാഗ്യമല്ലോ!
.

No comments:

Post a Comment