Sunday, September 2, 2018

കനിവോലും കതിരുകള്‍ മെല്ലെ നീട്ടി
കതിരവന്‍ വന്നു ചിരിച്ചു നില്‍പ്പൂ
കണ്ണീരിന്‍ പെരുമഴ പെയ്തൊഴിഞ്ഞാ
കര്‍ക്കടകക്കാറും പോയ്മറഞ്ഞു.
പിന്നെത്തെളിഞ്ഞൊരാ ചിങ്ങവെയില്‍
മുറ്റത്തു  പൂക്കളായ് പുഞ്ചിരിച്ചു.
തൊടികളില്‍ സ്നേഹത്തിന്‍ വെണ്മയാലീ
തുമ്പകള്‍ പുഞ്ചിരി തൂകിടും പോല്‍
ഹൃദയത്തിലെന്നും വിടര്‍ന്നിടട്ടെ
സ്നേഹത്തിന്നായിരം ശുഭ്രസൂനം
നിറയട്ടെ പാരിലാ പരിമളത്തിന്‍
നിത്യാനുഭൂതിതന്നാത്മഹര്‍ഷം
വിണ്ണിന്‍പ്രഭാപൂരവിസ്മയത്തിന്‍
വർണ്ണാങ്കിതം  സ്നേഹജ്വാലയെങ്ങും..

No comments:

Post a Comment